ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ലഘുഭക്ഷണങ്ങളിൽ ഒന്നാണ് സമോസ. പുറംഭാഗം മൊരിഞ്ഞതും ഉള്ളിൽ മസാലകൾ നിറഞ്ഞതുമായ ഈ വിഭവം ഇന്ന് വീടുകളിലെയും വഴിയോരങ്ങളിലെയും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. സാധാരണയായി ഉരുളക്കിഴങ്ങ് നിറച്ച സമോസകളാണ് നമ്മൾ കാണാറുള്ളതെങ്കിലും, സമോസയുടെ യഥാർത്ഥ ചരിത്രത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു കുറിപ്പ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്. ചരിത്രത്തിലും പുരാവസ്തു ഗവേഷണത്തിലും പിഎച്ച്‌ഡിയുള്ള ഡോ. എം.എഫ്. ഖാൻ എന്ന ഗവേഷകൻ എക്സിൽ (X) പങ്കുവെച്ച കുറിപ്പാണ് ഈ ചർച്ചകൾക്ക് തുടക്കമിട്ടത്. 1501-നും 1510-നും ഇടയിൽ മാണ്ടു സുൽത്താന് Read More…

