ഒഴുക്കുള്ള കന്നഡ സംസാരത്തിലൂടെ ഭക്തരെ അത്ഭുതപ്പെടുത്തി ക്ഷേത്രത്തിൽ ജോലി ചെയ്യുന്ന വിദേശി – വീഡിയോ
Posted onAuthorAksaComments Off on ഒഴുക്കുള്ള കന്നഡ സംസാരത്തിലൂടെ ഭക്തരെ അത്ഭുതപ്പെടുത്തി ക്ഷേത്രത്തിൽ ജോലി ചെയ്യുന്ന വിദേശി – വീഡിയോ
ഓസ്ട്രേലിയയിലെ ഒരു ഹൈന്ദവ ക്ഷേത്രത്തിൽ ജോലി ചെയ്യുന്ന ഒരു വിദേശി തന്റെ അസാധാരണ കഴിവുകൾ കൊണ്ട് ലോകമെമ്പാടുമുള്ള ആളുകളുടെ ശ്രദ്ധ നേടുന്നു. ഇന്റർനെറ്റിൽ പ്രചരിക്കുന്ന ഒരു വൈറൽ വീഡിയോയിൽ, അദ്ദേഹം വളരെ സ്വാഭാവികമായി കന്നഡ സംസാരിക്കുന്നത് കാണാം, കന്നഡ മാതൃഭാഷയായ ഒരാളെയോ പോലെയാണ് അദ്ദേഹത്തിന്റെ സംസാരം. ഒരു ഇന്ത്യൻ റെസ്റ്റോറന്റിൽ കൗണ്ടർ മാനേജരായി ജോലി ചെയ്യുകയും ഉപഭോക്താക്കളുടെ ഇഷ്ടഭാഷയിൽ സംസാരിച്ചുകൊണ്ട് സ്വയം ഓർഡറുകൾ എടുക്കുകയും ചെയ്യുന്നു അദ്ദേഹം.
കന്നഡ ഭാഷയിൽ അദ്ദേഹത്തിനുള്ള അതിശയിപ്പിക്കുന്ന പ്രാവീണ്യം ഈ വീഡിയോ വൈറലാകാന്‍ കാരണമായി. ക്ഷേത്രത്തിനടുത്തുള്ള ഒരു ഇന്ത്യൻ റെസ്റ്റോറന്റിലെ കൗണ്ടർ മാനേജരും കാഷ്യറുമായി ജോലി ചെയ്യുകയാണ് ഈ മനുഷ്യൻ. ഉപഭോക്താക്കളുമായുള്ള സംഭാഷണത്തിനിടയിൽ തന്റെ ഭാഷാ വൈദഗ്ദ്ധ്യം കൊണ്ട് അവരെ അമ്പരപ്പിച്ചു. ഓൺലൈനിൽ പ്രചരിക്കുന്ന ഒരു വീഡിയോ അനുസരിച്ച്, ഭക്ഷണം ഓർഡർ എടുക്കുന്നതിനിടെ അദ്ദേഹം ഹിന്ദിയോ തെലുങ്കോ ആണോ നിങ്ങള്‍ക്ക് ഇഷ്ടമെന്ന് ഒരു കൂട്ടം സന്ദർശകരോട് ചോദിച്ചു, എന്നാൽ അവരിലൊരാൾ ‘കന്നഡ’ എന്ന് മറുപടി പറഞ്ഞപ്പോൾ, അദ്ദേഹം ഉടൻ തന്നെ കന്നഡ സംസാരിക്കാൻ തുടങ്ങി. അതും വളരെ അനായാസമായി. കന്നഡയിലുള്ള അദ്ദേഹത്തിന്റെ അനായാസമായ പ്രാവീണ്യം ഉപഭോക്താക്കളെ അത്ഭുതപ്പെടുത്തി.
ഈ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചാരം നേടി. ഭാഷ പഠിച്ചതിന് മാത്രമല്ല, ഇന്ത്യൻ സംസ്കാരത്തെ ഇത്രയധികം ഉൾക്കൊണ്ടതിനും നിരവധി ഉപയോക്താക്കൾ അദ്ദേഹത്തെ പ്രശംസിച്ചു. ‘ഹൃദയംകൊണ്ട് ഒരു യഥാർത്ഥ കന്നഡിഗ’ എന്നും ‘സാംസ്കാരിക ഐക്യത്തിന്റെ അംബാസഡർ’ എന്നും അദ്ദേഹത്തെ വിശേഷിപ്പിക്കുന്ന കമന്റുകളും നിറഞ്ഞു.
ഹേഗിന്റെ ‘അറോറ’യെ ‘ലോകത്തിലെ ഏറ്റവും വലിയ വാഹന വാഹകന്’ എന്ന് വിശേഷിപ്പിക്കുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. എന്തുകൊണ്ടെന്നാല്‍ വൈദ്യുതിയോ ഇന്ധനത്തിലോടുന്നതോ ആയ 9000 വാഹനങ്ങള്‍ വരെ കയറ്റാനുള്ള ശേഷി ഇതിനുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള പടുകൂറ്റന്‍ ചരക്കുകപ്പലുകളുടെ കൂട്ടത്തിലെ ഭീമനാണ് ‘അറോറ’ ഏകദേശം 37.5 മീറ്റര്‍ വീതിയും 199.9 മീറ്റര്‍ നീളവുമുള്ള ഇത് വിവിധ തരം വാഹനങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള ലോകത്തിലെ ഏറ്റവും വലിയ പ്യുവര്‍ കാര്‍ ആന്‍ഡ് ട്രക്ക് കാരിയര്‍ (പിസിടിസി) കപ്പലായി കണക്കാക്കപ്പെടുന്നു. Read More…
2006ല്‍ കാമുകനാല്‍ വെടിവെച്ചു കൊല്ലപ്പെട്ട പെണ്‍കുട്ടി, എഐ കഥാപാത്രമായി പുനര്‍ജനിച്ചപ്പോള്‍ കുടുംബത്തിന് ഭീതി. മകള്‍ കൊല്ലപ്പെട്ട് ഏകദേശം 18 വര്‍ഷങ്ങള്‍ക്ക് ശേഷം, പിതാവ് ഡ്രൂ ക്രെസെന്റിന് അവളുടെ പുതിയ ഓണ്‍ലൈന്‍ പ്രൊഫൈലിനെക്കുറിച്ച് ഗൂഗിളില്‍നിന്ന് മുന്നറിയിപ്പ് ലഭിച്ചു. എഐ യില്‍ ഒരു ചാറ്റ്ബോട്ട് സൃഷ്ടിക്കാന്‍ ജെന്നിഫറിന്റെ പേരും ചിത്രവും ഉപയോഗിച്ചത് ഒക്ടോബര്‍ ആദ്യമായിരുന്നു. പ്രൊഫൈലില്‍ ജെന്നിഫറിന്റെ മുഴുവന്‍ പേരും ഒരു ഇയര്‍ബുക്ക് ഫോട്ടോയും, കെട്ടിച്ചമച്ച ജീവചരിത്രവും ഉണ്ടായിരുന്നു. വീഡിയോ ഗെയിം ജേണലിസ്റ്റ്, സാങ്കേതികവിദ്യ, പോപ്പ് സംസ്കാരം, പത്രപ്രവര്‍ത്തനം എന്നിവയില്‍ Read More…
നുഷ്യര്‍ക്കു ചുറ്റും രഹസ്യ പ്രകാശം കാണാന്‍ കഴിയുമെന്ന് ആത്മീയ വിശ്വാസികളുടെ അവകാശവാദം സ്ഥിരീകരിച്ചു ശാസ്ത്രജ്ഞര്‍. എന്നാല്‍, പ്രകാശത്തിന്റെ പേരില്‍ അത്ഭുതം വേണ്ടെന്നു കാനഡയിലെ കാല്‍ഗറി സര്‍വകലാശാലയിലെ ഗവേഷകര്‍ വ്യക്തമാക്കി. ജീവികളുടെ ശരീരം നേരിയതോതില്‍ പ്രകാശം പുറപ്പെടുവിക്കുന്നുണ്ട്. അവ മരിക്കുന്നതോടെ അപ്രത്യക്ഷമാകും. അത് ഒരു രഹസ്യ ശക്തിയോ മനുഷ്യാത്മാവിനുള്ള തെളിവോ അല്ല, മറിച്ച് അള്‍ട്രാവീക്ക് ഫോട്ടോണ്‍ എമിഷന്‍ എന്ന ഭൗതിക പ്രതിഭാസമാണെന്നു ഗവേഷകര്‍ വ്യക്തമാക്കി. ജീവജാലങ്ങളിലെ കോശങ്ങള്‍ ഊര്‍ജം ഉത്പാദിപ്പിക്കുമ്പോള്‍, രാസപ്രക്രിയകളില്നിന്നു ഫോട്ടോണുകള്‍/പ്രകാശകണങ്ങളുടെ രൂപത്തില്‍ ചെറിയ അളവിലുള്ള പ്രകാശം Read More…