ബംഗളൂരുവിൽ തൊഴിലുടമയുടെ ക്രൂരമർദനത്തിന് ഇരയായി കൊല്ലപ്പെട്ട വാടാനപ്പള്ളി സ്വദേശിനി സുനിത, മുൻപ് കേരളത്തിലെ ജയിൽ ഭരണത്തെ പിടിച്ചുകുലുക്കിയ വെളിപ്പെടുത്തലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട വ്യക്തി . പ്രമാദമായ കാരണവർ വധക്കേസിലെ പ്രതി ഷെറിന് ജയിലിൽ ലഭിച്ചിരുന്ന വി.ഐ.പി സൗകര്യങ്ങളെക്കുറിച്ചും ഉന്നത രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ചും കഴിഞ്ഞ വർഷം സുനിത നടത്തിയ വെളിപ്പെടുത്തലുകൾ വലിയ വാർത്തയായിരുന്നു. മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് അട്ടക്കുളങ്ങര ജയിലിൽ കഴിഞ്ഞിരുന്ന സമയത്ത് താൻ നേരിൽ കണ്ട കാര്യങ്ങളാണ് സുനിത പുറത്തുവിട്ടത്. ഷെറിൻ ജയിലിനുള്ളിൽ മൊബൈൽ ഫോണും മേക്കപ്പ് സാധനങ്ങളും Read More…

