Featured Oddly News

ജോലിക്ക് പോകാതെ 15 വർഷം ശമ്പളം വാങ്ങി; എന്നിട്ടും പോരാതെ കമ്പനിക്കെതിരെ കേസ്!

നിങ്ങൾ നിങ്ങളുടെ ജോലിയിൽ നിന്ന് രോഗാവധിയിൽ (Sick Leave) ആണെന്ന് സങ്കൽപ്പിക്കുക. ആ അവധി 15 വർഷം നീണ്ടുനിൽക്കുന്നുവെന്നും കരുതുക. ആ കാലയളവിലുടനീളം, നിങ്ങൾ വിരമിക്കുന്നത് വരെ നിങ്ങളുടെ ശമ്പളത്തിന്റെ മുക്കാൽ ഭാഗം എല്ലാ വർഷവും നൽകാൻ കമ്പനി സമ്മതിക്കുന്നു. ഭൂരിഭാഗം ആളുകൾക്കും ഇതൊരു വലിയ സുരക്ഷാ വലയായിരിക്കും. എന്നാൽ ഒരു ഐടി ജീവനക്കാരനെ സംബന്ധിച്ചിടത്തോളം ഇത് മതിയാകുമായിരുന്നില്ല. 15 വർഷമായി ജോലിക്ക് ഹാജരാകാതിരുന്നിട്ടും തനിക്ക് ശമ്പള വർദ്ധനവ് ലഭിച്ചില്ല എന്ന കാരണത്താൽ അദ്ദേഹം കോടതിയെ സമീപിച്ചു. Read More…

Crime

‘മറ്റാരോ ഇരിക്കേണ്ട കസേര’ ; വധശിക്ഷയ്ക്ക് വിധേയനായ 19-കാരന്‍ നിരപരാധിയെന്ന് കോടതി; 72 വർഷങ്ങൾക്ക് ശേഷം ‘നീതി’ ?

ഡാളസ്: 1954-ൽ കൊലപാതകക്കുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധേയനാക്കിയ ടോമി ലീ വാക്കർ നിരപരാധിയാണെന്ന് ഡാളസ് കൗണ്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വധശിക്ഷ നടപ്പാക്കി ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷമാണ് അമേരിക്കയിലെ ഡാളസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് ഈ തെറ്റ് തിരുത്തിയത്. 1953-ൽ ഒരു വെള്ളക്കാരി കൊല്ലപ്പെട്ട കേസിൽ 19 വയസ്സുകാരനായ ടോമി വാക്കറെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അക്കാലത്തെ വർണ്ണവിവേചനത്തിന്റെ ഭാഗമായി, വെളുത്ത വർഗക്കാർ മാത്രമുള്ള ജൂറിയാണ് അദ്ദേഹത്തെ കുറ്റക്കാരനായി വിധിച്ചത്. പോലീസ് വാക്കറെ നിർബന്ധിച്ച് കുറ്റസമ്മതം നടത്തുകയായിരുന്നുവെന്നും Read More…

Featured Lifestyle

ഭർത്താവിനെ ഭാര്യമാർക്കായി പകുത്തു നൽകി ! തിങ്കൾ- ബുധൻ ഒരാൾക്ക്, വ്യാഴം- ശനിവരെ മറ്റൊരാൾക്ക്! ഞായറാഴ്ച ‘അവധി’

രാംപൂർ: ഒരു സിനിമാ തിരക്കഥയെ വെല്ലുന്ന രീതിയിലുള്ള വിചിത്രമായ ഒരു വിധിയാണ് ഉത്തർപ്രദേശിലെ രാംപൂർ ജില്ലയിലുള്ള ഒരു ഗ്രാമപഞ്ചായത്ത് പുറപ്പെടുവിച്ചിരിക്കുന്നത്. ഭൂമിയോ സ്വത്തോ വീതം വെക്കുന്നതിന് പകരം, രക്തവും മാംസവുമുള്ള ഒരു ഭർത്താവിനെത്തന്നെയാണ് ഇത്തവണ പഞ്ചായത്ത് വീതം വെച്ചത്. അസീം നഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള നഗ്ലിയ അഖിൽ ഗ്രാമത്തിലാണ് ഈ അസാധാരണ സംഭവം നടന്നത്. രണ്ട് ഭാര്യമാർക്കിടയിൽ അകപ്പെട്ടുപോയ ഒരാളായിരുന്നു ഇവിടുത്തെ താരം. ഇതിൽ ഒന്ന് വീട്ടുകാർ ഉറപ്പിച്ച വിവാഹവും (Arranged Marriage) മറ്റൊന്ന് പ്രണയവിവാഹവുമായിരുന്നു. Read More…

Featured Health

ഇന്‍ഹെയില്‍ ചെയ്യാവുന്ന ഇന്‍സുലിന്‍ അവതരിപ്പിച്ചു; പ്രമേഹ ചികിത്സയില്‍ പുതിയ ചുവടുവയ്പ്

തിരുവനന്തപുരം: പ്രമേഹ ചികിത്സാ രംഗത്തു മാറ്റങ്ങള്‍ക്കു വഴിയൊരുക്കി ശ്വാസത്തിലൂടെ ശരീരത്തിലെത്തിക്കാവുന്ന ഇന്‍സുലിന്‍ ‘അഫ്രെസ’ ഇന്ത്യയില്‍ ആദ്യമായി തിരുവനന്തപുരത്ത് അവതരിപ്പിച്ചു. ജ്യോതിദേവ്‌സ് പ്രഫഷണല്‍ എജ്യുക്കേഷന്‍ ഫോറവും പി. കേശവദേവ് ട്രസ്റ്റും സംയുക്തമായാണ് ‘അഫ്രെസ’ പരിചയപ്പെടുത്തിയത്.അമേരിക്കയിലെ മാന്‍കൈന്‍ഡ് കോര്‍പ്പറേഷന്‍ നിര്‍മിക്കുന്ന അഫ്രെസ, പ്രമുഖ മരുന്ന് നിര്‍മാണ കമ്പനിയായ സിപ്ലയുടെ സഹകരണത്തോടെയാണ് ഇന്ത്യയില്‍ ലഭ്യമാക്കുന്നത്. ഭക്ഷണസമയം ഉപയോഗിക്കാവുന്ന, അതിവേഗം പ്രവര്‍ത്തിക്കുന്ന ഇന്‍സുലിനാണ് അഫ്രെസ. ചെറിയ ഇന്‍ഹേലര്‍ ഉപകരണം വഴിയാണ് ഇത് ഉപയോഗിക്കുന്നത്. മുതിര്‍ന്ന പ്രമേഹരോഗികളില്‍ ഭക്ഷണത്തിനു ശേഷമുള്ള രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് Read More…

Featured Oddly News

റൊട്ടിയിൽ തുപ്പി ചിക്കൻ ഷോപ്പ് ജീവനക്കാരൻ; വീഡിയോ വൈറലായതോടെ അറസ്റ്റ്

ഗസ്സിയാബാദ്: ഉത്തർപ്രദേശിലെ ഗസ്സിയാബാദിലുള്ള ഗോവിന്ദ്പുരത്ത് ഹോട്ടൽ ജീവനക്കാരൻ റോട്ടിയിൽ തുപ്പിയ ശേഷം ഉപഭോക്താക്കൾക്ക് നൽകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് അതിവേഗം നടപടിയെടുത്തു. ജനുവരി 19-ന് രാത്രി കവിനഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. നാട്ടുകാർ നൽകുന്ന വിവരമനുസരിച്ച്, ‘ഫൈസാൻ’ എന്ന ജീവനക്കാരൻ ചിക്കൻ ഷോപ്പിൽ ഭക്ഷണം തയ്യാറാക്കുന്നതിനിടെ റോട്ടിയിൽ തുപ്പുന്നതായും, ഈ ആഹാരം ഉപഭോക്താക്കൾക്ക് വിളമ്പുന്നതായും കണ്ടെത്തി. ഇത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പോലീസിനെ വിവരം Read More…

Celebrity Featured

എം.ടിയെക്കുറിച്ച് അർധ സത്യവും അസത്യങ്ങളും, പുസ്തകത്തിനെതിരെ മക്കൾ സിതാരയും അശ്വതിയും​‍; പ്രശസ്തിക്കും ധനസമ്പാദനത്തിനും നടത്തിയ കുൽസിത ശ്രമം

കോഴിക്കോട്: എം.ടിയുടെ ജീവിതവുമായി ബന്ധപ്പെട്ട് വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങൾ പറയുന്നുവെന്ന് ആരോപിച്ച് പുസ്തകത്തിനെതിരെ എം.ടിയുടെ മക്കൾ. ദീദി ദാമോദരനും എച്ച്മുക്കുട്ടിയും ചേർന്ന് രചിച്ച് ബുക്ക് വേം പ്രസിദ്ധീകരിച്ച ‘എംറ്റി സ്പേസ്: ബാഷ്പീകൃതയുടെ ആറാം വിരൽ’ എന്ന പുസ്തകത്തിനെതിരെയാണ് എംടിയുടെ മക്കളായ സിതാരയും, അശ്വതി നായരും ഫേസ്ബുക്കിൽ കുറിപ്പിട്ടത്. പ്രമീള നായരുടെ ജീവിതമെന്ന പേരിൽ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഭൂരിഭാഗം കാര്യങ്ങളും വസ്തുതകൾക്ക് നിരക്കാത്തതും അസത്യവുമാണെന്നും ഇരുവരും പറയുന്നു. പ്രമീള നായർ മരിച്ച് 26 വർഷങ്ങൾക്ക് ശേഷവും എം.ടി.വാസുദേവൻ നായർ Read More…

Featured Sports

ബംഗ്ലാദേശ് ഇന്ത്യയിലേക്കില്ല; ലോകകപ്പില്‍നിന്ന് വിട്ടുനില്‍ക്കുന്ന ആദ്യരാജ്യമല്ല, ഏതൊക്കെയാണ് ആ രാജ്യങ്ങള്‍

ദുബായ്: ഇന്ത്യയില്‍ കളിക്കാന്‍ തയാറല്ലെന്ന നിലപാട് തുടര്‍ന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. അടുത്ത മാസം തുടങ്ങുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങള്‍ ഇന്ത്യയില്‍നിന്ന് മാറ്റണമെന്ന ബി.സി.ബിയുടെ അഭ്യര്‍ഥന രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ നിരസിച്ചിരുന്നു.ഇന്ത്യയില്‍ കളിക്കാനില്ലെങ്കില്‍ ലോകകപ്പില്‍നിന്നു പുറത്താക്കുമെന്ന് ഐ.സി.സി. ബംഗ്ലാദേശിനോടു വ്യക്തമാക്കി. തീരുമാനമെടുക്കാന്‍ ഇന്നലെ വരെയാണു സമയമനുവദിച്ചത്. ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ലോകകപ്പില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലേക്ക് പോകില്ലെന്ന് ബംഗ്ലാദേശ് ആവര്‍ത്തിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടെയാണ് ഇന്ത്യയില്‍നിന്നു തങ്ങളുടെ മത്സരങ്ങള്‍ മാറ്റണമെന്ന് ബി.സി.ബി. അഭ്യര്‍ഥിച്ചത്. Read More…

Crime

ഭർത്താവിനെ കൊന്ന് മൃതദേഹത്തിനടുത്തിരുന്ന് പോൺവീഡിയോ കണ്ടു; കാമുകന്‍ നെഞ്ചില്‍ കയറിയിരുന്നു, ഭാര്യ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

ഗുണ്ടൂർ: ആന്ധ്രാപ്രദേശിൽ കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ. ഗുണ്ടൂർ ജില്ലയിലായിരുന്നു സംഭവം. ഉള്ളി വ്യാപാരിയായ ലോകം ശിവ നാഗരാജുവിന്റെ കൊലപാതകത്തിൽ ഭാര്യ ലക്ഷ്മി മാധുരിയാണ് അറസ്റ്റിലായത്. ഇവർക്ക് ഗോപി എന്നയാളുമായി വിവാഹേതര ബന്ധമുണ്ടായിരുന്നു. ഇരുവരും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തതെന്ന് പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; സംഭവദിവസം രാത്രിയിൽ, നാഗരാജുവിനായി മാധുരി ബിരിയാണി തയ്യാറാക്കി. ഭർത്താവിന് നൽകിയ ഭക്ഷണത്തിൽ മാധുരി ഉറക്കഗുളിക കലർത്തിയിരുന്നു. ഭക്ഷണം കഴിച്ചതിനു പിന്നാലെ നാഗരാജു Read More…

Featured Spotlight

ഉമ്മൻ ചാണ്ടി ദ്രോഹിച്ചു, കുടുംബം തകർത്ത് എന്നെയും മക്കളെയും രണ്ടുവഴിക്കാക്കി : ഗണേഷ് കുമാർ

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കെ ബി ഗണേഷ് കുമാര്‍. തന്നെയും കുടുംബത്തെയും ദ്രോഹിച്ച് രണ്ടാക്കി, സകലതും പിടിച്ചുവാങ്ങി മക്കളെയും തന്നെയും വേര്‍പിരിക്കാന്‍ ഉമ്മന്‍ ചാണ്ടി മധ്യസ്ഥത വഹിക്കുകയും ചെയ്തുവെന്ന്  ഗണേഷ് കുമാര്‍ ആരോപിച്ചു. മധ്യസ്ഥത പറഞ്ഞ് കുടുംബം ഇല്ലാതാക്കിയെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. തന്റെ പിതാവിനെ ഗണേഷ് കുമാര്‍ ദ്രോഹിച്ചുവെന്ന ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ ആരോപണത്തിലാണ് മറുപടി. നെല്ലിയാമ്പതിയിലെ വനഭൂമി പതിച്ചുകൊടുക്കാന്‍ കൂട്ടുനില്‍ക്കാത്തതിന്റെ പേരിലാണ് 2003ല്‍ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നതെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. Read More…