Crime

ചില്ലി ചിക്കനെന്ന് പറഞ്ഞ് വിറ്റത് വവ്വാല്‍ ഇറച്ചി; രണ്ടുപേര്‍ പിടിയില്‍

സേലത്ത് ചില്ലി ചിക്കനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വവ്വാലിന്റെ ഇറച്ചി വിറ്റ രണ്ട് പേർ പിടിയിലായി. ദാനിഷ്പേട്ടിൽ വെച്ചാണ് എം. കമൽ (36), വി. സെൽവം (35) എന്നിവരെ വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.

തോപ്പൂർ രാമസ്വാമി ഫോറസ്റ്റ് റേഞ്ചിൽ വെടിയൊച്ചകൾ കേട്ടതിനെ തുടർന്ന് വനം വകുപ്പ് നടത്തിയ പരിശോധനയിലാണ് വവ്വാലിറച്ചി പാകം ചെയ്ത് വിൽക്കുന്ന ഇവരെ കണ്ടെത്തിയത്. ഫോറസ്റ്റ് റേഞ്ചർ വിമൽ കുമാറിന്റെ നേതൃത്വത്തിലുള്ള പട്രോളിംഗ് സംഘമാണ് പ്രതികളെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ, പഴംതീനി വവ്വാലുകളെ വേട്ടയാടി കറിവെച്ച് ചില്ലി ചിക്കൻ എന്ന പേരിൽ വിൽക്കുകയായിരുന്നു എന്ന് ഇവർ സമ്മതിച്ചു.

നിലവിൽ, അറസ്റ്റിലായ ഇരുവരെയും റിമാൻഡ് ചെയ്തിരിക്കുകയാണ്.