Crime Featured

ലൈംഗിക പീഡനത്തിന് ഇരയായി സ്കൂൾ പ്രിൻസിപ്പൽ! പ്രതി ഭർതൃപിതാവ്; ഭർ‌ത്താവിനോട് പറഞ്ഞിട്ടും രക്ഷയില്ല

ബെംഗളൂരു: കഴിഞ്ഞ ആറ് വർഷമായി ഭര്‍ത്താവിന്റെ പിതാവ് തന്നെ നിരന്തരം ലൈംഗികമായി ഉപദ്രവിക്കുകയും ശാരീരികമായി മർദ്ദിക്കുകയും ചെയ്യുന്നു എന്നാരോപിച്ച് വടക്കൻ ബെംഗളൂരുവിലെ സ്കൂൾ പ്രിൻസിപ്പൽ പോലീസിൽ പരാതി നൽകി. എഫ്‌ഐആർ പ്രകാരം, പരാതിക്കാരി 2007 മുതൽ ബെംഗളൂരുവിലെ ആർ.ടി നഗറിലുള്ള ഒരു സ്വകാര്യ സ്കൂളിൽ പ്രിൻസിപ്പലായി ജോലി ചെയ്തു വരികയാണ്. ഭർത്താവിനും മൂന്ന് കുട്ടികൾക്കുമൊപ്പമാണ് ഇവർ താമസിക്കുന്നത്. ഇവരുടെ അമ്മായിയച്ഛനും ഇതേ സ്കൂളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തിയാണെന്ന് പരാതിയിൽ പറയുന്നു. വിവാഹത്തിന്റെ ആദ്യ വർഷങ്ങളിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും Read More…

Crime

അമ്മായിയമ്മയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മരുമകന്‍; ക്രൂരത

നാഗർകർണൂൽ ജില്ലയിൽ ഭാര്യാമാതാവിനെ മരുമകൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി . ഫെബ്രുവരി 8-ന് കൽവകുർത്തി മണ്ഡലത്തിൽ വയോധിക വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് സംഭവം. വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീക്ക് നേരെയാണ് ക്രൂരതയുണ്ടായത്. 60 കാരിയാണ് കൊല്ലപ്പെട്ടത്. മദ്യത്തിന് അടിമയായ നാൽപ്പതുകാരനായ പ്രതി, തന്റെ ഭാര്യാമാതാവിനെ ബലാത്സംഗം ചെയ്യുകയും തുടർന്ന് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പ്രതിയുടെ ഭാര്യയും കൊല്ലപ്പെട്ട സ്ത്രീയുടെ മകളുമായ യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. കൂലിപ്പണിക്കാരനായ പ്രതി കൃത്യം നടത്തുമ്പോൾ കടുത്ത മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു. പ്രതിയുടെ Read More…

Crime

പ്രതിയെ പൊക്കാനും AI; എഐ വരച്ചുനല്‍കി, യുവതിയെ കൊലപ്പെടുത്തിയ പങ്കാളി അറസ്‌റ്റില്‍

ആഗ്ര: പങ്കാളിയെ കൊലപ്പെടുത്തി വഴിയോരത്തു തള്ളിയ യുവാവിനെ എഐ(നിര്‍മിത ബുദ്ധി) കുടുക്കി. ആഗ്രയിലെ യമുനാ എക്‌സ്‌പ്രസ്‌ വേയുടെ ഓരത്ത്‌ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ ഈ മാസം ആറിനു യുവതിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണു സംഭവങ്ങള്‍ക്കു തുടക്കം. എ.ഐ. സഹായത്തോടെ 24 മണിക്കൂറിനുള്ളില്‍ പ്രതിയെ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞു. യുവതിയുടെ കഴുത്തിലും മുഖത്തും മുറിവുകളുണ്ടായിരുന്നു. മൃതദേഹം ഇവിടെ ഉപേക്ഷിക്കുന്നതിന്‌ മുമ്പ്‌ മറ്റെവിടെയോവച്ചാണു കൊലപാതകം നടന്നതെന്നു പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.സംഭവസ്‌ഥലത്ത്‌ ഡോഗ്‌ സ്‌ക്വാഡിനെയും ഫോറന്‍സിക്‌ സംഘത്തെയും എത്തിച്ചു പരിശോധന നടത്തി. മരിച്ച Read More…

Crime

അമ്മയ്ക്ക് സ്നേഹചുംബനം, അച്ഛനോട് ‘ഐ ലവ് യൂ’; ജീവനൊടുക്കും മുന്‍പ് സഹോദരിമാര്‍

ഗാസിയാബാദിലെ ഫ്ലാറ്റ് സമുച്ചയത്തിന്റെ ഒൻപതാം നിലയിൽ നിന്ന് മൂന്ന് സഹോദരിമാർ വീണു മരിച്ച സംഭവം അങ്ങേയറ്റം വേദനാജനകവും ദുരൂഹതകൾ നിറഞ്ഞതുമാണ്. മരണത്തിന് തൊട്ടുമുമ്പുള്ള രാത്രിയിൽ അമ്മയ്ക്ക് സ്നേഹചുംബനങ്ങളും അച്ഛനോട് ‘ഐ ലവ് യൂ’ സന്ദേശവും നൽകി പിരിഞ്ഞ നിഷികയും സഹോദരിമാരും പിറ്റേന്ന് ജീവനറ്റ നിലയിൽ കാണപ്പെടുമെന്ന് ആ കുടുംബം സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. രാത്രിയിൽ ശാന്തരായിരുന്ന കുട്ടികൾ ഒൻപതാം നിലയിൽ നിന്ന് താഴേക്ക് വീണ ശബ്ദം കേട്ടാണ് മാതാപിതാക്കൾ ഉണരുന്നത്. ഓൺലൈൻ ടാസ്ക് ഗെയിമുകൾക്ക് അടിമപ്പെട്ടതാണ് ഈ Read More…

Crime

മൃതദേഹം തൂങ്ങി കിടക്കുമ്പോഴും പീഡിപ്പിച്ചു; ഭാര്യയെ വിളിച്ചുവരുത്തി മൃതദേഹം ആശുപത്രിയിലെത്തിച്ചു; യുവതിയുടെ മരണം കൊലപാതകം

കോഴിക്കോട്‌: എലത്തൂരിലെ യുവതിയുടെ മരണം ആത്മഹത്യയല്ല, കൊലപാതകമെന്ന്‌ പോലീസ്‌. സുഹൃത്ത്‌ വൈശാഖനെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. ഒന്നിച്ചു മരിക്കാമെന്നു പറഞ്ഞു വിളിച്ചുവരുത്തി തന്ത്രപരമായി യുവതിയെ കൊലപ്പെടുത്തുകയായിരുന്നെന്നു പോലീസ്‌ പറഞ്ഞു.ഈ മാസം 24നാണ്‌ യുവതിയെ എലത്തൂരിലെ വര്‍ക്‌ ഷോപ്പിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌. വൈശാഖന്റെ ഉടമസ്‌ഥതയിലുള്ള വര്‍ക്‌ഷോപ്പാണിത്‌. ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. പിന്നീട്‌ നടത്തിയ അന്വേഷണത്തിലാണ്‌ സുഹൃത്ത്‌ വൈശാഖന്റെ പങ്ക്‌ വ്യക്‌തമായത്‌. വര്‍ഷങ്ങളായി വൈശാഖനും യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ്‌ പോലീസ്‌ പറയുന്നത്‌. ചെറുപ്പകാലം മുതല്‍ വൈശാഖന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നെന്നും Read More…

Crime

ജിമ്മിൽവച്ച് മോശമായ രീതിയിൽ സ്ത്രീകളുടെ ചിത്രം പകർത്തിയ 71 വയസ്സുകാരനെ പോലീസ് വെടിവച്ചു കൊന്നു

കരോൾട്ടൺ(ഡാലസ്) ഡാളസിലെ കരോൾട്ടണിൽ പോലീസിന്റെ വെടിയേറ്റ് 71 വയസ്സുകാരൻ കൊല്ലപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. വില്യം മൈക്കൽ ബേൺസ് എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രതി പോലീസിന് നേരെ തോക്ക് ചൂണ്ടിയതിനെ തുടർന്നാണ് വെടിവെച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. പ്രാദേശിക ജിമ്മിൽ വെച്ച് സ്ത്രീകളുടെ മോശമായ രീതിയിൽ ചിത്രങ്ങൾ പകർത്തിയെന്ന പരാതിയെ തുടർന്ന് ബേൺസിനെതിരെ അന്വേഷണം നടക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇയാളുടെ വീട്ടിലെത്തിയതായിരുന്നു കരോൾട്ടൺ പോലീസ്. പോലീസുകാർ വീട്ടിലെത്തിയപ്പോൾ ബേൺസ് കൈത്തോക്കുമായാണ് പുറത്തേക്ക് വന്നത്. തോക്ക് താഴെയിടാൻ പലതവണ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് Read More…

Crime

പോലീസ് കസ്റ്റഡിയിലെടുക്കാനെത്തി; ഇരുപതുകാരന്‍ തൂങ്ങിമരിച്ചു, അമ്മ രാമേശ്വരത്തേക്കുള്ള യാത്രയില്‍

തൃപ്പൂണിത്തുറ: വധശ്രമക്കേസില്‍ ഒളിവിലായിരുന്ന ഇരുപതുകാരന്‍ കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസിനെ കണ്ട് വീടിനുള്ളില്‍ തൂങ്ങിമരിച്ചു. എരൂര്‍ ലേബര്‍ ജംഗ്ഷന് സമീപം പുരപ്പറമ്പില്‍ വീട്ടില്‍ സനലിന്റെ മകന്‍ ശ്രീധര്‍ ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.40 നാണ് സംഭവം. ഡിസംബര്‍ 13ന് പുലര്‍ച്ചെ കണിയാമ്പുഴ റോഡിലുണ്ടായ വധശ്രമക്കേസിലെ പ്രതിയാണ് ശ്രീധര്‍. ഒളിവിലായിരുന്ന പ്രതി വീട്ടിലെത്തിയതറിഞ്ഞ് തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് സ്ഥലത്തെത്തി. ഇതോടെ മുറിക്കുള്ളില്‍ കയറി ശ്രീധര്‍ വാതിലടച്ചു.വിളിച്ചിട്ടും തുറക്കാതിരുന്നതോടെ സമീപത്തുണ്ടായിരുന്ന ബന്ധു യുവാവിന്റെ പിതാവിനെ വിളിച്ചുവരുത്തി. പിതാവ് വിളിച്ചിട്ടും വാതില്‍ തുറന്നില്ല. Read More…

Crime

ഹണിട്രാപ്പ്: യുവാവിനെ നഗ്നനാക്കി ഫോട്ടോയെടുത്തു; ആവശ്യപ്പെട്ടത് 10 ലക്ഷം; 17 വയസ്സുകാരി ഉൾപ്പെട്ട നാലംഗ സംഘം അറസ്റ്റില്‍

കണ്ണൂർ∙ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടുന്ന സംഘം ചക്കരക്കല്ലിൽ പിടിയിൽ. കോയ്യോട് സ്വദേശിയിൽ നിന്നും പണം കൈക്കലാക്കാൻ എത്തിയ 17 വയസ്സുകാരി ഉൾപ്പടെയുള്ള നാലംഗ സംഘമാണ് ചക്കരക്കൽ പൊലീസിന്റെ പിടിയിലായത്. മൊബൈൽ ആപ്പിലൂടെ പരിചയപ്പെട്ടാണ് കാഞ്ഞങ്ങാട് സ്വദേശിനിയായ 17കാരി ചക്കരക്കൽ സ്വദേശിയെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചത്. പരാതിക്കാരനെ കാഞ്ഞങ്ങാട് ഒരു വീട്ടിൽ വിളിച്ചു വരുത്തി നഗ്നനാക്കി ഫോട്ടോ എടുത്തു.  തുടർന്ന് 10 ലക്ഷം രൂപയോ അല്ലെങ്കിൽ സമാന വിലയുള്ള സ്വർണമോ വേണമെന്ന് ആവശ്യപ്പെട്ടു. ഒടുവിൽ ആറു Read More…

Crime

ഗായികയായ നവവധു ജീവനൊടുക്കിയ കേസില്‍ ട്വിസ്റ്റ്; വരനും മരിച്ച നിലയില്‍; ഭര്‍തൃമാതാവ് ഗുരുതരാവസ്ഥയില്‍

ബെംഗളുരുവില്‍ അത്യാഡംബര വിവാഹത്തിനു പിറകെ നവവധു ജീവനൊടുക്കിയ കേസില്‍ ട്വിസ്റ്റ്. സ്ത്രീധന പീഡനആരോപണ വിധേനായ ഭര്‍ത്താവിനെ മഹാരാഷ്ട്രയിലെ ഹോട്ടലില്‍ ജീവനൊടുക്കിയ നിലയില്‍‌ കണ്ടെത്തി. സത്കാരത്തിനുമാത്രം 50 ലക്ഷം രൂപ മുടക്കി വിവാഹം കഴിച്ച രാമമൂര്‍ത്തി നഗര്‍ സ്വദേശിനിയായ ഗായിക ജാന്‍വിയുടെ മരണം സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഒക്ടോബര്‍ 29നാണ് രാമമൂര്‍ത്തി നഗര്‍ സ്വദേശിയായ ഗായിക ജാന്‍വി സൂരജിനെ വിവാഹം കഴിക്കുന്നത്. ജീവിതം തുടങ്ങും മുന്‍പേ അടി തുടങ്ങി. കുടുംബങ്ങള്‍ ഇടപെട്ടു ഇരുവരെയും ശ്രീലങ്കയിലേക്ക് ഹണിമൂണിനു വിട്ടെങ്കിലും Read More…