Movie News

നീണ്ട 15 വര്‍ഷത്തെ സൗഹൃദം പ്രണയമായി മാറി ; ധന്‍ഷികയു മായുള്ള വിവാഹത്തെക്കുറിച്ച് വിശാല്‍

നീണ്ട 15 വര്‍ഷത്തെ സൗഹൃദത്തില്‍ നിന്നാണ് തങ്ങളുടെ ബന്ധം ആരംഭിച്ചതെന്നും അത് ഒടുവില്‍ പ്രണയത്തിലേക്ക് വഴിമാറിയെന്നും സായ് ധന്‍ഷികയുമായുള്ള വിവാഹത്തെക്കുറിച്ച് നടന്‍ വിശാല്‍. ഞങ്ങള്‍ കൂടുതല്‍ വ്യക്തിപരമായി സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍, ഈ ബന്ധം വിവാഹത്തില്‍ അവസാനിക്കുമെന്ന് ഞങ്ങള്‍ രണ്ടുപേര്‍ക്കും വ്യക്തമായി. അതിനാല്‍ ഞങ്ങള്‍ ഒരുമിച്ച് തീരുമാനമെടുത്തെന്നും നടന്‍ പറഞ്ഞു. ആഗസ്ത് 15ന് നടക്കുന്ന നടികര്‍ സംഘം കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് ശേഷമായിരിക്കും വിവാഹം.

വിശാലും തങ്ങളുടെ ബന്ധത്തെക്കുറിച്ച് വൈകാരികമായി സംസാരിച്ചു. സായ് ധന്‍ഷികയുമായി തന്റെ പിതാവ് ഊഷ്മളമായ സൗഹൃദം പങ്കിടുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഒരു അത്ഭുതകരമായ വ്യക്തിയാണെന്ന് പ്രശംസിക്കുകയും ചെയ്തു. തങ്ങള്‍ വടിവേലു – സരള പോലെ തങ്ങള്‍ ഒരു ഹാസ്യ ദമ്പതികളായിരിക്കില്ലെന്ന് നര്‍മ്മത്തിന്റെ സ്പര്‍ശത്തോടെ അദ്ദേഹം പ്രേക്ഷകര്‍ക്ക് ഉറപ്പ് നല്‍കി.

ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന ‘യോഗി ദാ’യിലെ തീവ്രമായ ആക്ഷന്‍ രംഗങ്ങളെ പരാമര്‍ശിച്ച് അദ്ദേഹം തമാശ പറഞ്ഞു, ‘കിക്കുകള്‍ എന്റെ തലയില്‍ വരെ വരുന്നു. അവയെ എങ്ങനെ തടയണമെന്ന് എനിക്ക് പാണ്ഡ്യന്‍ മാസ്റ്ററില്‍ നിന്ന് പഠിക്കേണ്ടി വന്നേക്കാം.’ നടന്‍ പറഞ്ഞു. സായി ധന്ഷികയുടെ കഴിവിനെ പുകഴ്ത്തി വിശാല്‍ പറഞ്ഞു, ”വിജയശാന്തിക്ക് ശേഷം ആക്ഷന്‍ രംഗങ്ങള്‍ ഇത്ര ഗംഭീരമായി അവതരിപ്പിച്ച ഒരേയൊരു നടി ധന്ഷികയാണ്.” താന്‍ ഒരു ആക്ഷന്‍ ഹീറോ എന്ന് സ്വയം വിളിക്കുന്നുണ്ടെങ്കിലും അവരുടെ വീട്ടുകാര്‍ക്ക് ബാഹ്യ സുരക്ഷ ആവശ്യമില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അവര്‍ രണ്ടുപേരും അത് സ്വയം കൈകാര്യം ചെയ്യാന്‍ കഴിവുള്ളവരാണ്. നടിയോടുള്ള ആരാധനയും അഭിമാനവും വിശാലിന്റെ സംസാരത്തില്‍ ഉടനീളം പ്രകടമായിരുന്നു. ധന്‍ഷികയുടെ സുന്ദരമായ പുഞ്ചിരി എന്നെന്നും മുഖത്തുണ്ടാകണമെന്നാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് വിശാല്‍ പറഞ്ഞു. വിവാഹത്തിന് ശേഷവും ധന്‍ഷിക അഭിനയിക്കുമെന്നും വിശാല്‍ ഉറപ്പ് നല്‍കി. വിശാലിന്റെ ജന്മദിനമായ ഓഗസ്റ്റ് 29 ന് വിവാഹിതരാകുമെന്നാണ്് സിനിമയുടെ പ്രമോഷന്‍ പരിപാടിയില്‍ നടി വെളിപ്പെടുത്തിയത്.