സുഹൃത്തിനോടുള്ള വാക്ക് പാലിക്കാന്‍ മരണാനന്തര ചടങ്ങിൽ നൃത്തം ചെയ്ത് കൂട്ടുകാരന്; ഉള്ളുലയ്ക്കുന്ന ദൃശ്യങ്ങൾ
Posted onAuthorAksaComments Off on സുഹൃത്തിനോടുള്ള വാക്ക് പാലിക്കാന്‍ മരണാനന്തര ചടങ്ങിൽ നൃത്തം ചെയ്ത് കൂട്ടുകാരന്; ഉള്ളുലയ്ക്കുന്ന ദൃശ്യങ്ങൾ
മധ്യപ്രദേശിൽ, ഹൃദയഭേദകവും എന്നാൽ സ്നേഹം നിറഞ്ഞതുമായ ഒരു സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. തന്റെ ആത്മാർഥ കൂട്ടുകാരന്റെ അവസാന ആഗ്രഹം സാധിച്ചു നൽകാന് സുഹൃത്തിന്റെ ശവസംസ്കാര ചടങ്ങിൽ ഹൃദയം നിറഞ്ഞ് നൃത്തം ചെയ്തു.
എന്നാൽ അത് അയാള്‍ സന്തോഷവാനായിരുന്നതുകൊണ്ടല്ല. അതീവ ദുഃഖിതനായിരുന്നു. പക്ഷേ അയാള്‍ സുഹൃത്തിന് വാഗ്ദാനം ചെയ്തിരുന്നതാണ്. ആ വാഗ്ദാനം ഇതായിരുന്നു: “ഞാൻ പോകുമ്പോൾ കരയരുത്.” നിരാശ എന്നെ പിന്തുടരാൻ അനുവദിക്കരുത്. “നൃത്തം ചെയ്തുകൊണ്ട് ആഘോഷിക്കൂ.” അയാള്‍ അങ്ങനെ ചെയ്തു.
അംബലാൽ പ്രജാപതിയാണ് ചടങ്ങിൽ നൃത്തം ചെയ്തത്. നൃത്തത്തോടൊപ്പം മരണപ്പെട്ട സുഹൃത്ത് സോഹൻലാൽ ജെയ്ൻ(71) എഴുതിയ കത്തും കണ്ണു നിറക്കുകയാണ്. സംസ്കാര ചടങ്ങിനായി മൃതദേഹം കൊണ്ടു പോകുമ്പോഴാണ് 51 കാരനായ പ്രജാപതി നൃത്തം ചെയ്യുന്നത്. സോഹൻലാലിന്റെ ആഗ്രഹം സഫലീകരിച്ചു നൽകാൻ ഗ്രാമവാസികളും കൂടെ നൃത്തം ചെയ്തു.
@comedyculture.in എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ഈ ഹൃദയസ്പർശിയായ നിമിഷം പകർത്തിയ ഒരു വീഡിയോ വന്നത്. തകർന്ന പ്രാർത്ഥനകൾ പോലെ ആളുകൾ അഭിപ്രായങ്ങൾ അയച്ചു: “ഹൃദയഭേദകമാണെങ്കിലും മനോഹരമായ ആദരാഞ്ജലി. യഥാർത്ഥ സൗഹൃദം മരണത്തോടെ അവസാനിക്കുന്നില്ല; പാലിക്കപ്പെട്ട വാഗ്ദാനങ്ങളിലൂടെയാണ് അത് ജീവിക്കുന്നത്.”
രണ്ടു വർഷമായി കാൻസർ ചികിത്സയിലായിരുന്നു സോഹൻലാൽ. എന്തായാലും സുഹൃത്തുക്കൾക്കിടയിലെ ഈ സ്നേഹം സൗഹൃദ ദിനത്തിൽ ചർച്ചയാവുകയാണ്.
യുദ്ധങ്ങൾ കൊഴുക്കുകയും വിശ്വാസം തകരുകയും സ്ക്രീനുകൾ നമ്മെ വിഭജിക്കുകയും ചെയ്യുന്ന ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. എന്നാൽ പേരില്ലാത്ത, സാധാരണക്കാരനായ, അസാധാരണനായ ഈ മനുഷ്യൻ സൗഹൃദം മരിച്ചിട്ടില്ലെന്ന് നമുക്ക് കാണിച്ചുതന്നു. എല്ലാ ദിവസവും സെൽഫികൾ പോസ്റ്റ് ചെയ്യുന്നില്ല എന്നു മാത്രം.
ലോകത്തെ ഏറ്റവും വിലയേറിയതും രുചികരവുമായ കാപ്പി ഉണ്ടാക്കുന്നത് വിസര്‍ജ്യത്തില്‍ നിന്നുമാണ് ഉണ്ടാക്കുന്നത് എന്ന് കേട്ടാല്‍ ഞെട്ടാത്തവര്‍ ഉണ്ടായിരിക്കില്ല. എന്നാല്‍ സംഗതി സത്യമാണ്. ലോകത്തെ ഏറ്റവും മികച്ചതും രുചിയുള്ളതും വിലയേറിയതുമായ കാപ്പിക്കുരുവായ ലുവാക് ഉണ്ടാക്കുന്നത് മരപ്പട്ടിയുടെ വിസര്‍ജ്ജ്യത്തില്‍ നിന്നുമാണ്. വളരെ വിലയേറിയ കാപ്പിപ്പൊടി ഇനങ്ങളില്‍ ഒന്നാണ് കോപ്പി ലുവാക്. സിവറ്റ് കോഫി എന്ന പേരിലും ഇതു വിദേശങ്ങളില്‍ അറിയപ്പെടുന്നു. ഇന്തൊനീഷ്യയിലാണ് ഈ കാപ്പിപ്പൊടി ഏറ്റവുംകൂടുതല്‍ തയ്യാറാക്കുന്നത്. ഇന്തൊനീഷ്യയിലെ സുമാത്ര, ബാലി, സുലവെസി, ഈസ്റ്റ് ടയ്മൂര്‍ തുടങ്ങിയ ദ്വീപുകളിലും ഫിലിപ്പീന്‍സിലുമൊക്കെ Read More…
ബെംഗളുരുവിനെ നടുക്കി വന്‍ കവര്‍ച്ച. പ്രമുഖ കെട്ടിട നിര്‍മാതാവിന്റെ വീട്ടില്‍ നിന്നു വീട്ടുവേലക്കാരിയും ഭര്‍ത്താവും 18 കോടിയുടെ സ്വര്‍ണവും വെള്ളിയും രത്നങ്ങളും കവര്‍ന്നു. ഞയറാഴ്ച വീട്ടുടമയും കുടുംബവും ബന്ധുവീട്ടില്‍ പോയ സമയത്തായിരുന്നു വൻ കവര്‍ച്ച. നേപ്പാള്‍ സ്വദേശികളായ ദമ്പതികള്‍ക്കായി തിരച്ചില്‍ തുടങ്ങി.യമലൂരുവിലെ ബിൽഡറായ ശിവകുമാറിന്റെ വസതിയിലാണ് നാടിനെ നടുക്കിയ ഈ മോഷണം നടന്നത്. 20 ദിവസം മുമ്പ് മാത്രം വീട്ടിൽ ജോലിക്കെത്തിയ ദമ്പതികളാണ് പ്രതികളെന്ന് പോലീസ് അറിയിച്ചു. ജനുവരി 25-ന് വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു മോഷണം. Read More…
മനുഷ്യരുമായി ഏറ്റവും അധികം ആത്മബന്ധം പുലർത്തുകയും ഏറ്റവും വിശ്വസ്തരായ സുഹൃത്തുക്കളെന്നു കണക്കാക്കപെടുകയും ചെയ്യുന്ന മൃഗങ്ങളാണ് നായ്ക്കൾ. അവർ വീടു കാക്കുക മാത്രമല്ല, കുടുംബാംഗങ്ങളെപ്പോലെ സ്നേഹം പകരുകയും ചെയ്യുന്നു. എന്നാൽ നായ്ക്കൾ എല്ലാവരോടും മാത്രം കുരയ്ക്കാതെ ചില പ്രത്യേക ആളുകളോട് മാത്രം കുരയ്ക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടായിരിക്കും. ഉദാഹരണത്തിന് തൂപ്പുകാർ, മദ്യപിച്ച് ആടിയുലയുന്ന ആളുകൾ അല്ലെങ്കിൽ അജ്ഞാതരായ വഴിയാത്രക്കാർ തുടങ്ങിയവർക്ക് നേരെ നായ്ക്കൾ കുരച്ചുകൊണ്ട് ചെല്ലുന്നത് നാം ശ്രദ്ധിച്ചിട്ടുണ്ട്. കാണുമ്പോൾ പേടിതോന്നുമെങ്കിലും നായ്ക്കളുടെ ചില സൈക്കോളജിക്കൽ ആയിട്ടുള്ള ഘടകങ്ങളാണ് ഇതിനു പിന്നിൽ Read More…