Lifestyle

ഒരു ഓട്ടംപോലും പോകാ​​തെ 8 ലക്ഷം സമ്പാദിച്ചിരുന്ന ഓട്ടോക്കാരന് ഗംഭീര പണികിട്ടി…!

ഒടുവില്‍ മുംബൈയിലെ ഓട്ടോക്കാരന് എട്ടിന്റെ പണി കിട്ടി. ഓട്ടം പോലും പോകാതെ എംബസിയില്‍ എത്തുന്ന ആള്‍ക്കാരുടെ ബാഗ് സൂക്ഷിച്ച് പ്രതിമാസം എട്ടുലക്ഷം രൂപ വരെ സമ്പാദിച്ചിരുന്ന ഓട്ടോക്കാരന്‍ പണിനിര്‍ത്തി. മുംബൈയിലെ ബാന്ദ്ര കുര്‍ള കോം പ്ലക്സിലെ (ബികെസി) യുഎസ് കോണ്‍സുലേറ്റ് സന്ദര്‍ശിക്കുമ്പോള്‍ യാത്രക്കാരെ ഓടി ക്കാതെ അവരുടെ സാധനങ്ങള്‍ സംരക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്ത് വാര്‍ത്തകളില്‍ ഇടം നേടിയ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കെതിരേ പോലീസ് കേസെടുത്തു.

കഴിഞ്ഞ ആഴ്ച, വെന്യുമോങ്ക് സഹസ്ഥാപകന്‍ രാഹുല്‍ രൂപാണി ലിങ്ക്ഡ്ഇനില്‍ കഥ പങ്കുവെച്ചതോടെയാണ് ഓട്ടോഡ്രൈവര്‍ വന്‍ ഹിറ്റായി മാറിയത്. വിസ അപ്പോയിന്റ്‌ മെന്റ് സമയത്ത് യുഎസ് കോണ്‍സുലേറ്റിനുള്ളില്‍ ബാഗ് കൊണ്ടുപോകാന്‍ അനുവദി ച്ചില്ല. തുടര്‍ന്ന് തന്റെ സാധനങ്ങള്‍ എവിടെ സൂക്ഷിക്കണമെന്ന് വിഷമിച്ചപ്പോള്‍ ഒരു ഓട്ടോ ഡ്രൈവര്‍ 1000 രൂപയ്ക്ക് ബാഗ് സൂക്ഷിക്കാമെന്ന് പറഞ്ഞു.

ഡ്രൈവര്‍ ഈ സൈഡ് പണിയിലൂടെ പ്രതിമാസം അഞ്ചു മുതല്‍ എട്ടുലക്ഷം രൂപവരെ സമ്പാദിക്കുന്നുണ്ടെന്ന് അവകാശപ്പെട്ടു. ഈ പോസ്റ്റിന് ശതകോടീശ്വരന്‍ ഹര്‍ഷ് ഗോയ ങ്കയുടെ പ്രശംസ പോലും ലഭിച്ചു. അതിനെ ‘ശുദ്ധമായ ഇന്ത്യന്‍ ജുഗാദ്’ എന്ന് വിളിച്ചു. എന്നിരുന്നാലും ഈ പോസ്റ്റ് ഡ്രൈവറുടെ ആരോപണവിധേയമായ വരുമാനം ഇല്ലാതാ ക്കി. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ, യുഎസ് കോണ്‍സുലേറ്റ് സന്ദര്‍ശകര്‍ക്കായി സമാന മായ ലോക്കര്‍ സര്‍വീസ് നടത്തുന്ന മറ്റ് 12 പേര്‍ക്കൊപ്പം ഓട്ടോ ഡ്രൈവറെയും മുംബൈ പോലീസ് വിളിച്ചുവരുത്തി. സുരക്ഷാ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് പ്രദേശത്ത് പാര്‍ ക്കിംഗ് കര്‍ശനമായി നിരോധിച്ചു.

ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് യാത്രക്കാരെ ഇറക്കി വിടാന്‍ മാത്രമേ അനുമതിയുള്ളൂ. ലോക്ക ര്‍ സേവനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനോ സമീപത്തെ കടകളില്‍ സാധനങ്ങള്‍ സൂക്ഷിക്കാ നോ ഡ്രൈവര്‍മാര്‍ക്ക് നിയമപരമായ അനുമതിയില്ലെന്ന് പോലീസ് ചൂണ്ടിക്കാട്ടി. തെറ്റാ യി വച്ചിരിക്കുന്ന ഏതെങ്കിലും വസ്തുക്കള്‍ ഗുരുതരമായ സുരക്ഷാ അപകടങ്ങ ളിലേക്ക് നയിച്ചേക്കാമെന്ന ആശങ്ക അധികാരികള്‍ ഉന്നയിച്ചു. ”ഓട്ടോ ഡ്രൈവര്‍ക്ക് യാത്രക്കാരെ കൊണ്ടുപോകാനുള്ള ലൈസന്‍സുണ്ട്, ലോക്കര്‍ സര്‍വീസ് നടത്താനില്ല. അതിനാല്‍, ഞ ങ്ങള്‍ ഇക്കാര്യം അന്വേഷിച്ചു, ഇപ്പോള്‍ ലോക്കറുകള്‍ നല്‍കുന്നത് നിര്‍ത്തി.” പോലീ സ് പറഞ്ഞു.