പ്രമുഖ ധനകാര്യ സ്ഥാപനമായ ജെപി മോർഗൻ ചേസിലെ മുതിർന്ന ഉദ്യോഗസ്ഥയായ ലോർണ ഹജ്‌ദിനിക്കെതിരെ മുൻ ജീവനക്കാരനായ ഇന്ത്യൻ വംശജൻ ചിരായു റാണ നൽകിയ ലൈംഗികാതിക്രമ പരാതി ചർച്ചയാകുന്നു. താൻ ലോർണയുടെ ‘ലൈംഗിക അടിമ’യെപ്പോലെ കഴിയാൻ നിർബന്ധിതനായെന്നും വംശീയമായ അധിക്ഷേപങ്ങൾ നേരിട്ടെന്നുമാണ് 35-കാരനായ ചിരായു ആരോപിക്കുന്നത്. എന്നാൽ ഈ ആരോപണങ്ങളെല്ലാം ലോർണയും ബാങ്ക് അധികൃതരും പൂർണ്ണമായി തള്ളിക്കളഞ്ഞു. ന്യൂയോർക്കിലെ കോടതിയിൽ ഫയൽ ചെയ്ത ഹർജി പ്രകാരം, തന്നെ ലഹരിമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചെന്നും വഴങ്ങിയില്ലെങ്കിൽ ബോണസ് തുക വെട്ടിക്കുറയ്ക്കുമെന്ന് Read More…

