പെട്രോളിയം മന്ത്രിയായിരുന്ന കാലയളവിലെ അഴിമതി ആരോപണങ്ങളിൽ ലോകകപ്പ് നേടിയ ക്രിക്കറ്റ് ക്യാപ്റ്റൻ അർജുന രണതുംഗയെ അറസ്റ്റ് ചെയ്യാൻ ശ്രീലങ്കൻ അധികൃതർ. തിങ്കളാഴ്ച കോടതിയിൽ അറിയിച്ചതാണ് ഈ വിവരം. ദീർഘകാല എണ്ണ സംഭരണ കരാറുകൾ നൽകുന്നതിനുള്ള നടപടിക്രമം രണതുംഗയും അദ്ദേഹത്തിന്റെ സഹോദരനും ലംഘിച്ചെന്നും, ഉയർന്ന വിലയ്ക്ക് അപ്പപ്പോൾ എണ്ണ വാങ്ങിയെന്നുമാണ് അഴിമതി വിരുദ്ധ നിരീക്ഷണ സമിതി ആരോപിക്കുന്നത്. “27 തവണ നടത്തിയ വാങ്ങലുകളിലൂടെ രാജ്യത്തിന് മൊത്തം 800 ദശലക്ഷം ശ്രീലങ്കൻ രൂപയുടെ (ഏകദേശം 23.5 കോടി രൂപ) നഷ്ടമുണ്ടായി. Read More…

