കടുത്ത ഉഷ്ണതരംഗത്തെയും ഉയർന്ന താപനിലയെയും തുടർന്ന് വാരണാസിയിലെ (കാശി) സന്യാസിമാർ കടുത്ത ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാനും മഴ പെയ്യാനുമായി അപൂർവ്വമായ ഒരു ആത്മീയ ചടങ്ങ് നടത്തി. കാശി വിശ്വനാഥ ക്ഷേത്രത്തിലെ ഷെഹ്നായി വാദകനായ പണ്ഡിറ്റ് മഹേന്ദ്ര പ്രസന്നയും സംഘവുമാണ് ചൊവ്വാഴ്ച രേവ ഘട്ടിന് മുന്നിൽ ഗംഗാ നദിയിൽ ഇറങ്ങിനിന്ന് മഴയുടെ ദേവനായ ഇന്ദ്രഭഗവാനോട് പ്രാർത്ഥിച്ചത്. ഷെഹ്നായിലൂടെ ‘രാഗ് മേഘ്’ വായിച്ചാണ് അവർ ഇന്ദ്രദേവനെ പ്രീതിപ്പെടുത്താൻ ശ്രമിച്ചത്. പ്രാദേശിക പാരമ്പര്യങ്ങളിലും വിശ്വാസങ്ങളിലും വേരൂന്നിയ ഈ ചടങ്ങ് കാണാൻ Read More…

