Crime

ലൈംഗികത നിരസിച്ചു ; ഭാര്യയോട് പ്രതികാരം, നവജാത ശിശുവി നെ പിതാവ് കാട്ടിലെറിഞ്ഞു…!

ലൈംഗികബന്ധം നിഷേധിച്ചതിന് ഭാര്യയെ ശിക്ഷിക്കാന്‍ നവജാതശിശുവിനെ കാട്ടില്‍ ഉപേക്ഷിച്ച തായ്ലന്‍ഡ് പിതാവ് അറസ്റ്റില്‍. ഭാര്യയെ ഭീഷണിപ്പെടുത്താന്‍ വാഴത്തോട്ടത്തില്‍ കിടക്കുന്ന നവജാതശിശുവിന്റെ ഫോട്ടോ അയച്ചു കൊടുക്കുകയും ചെയ്തു. മയക്കുമരുന്നിന് അടിമയായ പിതാവിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി പുനരധിവാസത്തിന് കോടതി ഉത്തരവിട്ടു.

രണ്ടാഴ്ച മുമ്പാണ് കുഞ്ഞുണ്ടായത്. പ്രസവിച്ച ഉടനെ തന്നെ ഭര്‍ത്താവ് ലൈംഗികബന്ധം ആഗ്രഹിച്ചെങ്കിലും ഭര്‍ത്താവിന്റെ ആവശ്യം യുവതിയായ മാതാവ് നിരസിച്ചിരുന്നു. ഭാര്യയോട് പ്രതികാരം ചെയ്യാന്‍ രണ്ടാഴ്ച പ്രായമുള്ള കുഞ്ഞിനെ പിതാവ് എടുത്തുകൊണ്ടുപോയി കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. മാര്‍ച്ച് 21 ന് ഭാര്യ 22 കാരിയായ ഒറതായി സംഭവം വെളിപ്പെടുത്തിയതിനെത്തുടര്‍ന്ന് വുട്ടിച്ചായ് എന്ന 21 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്യുകയും മയക്കുമരുന്ന് കുറ്റം ചുമത്തുകയും ചെയ്തതായി തായ്ലന്‍ഡിലെ ചാനല്‍ 7 ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ശേഷം നിലത്ത് കിടക്കുന്ന കുഞ്ഞിന്റെ ഫോട്ടോ എടുത്ത്, ഒരു സുഹൃത്തിന്റെ വീട്ടിലുള്ള ഭാര്യയ്ക്ക് അയച്ചു. ഞെട്ടിപ്പോയ ഒറതായി ഉടന്‍ തന്നെ ഗ്രാമത്തലവനോട് കാര്യം പറഞ്ഞു. ഭര്‍ത്താവിനെ പരസ്യമായി ശാസിക്കാ ന്‍ അവരുടെ സന്ദേശ കൈമാറ്റം ഓണ്‍ലൈനില്‍ പോസ്റ്റും ചെയ്തു. ഇതോടെ വുട്ടിച്ചായ് കുഞ്ഞിനെ സുരക്ഷിതമായി വീട്ടിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു.

പോലീസ് അന്വേഷണം ആരംഭിക്കുകയും വടക്കുകിഴക്കന്‍ തായ്ലന്‍ഡിലെ ബുരിറാം പ്രവിശ്യയിലേക്ക് പോയ കുടുംബത്തെ കണ്ടെത്തുകയും ചെയ്തു. തന്റെ ഭര്‍ത്താവ് മയക്കുമരുന്നിന് അടിമയും ചൂതാട്ടക്കാരനുമാണെന്ന് ഒറതായി പോലീസില്‍ പരാതി പ്പെട്ടു. താനും ദമ്പതികളുടെ ഒരു വയസ്സുള്ള മൂത്ത കുട്ടിയും നിരന്തരം അക്രമത്തിന് ഇരയാകുന്നതായും അവര്‍ പോലീസിനോട് പറഞ്ഞു. പ്രസവശേഷം ഇത്രയും പെട്ടെന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ അവള്‍ തയ്യാറാകാത്തതിനാല്‍ ദമ്പതികള്‍ വഴക്കിട്ടിരുന്നതായും പറഞ്ഞു.

അതേസമയം വുട്ടിച്ചായ് ആരോപണങ്ങള്‍ നിഷേധിച്ചു, ഉറങ്ങിക്കിടക്കുന്ന മകനെ ഒരു ഫോട്ടോയ്ക്ക് വേണ്ടി വാഴത്തോട്ടത്തില്‍ കിടത്തി എന്നും അവനെ ഉപേക്ഷിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും പറഞ്ഞു. ഭാര്യയോട് പലതവണ ലൈംഗിക ബന്ധത്തിന് ആവശ്യപ്പെട്ടതായി അയാള്‍ സമ്മതിച്ചു, പക്ഷേ അത് ഉദ്ദേശിച്ചല്ലെന്ന് അയാള്‍ പറഞ്ഞു. മയക്കുമരുന്നിന് അടിമയായ ഭാര്യയുടെ അവകാശവാദത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അയാളുടെ മൂത്രം പരിശോധിച്ചു, ഫലം പോസിറ്റീവ് ആയിരുന്നു. ഇയാളെ ഇപ്പോള്‍ കോടതി ലഹരിവിമുക്ത ചികിത്സയ്ക്ക് വിട്ടിരിക്കുകയാണ്.