Featured Sports

വമ്പന്മാര്‍ വീണ വാങ്കഡെയിലെ ഏഴാം നമ്പര്‍ പിച്ച്; കിരീടം നിലനിര്‍ത്താന്‍ ഇന്ത്യ, ഇംഗ്ലണ്ടിനോട് സെമി പോരാട്ടം

വാങ്കഡെ: ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌ കിരീടം നിലനിര്‍ത്താനൊരുങ്ങി ഇന്ത്യ. വാങ്കഡെ സ്‌റ്റേഡിയത്തില്‍ ഇന്നു നടക്കുന്ന സെമി ഫൈനലില്‍ അവര്‍ ഇംഗ്ലണ്ടിനെ നേരിടും. തുടര്‍ച്ചയായി മൂന്നാം തവണയാണ്‌ ഇന്ത്യയും ഇംഗ്ലണ്ടും സെമിയില്‍ ഏറ്റുമുട്ടുന്നത്‌. വാങ്കഡെയിലെ ഏഴാം നമ്പര്‍ പിച്ചാണ്‌ ഇന്നത്തെ മത്സരത്തിന്‌ ഉപയോഗിക്കുക. ഇംഗ്ലണ്ട്‌ ഇതേ പിച്ചില്‍ നടന്ന ഗ്രൂപ്പ്‌ മത്സരത്തിലാണു വെസ്‌റ്റിന്‍ഡീസിനോടു തോറ്റത്‌. നേപ്പാള്‍ ഇറ്റലിയോട്‌ അപ്രതീക്ഷിതമായി തോറ്റതും ഏഴാം നമ്പര്‍ പിച്ചിലാണ്‌. ഫെബ്രുവരി 12 നു ശേഷം ഏഴാം നമ്പര്‍ പിച്ച്‌ ഉപയോഗിച്ചിട്ടില്ലെന്ന പ്രത്യേകതയുമുണ്ട്‌. അനുയോജ്യമായ Read More…

Sports

ന്യൂസിലന്‍ഡ്‌- ദക്ഷിണാഫ്രിക്ക പോരാട്ടം ഇന്ന്‌, ടീമുകളുടെ ശക്തി ദൗര്‍ബല്യങ്ങള്‍; ഇന്ത്യാ-ഇംഗ്ലണ്ട്‌ മത്സരം നാളെ

കൊല്‍ക്കത്ത: ആവേശകരമായ ട്വന്റി20 ലോകകപ്പ്‌ 2026-ലെ ജേതാക്കളെ അറിയാന്‍ ഇനി മൂന്ന്‌ മത്സരം മാത്രം. തീപാറുന്ന സെമി പോരാട്ടങ്ങള്‍ക്ക്‌ ഇന്ന്‌ തുടക്കമാകും. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ്‌ സ്‌റ്റേഡിയത്തില്‍ ഇന്ന്‌ വൈകിട്ട്‌ എഴിനു നടക്കുന്ന ആദ്യ സെമി ഫൈനലില്‍ കരുത്തന്‍മാരായ ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും കൊമ്പുകോര്‍ക്കും. മത്സരം സ്‌റ്റാര്‍ സ്‌പോര്‍ട്‌സ് ഒന്ന്‌ ചാനലിലും ജിയോ ഹോട്‌ സ്‌റ്റാറിലും തല്‍സമയം കാണാം. ഇന്ന്‌ ജയിക്കുന്നവര്‍ നാളെ നടക്കുന്ന രണ്ടാം സെമി ഫൈനലിലെ ഇന്ത്യാ-ഇംഗ്ലണ്ട്‌ മത്സരത്തിലെ വിജയിയെ ഫൈനലില്‍ നേരിടും. അംഗബലം കൊണ്ടും Read More…

Featured Sports

ആ ഏറ്‌ പിഴച്ചോ? ഹെല്‍മെറ്റെറിഞ്ഞുള്ള ആഘോഷം: സഞ്‌ജുവിന്‌ പിഴയ്‌ക്ക് സാധ്യത, മത്സര വിലക്കുണ്ടാകില്ല

കൊല്‍ക്കത്ത: വെസ്‌റ്റിന്‍ഡീസിനെതിരായ നിര്‍ണായക മത്സരത്തില്‍ ഇന്ത്യന്‍ ടീമിനെ സെമിയിലെത്തിച്ച മലയാളി താരം സഞ്‌ജു സാംസണ്‌ ഐ.സി.സി. നടപടിക്ക്‌ സാധ്യത. മത്സരത്തില്‍ വിജയറണ്‍ പിറന്നതിനു പിന്നാലെ സഞ്‌ജുവിന്റെ വ്യത്യസ്‌തമായ ആഘോഷപ്രകടനവും മൈതാനത്ത്‌ കണ്ടു. എന്നാല്‍ ഈ ആഘോഷപ്രകടനം താരത്തിനു തിരിച്ചടിയായേക്കാമെന്നാണ്‌ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മത്സരത്തില്‍ ടീമിനെ വിജയിപ്പിച്ചതോടെ വികാരനിര്‍ഭരനായിരുന്നു സഞ്‌ജു. ഹെല്‍മറ്റ്‌ താഴെയിട്ട്‌ മൈതാനത്ത്‌ മുട്ടുകുത്തി കൈകളുയര്‍ത്തി, ദൈവത്തിന്‌ നന്ദി പറഞ്ഞുകൊണ്ടാണ്‌ സഞ്‌ജു വിജയനിമിഷം ആഘോഷിച്ചത്‌. ഈ ആഘോഷം ആരാധകര്‍ക്കിടയില്‍ വൈറലായിരുന്നു. പക്ഷേ ഇത്‌ രാജ്യാന്തര ക്രിക്കറ്റ്‌ കൗസിലി(ഐ.സി.സി)ന്റെ Read More…