Crime

അറിയാത്ത ഒരു മനുഷ്യനെ വെടിവച്ചു കൊന്നു; 10 വയസ്സുകാരൻ ഏറ്റുപറഞ്ഞത് 2 വർഷം മുമ്പ് നടത്തിയ കൃത്യം

ഓസ്റ്റിൻ: ടെക്‌സാസിൽ 10 വയസ്സുള്ള ആൺകുട്ടി 2 വർഷം മുമ്പ് 32 വയസ്സുകാരനെ വെടിവെച്ച് കൊന്നുവെന്ന് സമ്മതിച്ചതായി അധികൃതർ . ഇര ഉറങ്ങുമ്പോൾ താൻ അറിയാത്ത ഒരു മനുഷ്യനെ വെടിവച്ചതായി അന്വേഷകരോട് പറഞ്ഞു. രണ്ട് വർഷം മുമ്പ് ആ മനുഷ്യൻ വെടിയേറ്റപ്പോൾ എട്ടു വയസു പ്രായമുണ്ടായിരുന്ന ആൺകുട്ടിയെ ഒരു മാനസികരോഗാശുപത്രിയിൽ പരിശോധിച്ചെങ്കിലും അന്നത്തെ പ്രായം കാരണം കുറ്റം ചുമത്താൻ കഴിഞ്ഞില്ലെന്ന് ഗോൺസാലെസ് കൗണ്ടി ഷെരീഫ് ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

ക്രിമിനൽ കുറ്റവാളിയാകാൻ ഒരു കുട്ടിക്ക് കുറഞ്ഞത് 10 വയസ്സ് പ്രായമുണ്ടായിരിക്കണമെന്നാണ് ടെക്സാസിലെ നിയമം. ഈ മാസം ആദ്യം നടന്ന മറ്റൊരു സംഭവത്തിൽ ബസിൽ വച്ച് വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തിയതിന് ആൺകുട്ടിയെ ജുവനൈൽ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

നിക്‌സണിലെ ആർവി പാർക്കിൽ ഉറങ്ങുകയായിരുന്ന ബ്രാൻഡൻ ഒ ക്വിൻ റാസ്‌ബെറിയാണ് (32) 2022-ൽ തലയ്ക്ക് വെടിയേറ്റു മരിച്ചത്. ഈ വർഷം ഏപ്രിൽ 12 ന് സ്കൂൾ ബസിൽ വച്ച് മറ്റൊരു വിദ്യാർത്ഥിയെ ആക്രമിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ വിദ്യാർത്ഥിയെ ചോദ്യം ചെയ്തപ്പോഴാണ് രണ്ട് വർഷം മുമ്പ് ഒരാളെ കൊലപ്പെടുത്തിയതായി കുട്ടി നേരത്തെ മൊഴി നൽകിയിരുന്നുവെന്ന് പോലീസിന് മനസിലായത്.

ആർവി പാർക്കിലെ റാസ്‌ബെറിയിൽ നിന്ന് കുറച്ച് അകലെ താമസിക്കുന്ന മുത്തച്ഛനെ താൻ സന്ദർശിക്കുകയായിരുന്നുവെന്നും 9 എംഎം പിസ്റ്റള്‍ മുത്തച്ഛന്റെ ട്രക്കിന്റെ കയ്യുറ ബോക്സിൽ നിന്ന് എടുത്തതായും കുട്ടി പറഞ്ഞു. ആർവിയിൽ പ്രവേശിച്ച് ഉറങ്ങുകയായിരുന്ന റാസ്ബെറിയുടെ തലയിൽ വെടിയുതിർക്കുകയും പിന്നീട് തോക്ക് ട്രക്കിലേക്ക് തിരികെ വയ്ക്കുകയും ചെയ്തതായി കുട്ടി വിവരിച്ചു.

എന്നാൽ റാസ്ബെറിയെ നേര​ത്തേ ഒരിക്കലും കണ്ടിട്ടില്ലെന്നും അവനോട് ദേഷ്യപ്പെടാൻ ഒരു കാരണവുമില്ലെന്നും കുട്ടി പറഞ്ഞു. രണ്ട് ദിവസമായി ജോലിക്ക് ഹാജരാകാതിരുന്നതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് റാസ്ബെറിയുടെ മൃതദേഹം കണ്ടെത്തിയത്. മുത്തച്ഛൻ പിന്നീട് പിസ്റ്റൾ വിറ്റതായി കുട്ടി പറഞ്ഞു. അത് ഒരു കടയിൽ കണ്ടെത്തി.