പെൺകുഞ്ഞ്; നവജാത ശിശുവിനെ ആശുപത്രിയിൽ ഉപേക്ഷിച്ചു: ഡോക്ടറുടെ വീഡിയോ കണ്ട് തീരുമാനം മാറ്റി മാതാപിതാക്കൾ
Posted onAuthorAksaComments Off on പെൺകുഞ്ഞ്; നവജാത ശിശുവിനെ ആശുപത്രിയിൽ ഉപേക്ഷിച്ചു: ഡോക്ടറുടെ വീഡിയോ കണ്ട് തീരുമാനം മാറ്റി മാതാപിതാക്കൾ
ഇന്ത്യ അടക്കമുള്ള ഒട്ടുമിക്ക രാജ്യങ്ങളിലും പെൺകുഞ്ഞുങ്ങൾ ജനിക്കുന്നത് ഐശ്വര്യത്തിന്റെ ഭാഗമല്ലെന്ന് ചിന്തിച്ചു പോന്നിരുന്ന സമൂഹങ്ങൾ നിലനിന്നിരുന്നതായി നമ്മുക്ക് അറിയാം. എന്നാൽ കാലം പുരോഗതി പ്രാപിച്ചതോടെ ഇത്തരം ചിന്താഗതികളിലും അന്ധ വിശ്വാസങ്ങളിലും ഒട്ടനവധി മാറ്റങ്ങൾ വന്നുതുടങ്ങി. എന്നാൽ ഈ കാലഘട്ടത്തിലും ഇതുപോലെയുള്ള വിശ്വാസങ്ങൾ വച്ചു പുലർത്തുന്ന ആളുകൾ ഉണ്ടെന്ന് തെളിയിക്കുകയാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ.
പെൺകുട്ടിയായത് കൊണ്ട് മാത്രം നവജാത ശിശുവിനെ സ്വകാര്യ ആശുപത്രിയിൽ ഉപേക്ഷിച്ച മാതാപിതാക്കൾക്കെതിരെ ഒരു ഡോക്ടർ പങ്കുവെച്ച വികാരനിർഭരമായ വീഡിയോയാണിത്. വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഡോക്ടർ സുഷമ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോ ഇതിനകം മൂന്ന് ദശലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്. 21-ാം നൂറ്റാണ്ടിൽ ജീവിച്ചിട്ടും കുടുംബങ്ങൾ തങ്ങളുടെ പെൺമക്കളെ രണ്ടാമതൊന്ന് ആലോചിക്കാതെ ഉപേക്ഷിക്കുന്നത് തുടരുകയാണെന്ന് അതീവ നിരാശയോടെയും നിശ്ചയദാർഢ്യത്തോടെയും കൂടെയാണ് സുഷമ പറയുന്നത്.
“ഇന്നലെയാണ് ഈ കൊച്ചു പെൺകുഞ്ഞിന് ജന്മം നൽകിയത്. ആ അമ്മയുടെ കുഞ്ഞുങ്ങളിൽ മരണത്തെ അതിജീവിച്ച രണ്ടാമത്തെ മകളാണവൾ. ആകെ മൂന്ന് പെൺമക്കളെയാണ് അമ്മ പ്രസവിച്ചത്. ആദ്യം ജനിച്ച പെൺകുഞ്ഞ് മരിച്ചിരുന്നു. ജനിച്ചത് മൂന്നും പെൺകുഞ്ഞുങ്ങളായതോടു കൂടി കുടുംബം തകർന്ന അവസ്ഥയിലായി. ഇക്കാരണങ്ങൾ കൊണ്ട് കുഞ്ഞിന്റെ അച്ഛൻ അവളുടെ അമ്മയെ പോലും വിളിച്ചിട്ടില്ല,” സുഷമ വീഡിയോയിൽ വ്യക്തമാക്കി.
മൂന്നാമതും പെൺകുഞ്ഞു ജനിച്ചപ്പോൾ ആ കുഞ്ഞിനെ ആശുപത്രിയിൽ ഉപേക്ഷിക്കാൻ വീട്ടുകാർ തീരുമാനിക്കുകയായിരുന്നു. പ്രസവശേഷം ഭാര്യയെ ഒന്ന് കാണാനോ സംസാരിക്കാനോ പോലും ആ ഭർത്താവ് കൂട്ടാക്കിയില്ല.
“അവളുടെ കുടുംബം അവളെ ഉപേക്ഷിച്ചു. ഒരു ഡോക്ടർ, ഒരു അമ്മ, ഒരു മകൾ, ഒരു സ്ത്രീ എന്നീ നിലകളിൽ എനിക്ക് ഇതിൽ ഭയങ്കര വിഷമം തോന്നുന്നു. ഇതാണ് ആളുകളുടെ മാനസികാവസ്ഥ. ഇന്ത്യയ്ക്ക് ഒരു വനിതാ പ്രസിഡൻ്റ് ഉള്ളപ്പോഴും, ഒമ്പത് മാസത്തോളം ബഹിരാകാശത്ത് ചെലവഴിച്ച സുനിത വില്യംസ് ഉള്ളപ്പോഴും ആളുകളുടെ ചിന്താഗതിയിൽ ഒരു മാറ്റവും ഇല്ല. ഈ പെൺകുഞ്ഞ് ഒമ്പത് മാസത്തെ യാത്ര പൂർത്തിയാക്കി എത്തിയതാണ്. അവളും അനന്തമായ ഭാഗ്യത്തോടെയാണ് ജനിച്ചത്, ”സുഷമ കൂട്ടിച്ചേർക്കുന്നു.
കുഞ്ഞിനോട് അനുകമ്പ കാണിക്കണമെന്നുള്ള സുഷമയുടെ അഭ്യർത്ഥന ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടപ്പോൾ, നിരവധി ആളുകളാണ് കുട്ടിയെ ദത്തെടുക്കാനും അർഹമായ സ്നേഹം നൽകാനും തങ്ങൾ തയ്യാറാണെന്ന അതിയായ ആഗ്രഹത്തോടെ രംഗത്തെത്തിയത്. നിരവധി ഉപയോക്താക്കൾ കുടുംബത്തിൻ്റെ പ്രവർത്തനത്തെ വിമർശിച്ച് രംഗത്തെത്തി. മറ്റുള്ളവർ ഇന്ത്യയിൽ മെച്ചപ്പെട്ട ഫോസ്റ്റർ സംവിധാനത്തിൻ്റെ അടിയന്തിര ആവശ്യത്തിന് ഊന്നൽ നൽകി.
തുടർന്ന് ഈ വീഡിയോയ്ക്ക് പിന്നാലെ ഡോക്ടർ പങ്കുവെച്ച മറ്റൊരു വീഡിയോയിൽ പ്രതീക്ഷക്ക് വക നൽകുന്ന ഒരു കാര്യമാണ് ഡോക്ടർ പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞിനെ ദത്തെടുക്കാൻ ആഗ്രഹിക്കുന്ന ആളുകളിൽ നിന്ന് ആയിരക്കണക്കിന് കോളുകളും സന്ദേശങ്ങളും ലഭിച്ചതിനെത്തുടർന്ന് അവർ നവജാതശിശുവിൻ്റെ മാതാപിതാക്കളോട് സംസാരിച്ചത്രേ. ആളുകൾ മകളോടു കാണിക്കുന്ന പിന്തുണയും സ്നേഹവും അനുകമ്പയും കുടുംബത്തെ വളരെയധികം സ്പർശിക്കുകയും ഒടുവിൽ തങ്ങളുടെ തെറ്റിൻ്റെ ഗൗരവം അവർ തിരിച്ചറിയുകയും ചെയ്തു.
കുഞ്ഞിന് വേണ്ടിയെത്തുന്ന നിരവധി കോളുകൾ കുടുംബത്തെ ആശ്ചര്യപെടുത്തി. ഒരു കുഞ്ഞിനായി എത്രപേർ കൊതിക്കുന്നുവെന്നത് കണ്ടപ്പോൾ മാതാപിതാക്കളുടെ കണ്ണുതുറന്നു. തങ്ങൾക്ക് ലഭിച്ച അനുഗ്രഹം മനസ്സിലാക്കി അവർ കണ്ണീർ പൊഴിച്ചു. ഇപ്പോൾ മകളെ സ്നേഹത്തോടെ വീട്ടിലേക്ക് കൊണ്ടുപോകാൻ അവർ തയ്യാറാണ്,” സുഷമ ക്ലിപ്പിൽ പറയുന്നു.ചിലപ്പോൾ, സ്വന്തം മനുഷ്യത്വത്തെക്കുറിച്ച് ആളുകളെ ഓർമ്മിപ്പിക്കാൻ അപരിചിതരുടെ ദയ ആവശ്യമാണ് എന്ന് തെളിയിക്കുകയാണ് ഈ ദൃശ്യങ്ങൾ.
മരങ്ങളും കാടുകളുമായി ബന്ധപ്പെട്ട് ജീവിക്കുകയും അസാധാരണ ജീവിതം നയിക്കുകയും ചെയ്യുന്ന ടാര്‍സന്റെ കഥാപാത്രം ലോകത്തുടനീളം അനേകം ആരാധകരുള്ള ഫാന്റസി നായകനാണ്. എന്നാല്‍ പടുകൂറ്റന്‍ മരങ്ങളുടെ മുകളിലത്തെ കൊമ്പില്‍ ഊഞ്ഞാലാടുകയും 60 മീറ്റര്‍ (196 അടി) ഉയരമുള്ള മരങ്ങളും അംബരചുംബികളും വെറും നിമിഷങ്ങള്‍ക്കുള്ളില്‍ നഗ്നപാദനായി ഓടിക്കയറുകയും ചാടിമറിയുകയും ചെയ്യുന്ന ഔട്ട്ഡോര്‍ അത്ലറ്റായ ലിയോപള്ഡ് ഹര്‍ബിനെ ‘റീയല്‍ ലൈഫ് ടാര്സന്’ എന്നുവിളിച്ചാല് ഒട്ടും അതിശയോക്തിയാകില്ല. ലിയോ അര്‍ബന്‍ എന്നറിയപ്പെടുന്ന 30 കാരനായ ഫ്രഞ്ചുകാരന്, അക്രോബാറ്റിക് രീതിയില്‍ വനങ്ങള്‍ക്ക് ചുറ്റും ഓടുന്നതും Read More…
ജനിച്ചാല്‍ മരണം ഉറപ്പാണ്. അതുകൊണ്ട് തന്നെ മരണം ജീവിതത്തിന്റെ അനിവാര്യമായ ഘട്ടമാണ്. എന്നാല്‍ പലപ്പോഴും നാം ചിന്തിക്കുന്ന ഒരു കാര്യം മരണശേഷം നമുക്ക് എന്താണ് സംഭവിക്കുന്നത് എന്നാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി ഗവേഷണങ്ങളും പഠനങ്ങളും നടത്തിയിട്ടുണ്ടെങ്കിലും മരണശേഷം യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് എന്താണെന്ന് ഇന്നും അജ്ഞമായി തുടരുകയാണ്. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ മരിച്ചുകഴിഞ്ഞാല്‍ ആളുകള്‍ എവിടേക്കാണ് പോകുന്നതെന്നോ എന്താണ് സംഭവിക്കുന്നതെന്നോ ആര്‍ക്കും അറിയില്ല. വ്യത്യസ്ത സംസ്കാരങ്ങളും മതങ്ങളും തത്ത്വചിന്തകളും മരണാനന്തര ജീവിതത്തിലോ പുനര്‍ജന്മത്തിലോ ഉള്ള വിശ്വാസങ്ങള്‍ മുതല്‍ ശാശ്വത Read More…
റഷ്യയ്ക്ക് പുറമേ ജപ്പാന്, അലാസ്ക, ഹവായ്, ന്യൂസിലാന്‍ഡ് തുടങ്ങി അനേകം രാജ്യങ്ങള്‍ക്കാണ് റഷ്യയില്‍ ഉണ്ടായ ശക്തമായ ഭൂചലനം സുനാമി മുന്നറിയിപ്പിന് കാരണമായത്. യുഎസ് ജിയോളജിക്കല്‍ സര്‍വേ 8.7 ആയി തീവ്ര അളന്ന ഭൂകമ്പം പക്ഷേ ഏറ്റവും കൂടുതല്‍ ബാധിച്ചത് ജപ്പാനെയാണ്. ഹോക്കെഡോ, ഹോണ്‍ഷു, ഷിക്കോകു, ക്യുഷു, ഒകിനാവ എന്നിങ്ങനെ അനേകം ഇടങ്ങളിലാണ് മുന്നറിയിപ്പുണ്ടായത്. ഇതോടെ റിയോ ടാറ്റ്സുക്കിയുടെ മാംഗ പ്രവചനം വീണ്ടും ശ്രദ്ധനേടി. ജൂലൈയില്‍ ജപ്പാനില്‍ വന്‍ ഭൂകമ്പവും സുനാമിയും ഉണ്ടാകുമെന്നായിരുന്നു മാംഗ പ്രവചനം. ജൂലൈ 5 Read More…