Featured Sports

അരങ്ങേറ്റ ടൂര്‍ണമെന്റില്‍തന്നെ ഫൈനലില്‍; ഡയമണ്ട് ഹാര്‍ബര്‍ ഈസ്റ്റ്ബംഗാളിനെ വീഴ്ത്തി ചരിത്രമെഴുതി

ഇന്ത്യന്‍ ഫുട്‌ബോള്‍ ഭീമന്മാരായ ഈസ്റ്റ് ബംഗാള്‍ എഫ്സിയെ ഡ്യൂറാന്‍ഡ് കപ്പ് 2025-ന്റെ സെമി ഫൈനലില്‍ പരാജയപ്പെടുത്തി നവാഗതരായ ഡയമണ്ട് ഹാര്‍ബര്‍ എഫ്സി ചരിത്രമെഴുതി. കൊല്‍ക്കത്തയിലെ വിവേകാനന്ദ യുവ ഭാരതി ക്രിരംഗനില്‍ വെച്ച് 2025 ഓഗസ്റ്റ് 20-ന് ചരിത്രം കുറിച്ചു. ഈ വിജയത്തോടെ 96 വര്‍ഷം മുന്‍പ് നടന്ന ഒരു റെക്കോര്‍ഡ് ആണ് അവര്‍ ആവര്‍ത്തിച്ചത്. നവാഗതരായ ഡയമണ്ട് ഹാര്‍ബര്‍ എഫ്സി കൊല്‍ക്കത്തയിലെ വിവേകാനന്ദ യുവ ഭാരതി ക്രിരംഗനില്‍ ഓഗസ്റ്റ് 20-ന് നടന്ന മത്സരത്തില്‍ 2-1 നായിരുന്നു ജയിച്ചുകയറിയത്.

തങ്ങളുടെ ആദ്യ ടൂര്‍ണമെന്റ് അരങ്ങേറ്റത്തില്‍ തന്നെ ഡ്യൂറാന്‍ഡ് കപ്പിന്റെ ഫൈനലില്‍ എത്തുന്ന 1929-ന് ശേഷമുള്ള ആദ്യ ടീമായി ഡയമണ്ട് ഹാര്‍ബര്‍ എഫ്സി മാറി. 96 വര്‍ഷം മുന്‍പ് മോഹന്‍ ബഗാനാണ് ഈ നേട്ടം അവസാനമായി കൈവരിച്ചത്. മൈക്കല്‍ ഇഡിയാകെസ്, ജോബി ജസ്റ്റിന്‍ എന്നിവര്‍ രണ്ടാം പകുതിയില്‍ നേടിയ ഗോളുകളാണ് നവാഗതരായ ഡയമണ്ട് ഹാര്‍ബര്‍ എഫ്സിയെ ഈസ്റ്റ് ബംഗാളിനെതിരെ 2-1ന് വിജയിപ്പിക്കുകയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയുമായുള്ള ഡ്യൂറാന്‍ഡ് കപ്പ് ഫൈനലില്‍ ഒരു സ്ഥാനം ഉറപ്പിക്കുകയും ചെയ്തത്.

ഇഡിയാകെസിന്റെ തകര്‍പ്പന്‍ ബാക്ക്-വോളിയെ തുടര്‍ന്ന് ഡയമണ്ട്‌സ് ലീഡ് നേടിയതിന് തൊട്ടുപിന്നാലെ അന്‍വര്‍ അലി റെഡ് ആന്റ് ഗോള്‍ഡ്‌സിനായി ഗോള്‍ നേടി സമനില പിടിച്ചിരുന്നു. ആദ്യ പകുതിയില്‍ ഡയമണ്ട്സിനായിരുന്നു മുന്‍തൂക്കം. 20 മിനിറ്റിനടുത്ത് ജോബി ഒരു ഷോട്ട് തൊടുത്തെങ്കിലും ഈസ്റ്റ് ബംഗാളിന്റെ ഗോള്‍കീപ്പര്‍ പ്രഭ്സുഖന്‍ ഗില്‍ അത് എളുപ്പത്തില്‍ തടഞ്ഞു. 22-ാം മിനിറ്റില്‍ അന്‍വറും ആദ്യ ഷോട്ട് തൊടുത്തെങ്കിലും അത് പുറത്തേക്ക് പോവുകയായിരുന്നു.

രണ്ട് ടീമുകളില്‍ വെച്ച് ഈസ്റ്റ് ബംഗാള്‍ ആദ്യ പകുതി ശക്തമായി തന്നെ പൂര്‍ത്തിയാക്കി. മഹേഷിന്റെ ഒരു ക്രോസില്‍ ഡയമന്റാകോസ് ഒരു ഹെഡര്‍ പാഴാക്കി. പിന്നീട് അധിക സമയത്തിന്റെ രണ്ടാം മിനിറ്റില്‍ മണിപ്പൂരി താരം പോസ്റ്റിന് നേരെ തൊടുത്ത ഷോട്ട് ബാറില്‍ തട്ടി മടങ്ങി.

രണ്ടാം പകുതിയില്‍, റെഡ് & ഗോള്‍ഡ്‌സ് ആക്രമണം തുടര്‍ന്നു. ബിപിന്‍ അടിച്ച ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പോയപ്പോള്‍, വികൂന നര്‍സാരി, സായ്റുഅത്കിമ, സാമുവല്‍ എന്നിവര്‍ക്ക് പകരം ഗിരിക് ഖോസ്ല, മെല്‍റോയ് അസിസി, അംഗൗസാന എന്നീ പുതിയ കളിക്കാരെയും പരിചയസമ്പന്നരായ കളിക്കാരെയും ഇറക്കി. കളിയുടെ ഗതിക്ക് വിപരീതമായി ഡയമണ്ട്‌സിന്റെ ഇഡിയാകെസ് ഒരു മികച്ച ഗോള്‍ നേടി. ഇടത് ഭാഗത്ത് നിന്ന് പോള്‍ എടുത്ത ഫ്രീ കിക്ക്, അന്‍വര്‍ തന്റെ തലകൊണ്ട് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചു.

പന്ത് ഗോളിന് കുറുകെ വായുവില്‍ ഉയര്‍ന്നപ്പോള്‍, ഗോളിന് പുറംതിരിഞ്ഞ് നിന്ന ഇഡിയാകെസ് ഒരു ബാക്ക്-വോളിയിലൂടെ ഗോള്‍ നേടി, ടൂര്‍ണമെന്റില്‍ അരങ്ങേറ്റം കുറിച്ച ഡയമണ്ട്സിനു വേണ്ടി മത്സരത്തില്‍ ആദ്യമായി ലീഡ് നേടി. അന്‍വര്‍ തന്റെ പിഴവ് ഏതാണ്ട് തത്സമയം തന്നെ പരിഹരിച്ചു. തന്റെ പകുതിയില്‍ നിന്ന് പന്ത് സ്വീകരിച്ച് മുന്നോട്ട് പോയതിന് ശേഷം 40 യാര്‍ഡ് അകലെ നിന്ന് ഒരു മിസൈല്‍ തൊടുത്തു. മിര്‍ഷാദിന് അത് ഗോളിന് നേരെ തട്ടിമാറ്റാനേ കഴിഞ്ഞുള്ളു. ഷോട്ടിലെ വളവും ശക്തിയും ഡയമണ്ട് കീപ്പര്‍ക്ക് ഒരു അവസരവും നല്‍കിയില്ല.