ഏഴ് മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞ് അപ്പാര്‍ട്ട്‌മെന്റിലെ ബാല്‍ക്കണിയില്‍ നിന്ന് സണ്‍ഷെയ്ഡിലേക്ക് വീഴുകയും ആ കുഞ്ഞിനെ കുറച്ച് പേര്‍ ചേര്‍ന്ന് രക്ഷപ്പെടുത്ത വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ ഇപ്പോള്‍ എത്തുന്നതാവട്ടെ വളരെ വേദനകരമായ വാര്‍ത്തയാണ്. ആ കുഞ്ഞിന്റെ അമ്മ ജീവനൊടുക്കി. കഴിഞ്ഞ കുറേ ദിവസങ്ങളായി വിഷാദത്തിന് അടിമപ്പെട്ട 33 കാരയായ മാതാവ് രമ്യ ശനിയാഴ്ച വൈകിട്ട് മരിച്ച നിലയില്‍ ഭര്‍ത്താവും മാതാവും കണ്ടെത്തുകയായിരുന്നു.
കുഞ്ഞ് സണ്‍ഷെയ്ഡിന് വീണതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയിൽ അമ്മയെ കുറ്റപ്പെടുത്തിയിരുന്നു. കുടുംബത്തില്‍ നിന്നും കുറ്റപ്പെടുത്തലുകള്‍ തുടര്‍ന്നപ്പോള്‍ അവര്‍ സമ്മര്‍ദത്തിലാകുകയായിരുന്നു. പിന്നാലെ അവര്‍ വിഷാദത്തിലേക്ക് പോകുകയായിരുന്നുവെന്നാണ് ലഭ്യമായ വിവരം.
രമ്യയുടെ മാതാപിതാക്കള്‍ ഒരു ആഘോഷ പരിപാടിയില്‍ പങ്കെടുക്കാനായി പോയിരുന്നു. അതിന്റെ പിറ്റേദിവസം രാവിലെ വെങ്കടേഷ് വിളിച്ചുപറമ്പോഴാണ് മകള്‍ ജീവനൊടുക്കിയ വിവരം തങ്ങളറിയുന്നതെന്നാണ് രമ്യയുടെ മാതാപിതാക്കള്‍ പറയുന്നത്. ഏഴ് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് കുഞ്ഞ് അപ്പാര്‍ട്‌മെന്റിന്റെ നാലാം നിലയില്‍നിന്നും താഴേക്ക് വീണ സംഭവം വലിയ രീതിയില്‍ ചര്‍ച്ച ആവുകയും സാമൂഹിക മാധ്യമങ്ങളിലൂടെ മാതാവ് അവഹേളിക്കപ്പെടുകയും ചെയ്തിരുന്നു. അപ്പാര്‍ട്‌മെന്റിലെ ബാല്‍ക്കണിയില്‍ ഭക്ഷണം കൊടുക്കുന്നതിനിടെ രമ്യയുടെ കയ്യില്‍നിന്നും കുഞ്ഞ് താഴേക്ക് വീണ്. ഒന്നാം നിലയുടെ പാരപ്പറ്റിലെ തകിട് ഷീറ്റില്‍ 15 മിനിറ്റിലേറെ തങ്ങിനിന്ന കുഞ്ഞിനെ അയല്‍ക്കാരാണ് സാഹസികമായി രക്ഷപ്പെടുത്തിയത്.