ഇസ്ലാമാബാദ്: പാകിസ്‌താനിലെ ഇസ്ലാമാബാദ് ഹൈക്കോടതിയിലെ ജഡ്‌ജി സ്‌റ്റിസ് താരിഖ് മഹ്‌മൂദ് ജഹാംഗിരിയുടെ നിയമബിരുദം വ്യാജമെന്നു കണ്ടെത്തല്‍. തട്ടിപ്പ് തിരിച്ചറിഞ്ഞത് അദ്ദേഹം നിയമിതനായി അഞ്ച് വര്‍ഷത്തിനുശേഷം.2020 ഡിസംബറിലാണു ജഹാംഗിരി ഹൈക്കോടതി ജഡ്‌ജിയായി നിയമിക്കപ്പെട്ടത്. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറില്‍ ജഡ്‌ജി എന്ന നിലയില്‍ അയാളുടെ ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുന്നതിനു വിലക്കുവന്നു.കറാച്ചി സര്‍വകലാശാല രജിസ്‌ട്രാറില്‍നിന്ന് ലഭിച്ച രേഖകളെ അടിസ്‌ഥാനമാക്കിയാണു ഹൈക്കോടതി തീരുമാനമെടുത്തത്. ജഹാംഗിരിയുടെ വിദ്യാഭ്യാസ രേഖകള്‍ വ്യാജമാണെന്നും കോടതി കണ്ടെത്തി. 1988ല്‍ വ്യാജ എന്റോള്‍മെന്റ് നമ്പര്‍ ഉപയോഗിച്ചാണ് Read More…
മാസം ലക്ഷങ്ങൾ ശമ്പളം; ഐടി ജോലിയേക്കാൾ മികച്ചത് ട്രക്ക് ഡ്രൈവിംഗോ? ചർച്ച കൊഴുക്കുന്നു
ഡല്‍ഹിയിലെ ഒരു വ്യവസായി തന്റെ സ്ഥാപനത്തിലെ മികച്ച ട്രക്ക് ഡ്രൈവര്‍മാര്‍ സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍മാരേക്കാള്‍ കൂടുതല്‍ സമ്പാദിക്കുന്നു എന്ന് വിശദീകരിച്ചത് സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഡാമന്‍ സിംഗ് എന്ന ഈ സംരംഭകനാണ് ഇന്‍സ്റ്റാഗ്രാമിലൂടെ തന്റെ അഭിപ്രായം പങ്കുവെച്ചത്. ബിറ്റ്‌സ് പിലാനിയില്‍ (BITS Pilani) നിന്ന് എന്‍ജിനീയറിംഗും ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ (FMS) നിന്ന് എംബിഎയും പൂര്‍ത്തിയാക്കിയ ആളാണ് അദ്ദേഹം. നിലവില്‍ തന്റെ കുടുംബ ബിസിനസ്സായ ‘ഡാമന്‍ ഗ്രൂപ്പ്’ (Daman Group) നടത്തിവരികയാണ്. ലോജിസ്റ്റിക്‌സ് മേഖലയിലെ കാണാപ്പുറങ്ങളെക്കുറിച്ചാണ് അദ്ദേഹം പ്രധാനമായും Read More…
‘ എന്റെ ഭഗവാനേ…അടുത്ത ഉത്സവത്തിനു മുമ്പ് അമ്മായിയമ്മയെ മുകളിലേക്കെടുക്കണേ…’; കാണിക്കപ്പെട്ടിയില്‍ കുറിപ്പ്
ആയുരാരോഗ്യ സൗഖ്യത്തിനായും ജോലി കിട്ടാനും കുഞ്ഞുണ്ടാവാനും സാമ്പത്തിക ശേഷി കൂടാനുമൊക്കെയാണ് പൊതുവേ ആളുകള്‍ അമ്പലത്തില്‍ പോയി പ്രാര്‍ത്ഥന നടത്തുന്നത്. എന്നാല്‍ കര്‍ണാടകയിലെ ബെളഗാവി ജില്ലയിലെ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയിലും മാരക ട്വിസ്റ്റ്. കാണിക്കവഞ്ചിയിലാണ് യുവതിയ്ക്ക് ദൈവത്തോടുള്ള പ്രാര്‍ത്ഥനക്കുറിപ്പ് എഴുതിയിട്ടത്. ഹുളികന്ദേശ്വര ക്ഷേത്രം അധികാരികള്‍ കാണിക്ക എണ്ണിത്തിട്ടപ്പോടുത്തുമ്പോഴാണ് 100 രൂപയ്ക്കൊപ്പം ചേര്‍ത്തുവച്ച കുറിപ്പ് ശ്രദ്ധിക്കുന്നത്. ‘എന്റെ പൊന്നു ഭഗവാനേ എന്റെ വേദനകള്‍ ഇല്ലാതാക്കണമേ…അടുത്ത ഉത്സവത്തിനു മുന്‍പ് എന്റെ അമ്മായിയമ്മയെ അങ്ങ് മുകളിലേക്കെടുക്കേണമേ…’–എന്നാണ് കുറിപ്പിലുണ്ടായിരുന്നത്. കുറിപ്പില്‍ പേരോ വിവരങ്ങളോ ഇല്ലാത്തതിനാല്‍ തന്നെ Read More…
1,000 വർഷം പഴക്കമുള്ള ശവകല്ലറ കണ്ടെത്തി; സ്വർണ്ണാഭരണങ്ങളും വിലപിടിപ്പുള്ള പുരാവസ്തുക്കളും ലഭിച്ചു
പാനമ:മധ്യ അമേരിക്കൻ രാജ്യമായ പാനമയിൽ ആയിരം വർഷത്തിലധികം പഴക്കമുള്ള പുരാതന ശവകല്ലറ കണ്ടെത്തി. പാനമ സിറ്റിയിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയുള്ള ‘എൽ കാനോ’ പുരാവസ്തു ഗവേഷണ കേന്ദ്രത്തിലാണ് ഈ സുപ്രധാന കണ്ടെത്തൽ നടന്നതെന്ന് ഗവേഷകർ അറിയിച്ചു. ശവക്കല്ലറയിൽ നിന്ന് ലഭിച്ച അസ്ഥികൂടത്തിന് ചുറ്റും സ്വർണ്ണാഭരണങ്ങളും ചിത്രപ്പണികളുള്ള മൺപാത്രങ്ങളും കണ്ടെത്തി. ഇത് അക്കാലത്തെ ഉയർന്ന പദവിയിലുള്ള വ്യക്തിയുടെ കല്ലറയാണെന്ന് പുരാവസ്തു ഗവേഷകയായ ജൂലിയ മായോ വ്യക്തമാക്കി. വളകൾ, കമ്മലുകൾ, വവ്വാലുകളുടെയും മുതലകളുടെയും രൂപങ്ങൾ കൊത്തിയ നെറ്റിക്കണ്ണികൾ Read More…
‘ഇസ്തിരിപ്പാടുള്ള’ കുപ്പായത്തിന് വില 1 ലക്ഷം രൂപ” ; അമ്മ ഇത് സൗജന്യമായി ചെയ്തു തരുമെന്ന് സോഷ്യല്‍ മീഡിയ
ഫാഷന്‍ ലോകം വിചിത്രമായ വഴികളിലൂടെയാണ് സഞ്ചരിക്കുന്നതെന്ന കാര്യത്തില്‍ സോഷ്യല്‍ മീഡിയയ്ക്ക് തര്‍ക്കമില്ല. അത്തരത്തില്‍ സ്വിസ് ലക്ഷ്വറി ബ്രാന്‍ഡായ വെറ്റ്മെന്റ്സ് (Vetements) പുറത്തിറക്കിയ പുതിയ ഡിസൈന്‍ കണ്ട് ഇന്റര്‍നെറ്റ് ലോകം മൊത്തം അമ്പരപ്പിലാണ്. ഷര്‍ട്ടില്‍ അബദ്ധത്തില്‍ ഇസ്തിരിപ്പെട്ടി തട്ടി പൊള്ളിയതു പോലെയുള്ള അടയാളം (Iron burn) പ്രിന്റ് ചെയ്ത ഷര്‍ട്ടാണ് ബ്രാന്‍ഡ് വിപണിയിലെത്തിച്ചിരിക്കുന്നത്. വൈറ്റ് അയണിംഗ് ബേണ്‍ ഗ്രാഫിക് ഷര്‍ട്ട് എന്നാണ് ഇതിന്റെ പേരെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. നെഞ്ചിന്റെ പോക്കറ്റിന് സമീപം കരിഞ്ഞ അടയാളത്തോടു കൂടിയ ഓവര്‍സൈസ്ഡ് ഷര്‍ട്ടാണ് Read More…
കുരുന്നിന് സിഗരറ്റും ബിയറും; ‘റീൽ’ ഭ്രാന്തിൽ പിഞ്ചുകുഞ്ഞിനോട് ക്രൂരത-വീഡിയോ വൈറലായതോടെ വൻ പ്രതിഷേധം
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഞെട്ടിപ്പിക്കുന്ന ഒരു വീഡിയോ വലിയ രീതിയിലുള്ള പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. ഒരു കൊച്ചു കുട്ടിക്ക് ടിന്നിലടച്ച പാനീയവും (മദ്യമെന്ന് സംശയിക്കുന്നു) സിഗരറ്റും നൽകുന്ന ഒരാളെയാണ് വീഡിയോയിൽ കാണുന്നത്. രാജസ്ഥാനിൽ നിന്നുള്ളതാണെന്ന് പറയപ്പെടുന്ന ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കുറ്റവാളിക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്നും കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ഗൗരവമായ ആശങ്കയുണ്ടെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആവശ്യപ്പെടുന്നു. ബൈക്കിലിരിക്കുന്ന ഒരാൾ ഒരു ചെറിയ കുട്ടിക്ക് ബിയർ ക്യാനും കത്തുന്ന സിഗരറ്റും കൈമാറുന്നതാണ് ഈ അസ്വസ്ഥജനകമായ ദൃശ്യങ്ങളിലുള്ളത്. ക്യാനിൽ നിന്ന് Read More…
‘ഇത് ഇന്ത്യ അല്ല’: അമേരിക്കയിലെ വലിയ ഹനുമാൻ പ്രതിമയെ ചോദ്യം ചെയ്ത റിപ്പബ്ലിക്കൻ നേതാവിന് എതിരെ വൻ പ്രതിഷേധം
ടെക്സസ് ആസ്ഥാനമായുള്ള മാഗ പ്രവർത്തകനും റിപ്പബ്ലിക്കൻ നേതാവുമായ കാർലോസ് ടർസിയോസ്, 90 അടി ഉയരമുള്ള ഹനുമാൻ പ്രതിമയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് നടത്തിയ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിതെളിച്ചു. “മൂന്നാം ലോക അന്യഗ്രഹ ജീവികളുടെ” അധിനിവേശത്തിന്റെ തെളിവാണ് ഈ പ്രതിമ എന്നായിരുന്നു ഇയാൾ വിശേഷിപ്പിച്ചത്. ടെക്സസിലെ ഷുഗർ ലാൻഡിലുള്ള ശ്രീ അഷ്ടലക്ഷ്മി ക്ഷേത്രത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് ടർസിയോസ് പങ്കുവെച്ചത്. ‘സ്റ്റാച്യൂ ഓഫ് യൂണിയൻ’ എന്ന് വിളിക്കപ്പെടുന്ന ഈ പഞ്ചലോഹ ഹനുമാൻ പ്രതിമ അമേരിക്കയിലെ ഏറ്റവും Read More…
കാറില്ല, ബൈക്കില്ല; സ്വർണ്ണക്കവർച്ചയ്ക്ക് ശേഷം കഴുതപ്പുറത്ത് കയറി രക്ഷപ്പെട്ട് കള്ളൻ- വീഡിയോ
അങ്കാറ: ഒരു കള്ളന്റെ വിചിത്രമായ യാത്രാരീതി ഇന്റർനെറ്റിൽ തരംഗമായിരിക്കുകയാണ്. കാറോ ബൈക്കോ ഉപേക്ഷിച്ച്, തുർക്കിയിലെ കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ഒരു കഴുതപ്പുറത്ത് കയറിയാണ് കള്ളൻ രക്ഷപ്പെട്ടത്! ഇത്തരത്തിൽ രക്ഷപ്പെടുന്ന കള്ളന്റെ സിസിടിവി (CCTV) ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. കയ്‌ശേരിയിലെ ഇൽഡെം കുംഹുറിയറ്റിലാണ് ഈ വിചിത്രമായ സംഭവം നടന്നത്. 26 വയസ്സുകാരനായ മോഷ്ടാവ് ഒരു ഫോർക്ക്ലിഫ്റ്റ് (forklift) ഉപയോഗിച്ച് ഷട്ടറുകൾ തുറക്കുകയും ഗ്ലാസ് ജനാലകൾ തകർക്കുകയും ചെയ്ത ശേഷമാണ് ജ്വല്ലറിക്കുള്ളിൽ പ്രവേശിച്ചത്. കടയ്ക്കുള്ളിൽ കടന്ന ഇയാൾ Read More…
10വർഷത്തെ അധ്വാനം ഒറ്റരാത്രികൊണ്ട് ‘മെറ്റ’ തൂത്തുവാരി; കണ്ണീരോടെ പ്രശസ്ത ക്രിയേറ്റർ ദമ്പതികൾ!
ഒരു മുന്നറിയിപ്പുമില്ലാതെ മെറ്റാ തങ്ങളുടെ പേജുകള്‍ സസ്‌പെന്‍ഡ് ചെയ്തുവെന്നും ഇതിലൂടെ 10 വര്‍ഷത്തെ കഠിനാധ്വാനം ഒറ്റരാത്രി കൊണ്ട് ഇല്ലാതായെന്നും ഇന്ത്യന്‍ കണ്ടന്റ് ക്രിയേറ്റര്‍ ദമ്പതികള്‍. ‘ഹ്യൂമന്‍സ് ഓഫ് ബോംബെ’ (Humans of Bombay) എന്ന ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ‘യുവര്‍ ഇന്ത്യന്‍ കണ്‍സ്യൂമര്‍’ (UIC) സ്ഥാപകനായ പ്രസാദ് വേദ്പഥക് തങ്ങള്‍ക്കുണ്ടായ ഈ ദുരനുഭവം വിവരിച്ചത്. തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മെറ്റാ മുന്നറിയിപ്പില്ലാതെ സസ്‌പെന്‍ഡ് ചെയ്‌തെന്നും, ഇത് ഒരു പതിറ്റാണ്ടു കാലത്തെ അധ്വാനം ഇല്ലാതാക്കുകയും തങ്ങളുടെ ടീമിന്റെ Read More…













