Crime

ചായചോദിച്ച് ശല്യമുണ്ടാക്കി, ഭര്‍ത്താവിന്റെ കണ്ണ് ഭാര്യ കത്രികയ്ക്ക് കുത്തിപ്പൊട്ടിച്ചു

ചായചോദിച്ച് ശല്യം ചെയ്ത ഭര്‍ത്താവിന്റെ കണ്ണ് ഭാര്യ കുത്തിപ്പൊട്ടിച്ചു. ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയില്‍ നടന്ന സംഭവത്തില്‍ ഭര്‍ത്താവിന്റെ കണ്ണില്‍ യുവതി കത്രിക കൊണ്ട് കുത്തുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനെ ചോരവാര്‍ന്ന നിലയില്‍ ഉപേക്ഷിച്ച് പോലീസിനെ വെട്ടിച്ച് യുവതി ഓടി രക്ഷപ്പെട്ടു.

അതേസമയം ഇരുവരും തമ്മില്‍ കുടുംബകലഹം പതിവായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. മൂന്ന് വര്‍ഷം മുമ്പാണ് അങ്കിത് യുവതിയെ വിവാഹം കഴിച്ചത്. എന്നാല്‍ നാളുകള്‍ക്കകം ദമ്പതികള്‍ വീട്ടിലെ പ്രശ്നങ്ങളെ ചൊല്ലി പതിവായി വഴക്കുണ്ടാക്കാന്‍ തുടങ്ങി. സംഭവത്തിന് മൂന്ന് ദിവസം മുമ്പ് അങ്കിതിന്റെ ഭാര്യ അദ്ദേഹത്തിനും കുടുംബത്തിനുമെതിരെ ആക്രമണത്തിന് പരാതി നല്‍കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു.

അങ്കിത് ഒരു കപ്പ് ചായ ചോദിച്ചു, ഇത് ഭാര്യയെ പ്രകോപിപ്പിച്ചു, അവള്‍ കത്രിക കൊണ്ട് അവന്റെ കണ്ണില്‍ കുത്തുകയായിരുന്നു. ബഹളം കേട്ട് അങ്കിതിന്റെ ഭാര്യാസഹോദരിയും മക്കളുമാണ് പോലീസിനെ വിളിച്ചത്. എന്നാല്‍ പോലീസ് എത്തും മുമ്പ് അങ്കിത് രക്തം വാര്‍ന്നു കിടക്കുമ്പോള്‍ തന്നെ ഭാര്യ ഓടി രക്ഷപ്പെട്ടു.

പോലീസാണ് ഇയാളെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് കൊണ്ടുപോയത്. പിന്നീട് മീററ്റിലേക്ക് റഫര്‍ ചെയ്തു. യുവതിയെ പിടികൂടാന്‍ പ്രത്യേക സംഘം രൂപീകരിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. കഴിഞ്ഞ ഇടയ്ക്കാണ് ചായ ചോദിച്ച് കൊടുക്കാതിരുന്ന ഭാര്യയെ ഉത്തര്‍പ്രദേശിലെ ഒരു കൂലിത്തൊഴിലാളി കഴുത്തറുത്ത് കൊലപ്പെടുത്തിയത്.