Featured Good News

22 കാരന്‍ അച്ഛന്റെ റിക്ഷയെ വൈറലാക്കി; 87,000 ഫോളോവേഴ്സ്, സമ്പാദിക്കുന്നത് ലക്ഷങ്ങള്‍

പിതാവിന്റെ പഴയ റിക്ഷയെ സോഷ്യല്‍ മീഡിയയില്‍ താരമാക്കി മാറ്റി 22കാരന്‍. ഒരു ജോലിയും ചെറുതല്ലെന്ന് തെളിയിച്ചുകൊണ്ട് സുമിത് പ്രജാപതി എന്ന യുവാവ് ഇപ്പോള്‍ ആയിരക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നു. സുമിത് തന്റെ ഇ-റിക്ഷയുടെ ഹാന്‍ഡില്‍ 80,000 ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സുള്ള കണ്ടന്റാക്കി മാറ്റി.

ഒരു സോഫ്റ്റ്‌വേര്‍ എഞ്ചിനീയര്‍ ആകുക എന്നതായിരുന്നു സ്വപ്നമെങ്കിലും വിധി സുമിതിനെ എത്തിച്ചത് റിക്ഷയുടെ ചക്രത്തിന് പിന്നിലായിരുന്നു. അത് പ്രജാപതിയുടെ ജീവിതത്തിന്റെ സ്‌ക്രിപ്റ്റ് മാറ്റിയെഴുതി. എന്നാല്‍ ഇതിന് വഴിവച്ചത് ഒരു ദുരന്തമായിരുന്നു . ഒരു രാത്രി, ജനറേറ്റര്‍ സര്‍വീസ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയ സുമിത്തിന്റെ അച്ഛന്‍ അത്താഴത്തിനായി ഗ്യാസ് സ്റ്റൗ കത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ തീ പടര്‍ന്നു. അയാളുടെ നെഞ്ചിലും കഴുത്തിലും ഗുരുതരമായ പൊള്ളലേറ്റു.

ഏഴു പേരടങ്ങുന്ന കുടുംബം പെട്ടെന്ന് ദുരിതക്കടലിലായി. വീട്ടു വായ്പയുടെയും റിക്ഷാ വായ്പയും ഇഎംഐകളും മുടങ്ങി. സുമിതിന് പിതാവിന്റെ റിക്ഷ ഏറ്റെടുക്കേണ്ടി വന്നു. പാടത്തെ പണി, കാറുകള്‍ കഴുകല്‍, വാഹനങ്ങള്‍ നന്നാക്കല്‍, പച്ചക്കറിവില്‍പ്പന എന്നീ ജോലികള്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകാനും സ്‌കൂള്‍ വിദ്യാഭ്യാസത്തിനുമായി സുമിതിന് ചെയ്യേണ്ടി വന്നു. മാതാപിതാക്കള്‍ക്ക് അവന്റെ വിദ്യാഭ്യാസം താങ്ങാന്‍ കഴിഞ്ഞില്ല. അതൊന്നും വകവയ്ക്കാതെ സ്ഥിരോത്സാഹത്തോടെ പ്രവര്‍ത്തിച്ചു, ചെറിയ ജോലികള്‍ ചെയ്തു, ഒടുവില്‍ ബിരുദം നേടി.

സോഷ്യല്‍മീഡിയയില്‍ കണ്ടന്റ് ഉണ്ടാക്കാന്‍ നിര്‍മ്മാണം ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങുകയും ചെയ്തു. ഒരു സോഷ്യല്‍ മീഡിയ അക്കൗണ്ട് മാനേജരായി ജോലി നേടാന്‍ ഈ കഴിവുകള്‍ സഹായമായി. എന്നാല്‍ 60,000 രൂപ വാഗ്ദാനം ചെയ്ത ജോലിക്ക് കിട്ടിയത് 12,000 രൂപ. അതോടെ മറ്റൊരാള്‍ക്ക് വേണ്ടി ജോലി ചെയ്യുന്നതിന് പകരം സ്വന്തമായി സോഷ്യല്‍ മീഡിയയില്‍ ജോലി ചെയ്യാന്‍ തീരുമാനിച്ചു. പിതാവിന്റെ റിക്ഷയായിരുന്നു ആദ്യ കണ്ടന്റ്.

അച്ഛന്റെ അപകടം മൂലം റിക്ഷ ഓടിക്കാന്‍ നിര്‍ബന്ധിതനായപ്പോള്‍, സുമിത് തന്റെ കഴിവ് സോഷ്യല്‍ മീഡിയയില്‍ ഉപയോഗപ്പെടുത്തി. മറ്റുള്ളവര്‍ കാറുകളെയും ബൈക്കുകളെയും ചുറ്റിപ്പറ്റി ഉള്ളടക്കം സൃഷ്ടിക്കുമ്പോള്‍, ആരും റിക്ഷകളെക്കുറിച്ച് വീഡിയോകള്‍ നിര്‍മ്മിക്കുന്നില്ലെന്നായിരുന്നു വ്യത്യസ്തമായി ചിന്തിച്ച കാര്യം. ഒരിക്കല്‍ കുടുംബവുമായി ഒരു വിവാഹത്തിന് പോകുന്നത് അദ്ദേഹം റെക്കോര്‍ഡ് ചെയ്തു. അത് ആദ്യത്തെ വൈറല്‍ വീഡിയോയായി. രണ്ട് ദിവസത്തിനുള്ളില്‍, വീഡിയോ ഒരു ദശലക്ഷം വ്യൂസ് കവിഞ്ഞു.

ഈ അനുഭവത്തെകുറിച്ച് സുമിത് പറയുന്നത് ഇങ്ങിനെയാണ്. ” ക്ലീന്‍ ഷര്‍ട്ട് ധരിച്ച് റിക്ഷ ഓടിക്കാന്‍ പോയപ്പോള്‍ അയല്‍ക്കാര്‍ എവിടേക്കാണ് പോകുന്നതെന്ന് ചോദിക്കുമായിരുന്നു. അവരോട് റിക്ഷ ഓടിക്കാന്‍ എന്നു പറഞ്ഞപ്പോള്‍, അവര്‍ പരിഹസിച്ചു ചിരിച്ചു,” എന്നാല്‍ വീഡിയോകള്‍ ശ്രദ്ധ നേടിയതോടെ ആ ചിരികള്‍ മാറി. റൈഡുകള്‍ക്കും ബ്രാന്‍ഡ് ഷൂട്ടുകള്‍ക്കുമിടയില്‍, ഒരു ജോലിയും ചെറുതല്ലെന്ന് കാഴ്ചക്കാരെ ഓര്‍മ്മിപ്പിച്ചുകൊണ്ട്, സുമിത് ഇപ്പോള്‍ തന്റെ റിക്ഷയില്‍ നിന്ന് പ്രചോദനാത്മക വീഡിയോകള്‍ സൃഷ്ടിക്കുന്നു.

ശരാശരി, ആഴ്ചയില്‍ രണ്ട് ദിവസം മാത്രം രണ്ട് മണിക്കൂര്‍ ജോലി ചെയ്ത് സുമിത് ഏകദേശം 25,000 രൂപ സമ്പാദിക്കുന്നു. ദിവസേന നാലോ അഞ്ചോ പ്രമോഷന്‍ അഭ്യര്‍ത്ഥനകള്‍ അദ്ദേഹത്തിന് ലഭിക്കുന്നു. കഴിഞ്ഞ മാസം മാത്രം, ബ്രാന്‍ഡ് പ്രമോഷനുകളിലൂടെ അദ്ദേഹം 1.5 ലക്ഷം രൂപ വരെ സമ്പാദിച്ചു. ഈ വരുമാനത്തിലൂടെ, സുമിത് തന്റെ കുടുംബത്തിന്റെ കടത്തിന്റെ ഒരു ഭാഗം വീട്ടി. കണ്ടന്റ് നിര്‍മ്മാണത്തിനായി ഉയര്‍ന്ന നിലവാരമുള്ള ഒരു ഫോണ്‍ വാങ്ങി. സഹോദരിക്ക് പോക്കറ്റ് മണി നല്‍കി. ഏറ്റവും വൈകാരികമായ നാഴികക്കല്ലായി അദ്ദേഹം കാണുന്നത് ഒരിക്കലും ഒരു റെസ്റ്റോറന്റില്‍ പോയിട്ടില്ലാത്ത അമ്മയെ ഭക്ഷണത്തിനായി പുറത്തു കൊണ്ടുപോയതായിരുന്നു.

തന്റെ വലിയ സ്വപ്നത്തിലേക്കുള്ള ഒരു ചവിട്ടുപടിയായിട്ടാണ് സുമിത് ഈ ജോലിയെ കാണുന്നത്. എന്നേക്കും റിക്ഷ ഓടിക്കാനാകില്ല. ഒരു നടനാകാനും ബോളിവുഡിലേക്ക് പ്രവേശിക്കാനുമുള്ള തന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നു.