Sports

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്ന തിനെക്കുറിച്ച് ആദ്യമായി പരസ്യമായി പ്രഖ്യാപിച്ച് വിരാട് കോഹ്ലി

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ആദ്യമായി വിരമിക്കലിനെക്കുറിച്ച് പരസ്യമായി സംസാരിച്ച് വിരാട്‌കോഹ്ലി. 2025 ജൂലൈ 8 ന് ലണ്ടനില്‍ യുവരാജ് സിംഗ് സംഘടിപ്പിച്ച ഒരു ചാരിറ്റി പരിപാടിയിലായിരുന്നു കോഹ്ലിയുടെ പ്രഖ്യാപനം.

വിരാട് കോഹ്ലി ആദ്യമായി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് പരസ്യമായി സംസാരിച്ചു.”രണ്ട് ദിവസം മുമ്പ് ഞാന്‍ താടിമീശക്ക് നിറം നല്‍കി. നാല് ദിവസം കൂടുമ്പോള്‍ താടിക്ക് നിറം കൊടുക്കുന്ന സമയമാണിതെന്ന് നിങ്ങള്‍ക്കറിയാം. യുവരാജ് സിംഗ്, രവി ശാസ്ത്രി, കെവിന്‍ പീറ്റേഴ്‌സണ്‍, ക്രിസ് ഗെയ്ല്‍, ഡാരന്‍ ഗോഫ് എന്നിവര്‍ ഇരുന്ന വേദിയില്‍ കോഹ്ലി പറഞ്ഞു. തന്റെ മഹത്തായ ടെസ്റ്റ് കരിയറിന് തിരശ്ശീല വെക്കേണ്ട സമയമാണിതെന്ന് സൂചിപ്പിക്കാനാണ് കോലി താടിയുടെ നിറത്തെ പരാമര്‍ശിച്ചത്.

മെയ് 12 ന്, ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് ഒരു നീണ്ട ഇന്‍സ്റ്റാഗ്രാം പോസ്റ്റ് കോഹ്ലി ഇന്‍സ്റ്റാഗ്രാമിലേക്ക് എഴുതി. ”ഞാന്‍ ഈ ഫോര്‍മാറ്റില്‍ നിന്ന് പിന്മാറുമ്പോള്‍, അത് അത്ര എളുപ്പമല്ല. പക്ഷേ അത് ശരിയാണെന്ന് തോന്നുന്നു. എനിക്കുള്ളതെല്ലാം ഞാന്‍ നല്‍കി, ഞാന്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ അത് എനിക്ക് തിരികെ തന്നു. ഹൃദയം നിറഞ്ഞ നന്ദി. ഞാന്‍ മൈതാനം പങ്കിട്ട ആളുകള്‍ക്കൊപ്പം എന്റെ കരിയറില്‍ എപ്പോഴും പുഞ്ചിരിയോടെ എന്നെ കാണാനിടയാക്കിയ ഓരോ വ്യക്തിക്കും.” അദ്ദേഹം കുറിച്ചു.

123 ടെസ്റ്റുകള്‍ കളിച്ച കോഹ്ലി 210 ഇന്നിംഗ്‌സുകളില്‍ നിന്ന് 46.85 ശരാശരിയിലും 55.58 സ്‌ട്രൈക്ക് റേറ്റിലും 9,230 റണ്‍സ് നേടി. 30 സെഞ്ചുറികളും 31 അര്‍ധസെഞ്ചുറികളും, 7 ഇരട്ട സെഞ്ച്വറികളും നേടി. ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍ 254. അദ്ദേഹത്തിന്റെ ഏറ്റവും കൂടുതല്‍ ഇരട്ടശതകംനേടിയ ഇന്ത്യാക്കാരനും അദ്ദേഹമാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ 1,027 ഫോറുകളും 30 സിക്‌സറുകളും കോഹ്ലി നേടിയിട്ടുണ്ട്.

ഇന്ത്യയുടെ വിദേശ വിജയങ്ങളിലെ നിര്‍ണായക വ്യക്തി, ഓസ്‌ട്രേലിയയില്‍ (2018 – 19) ഒരു ടെസ്റ്റ് പരമ്പര നേടിയ ആദ്യ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയാണ് കോഹ്ലി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് അഞ്ച് ദിവസത്തിന് ശേഷമാണ് കോലിയുടെ വിരമിക്കല്‍. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് ഏകദേശം രണ്ട് മാസത്തിന് ശേഷമാണ്, ഇതിഹാസ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലി 2025 ജൂലൈ 8 ന് ഈ വിഷയത്തെക്കുറിച്ച് ആദ്യമായി സംസാരിച്ചത്.