ഉത്തർപ്രദേശിലെ മീററ്റ് കാന്റ് റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ഒരു ഞെട്ടിക്കുന്ന വീഡിയോ വൈറലാകുന്നു. മദ്യപിച്ച ലക്കുകെട്ട് കാറോടിച്ച് റെയില്‍വെ സ്റ്റേഷന്‍ പ്ലാറ്റ്‍ഫോമില്‍ കയറ്റി യുവാവിന്‍റെ പരാക്രമം. ജാർഖണ്ഡ് നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ച കാർ, സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ട്രെയിന്‍ എത്തിയ സമയത്താണ് അപ്രതീക്ഷിതമായി കാറെത്തിയത്
ഭഗ്പതില്‍ നിന്നുള്ള സന്ദീപ് എന്നയാളാണ് കാറോടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. സൈനികനാണെന്ന് ഇയാള്‍ അവകാശപ്പെട്ടു. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആൾട്ടോ കാറിലെത്തിയ വ്യക്തി പ്ലാറ്റ്‌ഫോമിലേക്ക് കാര്‍ ഓടിച്ചു കയറ്റുകയായിരുന്നു.
അപകടകരമാം വിധം ട്രെയിന് അടുത്തേക്ക് കാര്‍ നീങ്ങിയെങ്കിലും മുന്നിലെ ഇരിപ്പിടത്തില്‍ തട്ടി നില്‍ക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്ലാറ്റ്‌ഫോമിലെ യാത്രക്കാർ ഭയന്ന് ഓടുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇയാളെ തടഞ്ഞ് യാത്രക്കാര്‍ റെയില്‍വേ പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.
റെയിൽവേ പരിസരത്ത് മദ്യപിച്ച വ്യക്തികൾ ഉയർത്തുന്ന അപകടങ്ങളെയും സുരക്ഷാ സംവിധാനങ്ങളിലെ ഗുരുതരമായ വീഴ്ചകളെയും ഈ സംഭവങ്ങൾ എടുത്തുകാണിക്കുന്നു, ഇത് റെയിൽവേ അധികൃതരുടെ കർശനമായ നടപ്പാക്കലും പ്രതിരോധ നടപടികളും ആവശ്യപ്പെടുന്നു.




