Crime

ഗര്‍ഭിണിയായെന്ന് അംഗീകരിക്കാനാവുന്നില്ല; 18കാരി പ്രസവിച്ചയുടന്‍ കുഞ്ഞിനെ വലിച്ചെറിഞ്ഞു കൊന്നു

കൗമാരക്കാരി തന്റെ നവജാത ശിശുവിനെ ഹോട്ടല്‍ ജനാലയില്‍ നിന്ന് പുറത്തേക്ക് എറിഞ്ഞു കൊലപ്പെടുത്തി. 30 അടി താഴ്ചയിലേക്ക് വീണ കുഞ്ഞ് മരണത്തിന് കീഴടങ്ങി. ജനിച്ചയുടന്‍ പാരീസിലെ ഐബിസ് സ്‌റ്റൈല്‍സ് ഹോട്ടലിന്റെ രണ്ടാം നിലയില്‍ നിന്ന് കുഞ്ഞിനെ വലിച്ചെറിഞ്ഞു എന്ന കുറ്റത്തിന് അമേരിക്കക്കാരിയായ മിയ മക്ക് വില്ലന്‍ എന്ന 18 കാരിയാണ് അറസ്റ്റിലായി. ഒറിഗോണിലെ ബെന്‍ഡില്‍ നിന്നുള്ള മിയ, സഹപാഠികള്‍ക്കൊപ്പം ഫ്രഞ്ച് തലസ്ഥാനത്തേയ്ക്ക് ഒരു പഠന യാത്ര നടത്തുന്നതിനിടെ ആയിരുന്നു പ്രസവിച്ചത്. യാതൊരു വൈദ്യസഹായവും കൂടാതെ ഹോട്ടല്‍ മുറിയില്‍ Read More…

The Origin Story

വിക്‌ടോറിയന്‍ ലണ്ടനെ വിറപ്പിച്ച സീരിയല്‍ കില്ലറെ കണ്ടെത്തി; അഴിഞ്ഞത് 137 വര്‍ഷം പഴക്കമുള്ള കേസിലെ നിഗൂഡത

ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള നിഗൂഢതകളിലൊന്ന് വെളിപ്പെടുത്തി, കുപ്രസിദ്ധ സീരിയല്‍ കില്ലറെ 137 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി. 1800-കളുടെ അവസാനത്തില്‍ വിക്ടോറിയന്‍ ലണ്ടനിലെ ഈസ്റ്റ് എന്‍ഡിനെ ഭീതിയിലാഴ്ത്തിയ കുപ്രസിദ്ധ സീരിയല്‍ കില്ലര്‍ ‘ജാക്ക് ദി റിപ്പര്‍’ എന്ന് മാത്രം പരാമര്‍ശമുണ്ടായിരുന്നയാളുടെ ഐഡന്റിറ്റിയാണ് ഒടുവില്‍ വിദഗ്ദ്ധര്‍ പുറത്തുവിട്ടിരിക്കുന്നത്. അഞ്ച് സ്ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത കൊലയാളി 3-കാരനായ പോളിഷ് കുടിയേറ്റക്കാരനായ ആരോണ്‍ കോസ്മിന്‍സ്‌കി എന്നയാളാണെന്നാണ് കണ്ടെത്തിയത്. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്ത ഷാളില്‍ നിന്നുള്ള ഡിഎന്‍എ Read More…

Crime

ആരാണ് റോസ് വില്യം ഉല്‍ബ്രിച്ച് ; അദ്ദേഹത്തിന് എന്തിനാണ് ട്രംപ് മാപ്പ് നല്‍കിയത്

ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ എത്തിയതിന് പിന്നാലെ അമേരിക്കയില്‍ പല മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സില്‍ക്ക് റോഡ് ഡാര്‍ക്ക് വെബ് മാര്‍ക്കറ്റിന്റെ സൂത്രധാരന്‍ റോസ് വില്യം ഉല്‍ബ്രിച്ചിന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പൂര്‍ണ മാപ്പ് നല്‍കിയതാണ് അവയില്‍ ഒരു പ്രധാന കാര്യം. ‘ഇന്റര്‍നെറ്റിലെ ഏറ്റവും സങ്കീര്‍ണ്ണമായ ക്രിമിനല്‍ മാര്‍ക്കറ്റ്’ എന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് ഒരിക്കല്‍ വിശേഷിപ്പിച്ച ഉല്‍ബ്രിച്ചിന്റെ ജീവപര്യന്തം അസാധുവാക്കിയത് വിവാദപരമായ ഒരു തീരുമാനമായി മാറിയിരിക്കുകയാണ്. 2013 ഒക്ടോബറില്‍ എഫ്ബിഐ സില്‍ക്ക് റോഡ് അടച്ചുപൂട്ടിയതിനെത്തുടര്‍ന്ന് ഉള്‍ബ്രിച്ച് അറസ്റ്റിലായിരുന്നു. 2011-ല്‍ ഇയാള്‍ Read More…

Crime

ബലാത്സംഗകഥ മാതാപിതാക്കള്‍ അറിയരുത്; യുവതി സ്വകാര്യഭാഗത്ത് സര്‍ജിക്കല്‍ ബ്‌ളേഡും കല്ലും തിരുകിവച്ചു

ബലാത്സംഗക്കേസ് വീട്ടിലറിയുമെന്ന് ഭയന്ന് യുവതി സ്വകാര്യഭാഗങ്ങളില്‍ സര്‍ജിക്കല്‍ ബ്‌ളേഡും കല്ലുകളും തിരുകിക്കയറ്റി. വീട്ടില്‍ നിന്നും ഒളിച്ചോടിയ യുവതിയെ ഒരു ഓട്ടോഡ്രൈവറാണ് ബലാത്സംഗത്തിന് ഇരയാക്കിയത്. ഇയാളെ പിന്നീട് 20 കാരിയായ യുവതിയുടെ മൊഴിയില്‍ പോലീസ് അറസ്റ്റ് ചെയ്തു്. മാതാപിതാക്കള്‍ വഴക്കുപറയുമെന്ന് പേടിച്ചായിരുന്നു യുവതിയുടെ പ്രവര്‍ത്തി. ബലാത്സംഗ കുറ്റത്തിന് ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കൂടുതല്‍ സങ്കീര്‍ണ്ണമായ വിവരണമാണ് അന്വേഷണത്തില്‍ യുവതിയില്‍ നിന്നും പോലീസിന് കിട്ടിയത്. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ നലസോപാര സ്വദേശിനിയാണ് യുവതി. ഗൊറിഗാവിലെ രാം മന്ദിര്‍ Read More…

Crime

കരിയറില്‍ 11 തവണ സസ്‌പെന്‍ഷന്‍; ജോലിയിലെ ഏറ്റവും വലിയ ഉഴപ്പനായ SIയെപോലീസില്‍ നിന്നും പുറത്താക്കി

ജോലിയിലെ ഏറ്റവും വലിയ ഉഴപ്പനായ എസ്‌ഐയെ പോലീസില്‍ നിന്നും വോളണ്ടറി റിട്ടയര്‍മെന്റ് എടുപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. 11 തവണ നടപടികള്‍ക്ക് വിധേയനായ ഇയാള്‍ മൂന്ന് തവണ ശമ്പളം വെട്ടിക്കുറയ്ക്കലിനും വിധേയനായി. അനേകം തവണ മുന്നറിയിപ്പ് കൊടുത്തിട്ടും പലപ്പോഴായി ശിക്ഷാനടപടികള്‍ക്ക് വിധേയനായിട്ടും മര്യാദ പഠിക്കാത്ത ഇന്‍സ്പെക്ടര്‍ ഇസ്രത്ത് അലി ഖാനോടാണ് സര്‍ക്കാര്‍ നിര്‍ബന്ധിതമായി വിരമിക്കാന്‍ ആവശ്യപ്പെട്ടത്. എസ്എസ്പി ബറേലി ഐജി ഡോ. രാകേഷ് സിംഗിനോട് ഇസ്രത്ത് അലി ഖാന്റെ നിര്‍ബന്ധിത വിരമിക്കല്‍ ശുപാര്‍ശ ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ Read More…

Featured The Origin Story

കാമിനി മൂലം… രാജാവിനെ സ്ഥാനഭ്രഷ്ടനാക്കിയ ബ്രിട്ടീഷ് ഇന്ത്യയിലെ കൊലപാതക കഥ, പ്രതിക്കുവേണ്ടി വാദിച്ചത് മുഹമ്മദ് അലി ജിന്ന

നഗരം. ദമ്പതികള്‍ സഞ്ചരിക്കുന്ന കാറിനെ പിന്തുടര്‍ന്ന് മറ്റൊരു കാര്‍. അത് ദമ്പതികളുടെ കാറിനെ തടഞ്ഞുനിര്‍ത്തുന്നു. കാറില്‍ നിന്നും ചാടിയിറങ്ങിയ അക്രമികള്‍ ഇരുവരെയും ആക്രമിക്കുകയും പുരുഷനെ വെടിവെച്ചു കൊല്ലുകയും സ്ത്രീയുടെ മുഖത്തു വെട്ടുകയും ചെയ്തു. ഏതോ ആക്ഷന്‍ സിനിമയുടെ പശ്ചാത്തലം പോലെ തോന്നിക്കുന്ന ഈ സംഭവം 1925 ജനുവരി 12 ന് ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് ബോംബെയില്‍ നടന്നതാണ്. ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഈ കൊലപാതകം ഒരു ഇന്ത്യന്‍ നാട്ടുരാജാവിനെ സ്ഥാനഭ്രഷ്ടനാക്കി. ആഗോളശ്രദ്ധ പിടിച്ചുപറ്റിയ ഒരു നൂറ്റാണ്ട് പഴക്കമുള്ള ഈ സംഭവം Read More…

Crime

ബ്രാഡ് പിറ്റായി അഭിനയിച്ച് തട്ടിപ്പ്; ഫ്രഞ്ച് യുവതിക്ക് നഷ്ടമായത് ഏഴ് കോടി രൂപ…!

ഹോളിവുഡിലെ സൂപ്പര്‍താരം ബ്രാഡ്പിറ്റായി അഭിനയിച്ച് ഫ്രഞ്ച് യുവതിയില്‍ അജ്ഞാതന്‍ തട്ടിയെടുത്തത് ഏഴുകോടി രൂപ. ബ്രാഡ്പിറ്റെന്ന വ്യാജേനെ യുവതിയുമായി ഡേറ്റിംഗില്‍ ഏര്‍പ്പെടുകയും കാന്‍സര്‍ ചികിത്സയെന്ന് പറഞ്ഞ് പണം തട്ടുകയുമായിരുന്നു. ഒടുവില്‍ ഒറിജിനല്‍ ബ്രാഡ്പിറ്റിന്റെ ഒറിജിനല്‍ പ്രണയകഥ കണ്ടതോടെയാണ് യുവതിയ്ക്ക് താന്‍ തട്ടിപ്പിനിരയാകുകയാണെന്ന് മനസ്സിലായത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ആള്‍മാറാട്ടവും ഉള്‍പ്പെട്ടയുള്ള തട്ടിപ്പിനാണ് ഫ്രഞ്ച് വനിത ഇരയായത്. 2023 ഫെബ്രുവരിയില്‍ ഇന്റീരിയര്‍ ഡിസൈനറായ ആനിക്ക് ബ്രാഡ് പിറ്റിന്റെ അമ്മയാണെന്ന് അവകാശപ്പെടുന്ന ഒരാളില്‍ നിന്ന് സോഷ്യല്‍ മീഡിയയില്‍ ഒരു സന്ദേശം ലഭിച്ചതോടെയാണ് സംഭവത്തിന്റെ Read More…

Crime

വിവാഹത്തിന് ലിവിംഗ് ടുഗദര്‍ പങ്കാളിയുടെ നിര്‍ബ്ബന്ധം; കൊന്ന് മൃതദേഹം യുവാവ് സൂക്ഷിച്ചത് 8 മാസത്തോളം

ഭോപ്പാല്‍: വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയ ലിവിംഗ് ടുഗദര്‍ പങ്കാളിയെ കൊന്ന് മൃതദേഹം യുവാവ് ഫ്രിഡ്ജില്‍ സൂക്ഷിച്ചത് എട്ടു മാസത്തോളം. മധ്യപ്രദേശിലെ ദേവാസില്‍ നടന്ന സംഭവത്തില്‍ വിവാഹിതനായ സഞ്ജയ് പാട്ടിദാര്‍ എന്നയാളാണ് ക്രൂരകൃത്യം നടത്തിയത്. ആഭരണങ്ങള്‍ ധരിച്ച് കഴുത്തില്‍ കുരുക്കിനൊപ്പം കൈകള്‍ ബന്ധിച്ച നിലയില്‍ സാരി ധരിച്ച യുവതിയുടെ അഴുകിയ മൃതദേഹം വെള്ളിയാഴ്ച പ്രതി സഞ്ജയ് പാട്ടിദാര്‍ വാടകയ്ക്കെടുത്ത വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ നിന്ന് കണ്ടെത്തി. ഇരയായ പിങ്കി പ്രജാപതി കഴിഞ്ഞ വര്‍ഷം ജൂണില്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് പോലീസ് പറഞ്ഞു. Read More…

Lifestyle

ടാറ്റൂ ചെയ്യുന്നത് ഇത്ര വലിയ കുറ്റമോ? ജയില്‍ശിക്ഷ ഭയന്ന് ടാറ്റൂ മറച്ച് വയ്ക്കുന്ന ദക്ഷിണകൊറിയക്കാര്‍

ഇപ്പോള്‍ ശരീരത്തില്‍ ടാറ്റൂ അടിക്കുകയെന്നത് പലരുടെയും ക്രേസ് ആയി മാറികൊണ്ടിരിക്കുകയാണ്. ഇന്ന് അതൊരു സ്റ്റൈലിന്റെ ഭാഗമായി പലരും കണക്കാക്കുന്നു. അതിനാല്‍ തന്നെ ടാറ്റൂ സ്റ്റൂഡിയോകളും വളരെ അധികം സജീവമാണ്. എന്നാല്‍ ദക്ഷിണ കൊറിയയുടെ അവസ്ഥ ഇതില്‍ നിന്നും വ്യത്യസ്തമാണ്. ടാറ്റൂ ജോലി ചെയ്യുന്ന വ്യക്തി ലൈസന്‍സുള്ള മെഡിക്കല്‍ പ്രൊഫഷണലായിരിക്കണം. അല്ലെങ്കില്‍ പിഴയോ ജയില്‍വാസമോ ശിക്ഷ വിധിക്കും. ദക്ഷിണ കൊറിയയില്‍ പച്ചകുത്തുന്നത് നിയമപരമാണെങ്കിലും ഇത് മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് മാത്രമേ ടാറ്റു ചെയ്യാനുള്ള അനുമതിയുള്ളു. 1992 മുതല്‍ ദക്ഷിണ കൊറിയയില്‍ Read More…