ന്യൂഡല്‍ഹി: ലൈംഗിക കുറ്റവാളിയായി ജെഫ്രി എപ്‌സ്‌റ്റീനുമായുള്ള റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ കത്തിടപാടുകള്‍ യു.എസ്. നീതിന്യായ വകുപ്പ് പുറത്തുവിട്ടു. ധനസഹായം, പ്രതിരോധ ഇടപാടുകള്‍ തുടങ്ങിയ കാര്യങ്ങളാണ് ഇരുവരും പ്രധാനമായി ചര്‍ച്ച ചെയ്‌തതെന്നാണു റിപ്പോര്‍ട്ടിലുള്ളത്. പിന്നീട് ചര്‍ച്ചകളുടെ തലം മാറി. യു.എസ്. നീതിന്യായ വകുപ്പിന്റെ എപ്‌സ്‌റ്റീന്‍ ഫയല്‍സ് വെബ്‌സൈറ്റില്‍ നടത്തിയ തെരയലില്‍ 87 ഫലങ്ങളില്‍ അനില്‍ അംബാനിയുടെ പേര്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.2019 ഏപ്രില്‍ 20നായിരുന്നു ആദ്യ സന്ദേശം. അനില്‍ അംബാനി എപ്‌സ്‌റ്റീന് ഐമെസേജ് ചാറ്റില്‍ എഴുതി: ‘കോര്‍പ്പറേറ്റ് തലത്തില്‍ Read More…
Tag: Jeffrey Epstein
‘എനിക്കുണ്ടായ ഏറ്റവും മനോഹരമായ സെക്സ്, അദ്ഭുത ശരീരം’; യുഎഇയിലെ പ്രമുഖനും എപ്സ്റ്റീനില്‍ പെട്ടു
ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള വഴിവിട്ട ബന്ധങ്ങളും ചിത്രങ്ങളും പുറത്തുവന്നതിനെത്തുടർന്ന് ലോകത്തെ പ്രമുഖ തുറമുഖ കമ്പനിയായ ഡിപി വേള്‍ഡിന്റെ ചെയർമാൻ സുല്‍ത്താൻ അഹമ്മദ് ബിൻ സുലായെമിന് സ്ഥാനം നഷ്ടമായി. ദുബായിയെ ആഗോള ബിസിനസ് കേന്ദ്രമാക്കി മാറ്റുന്നതിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. എപ്സ്റ്റീനൊപ്പം അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്ന ചിത്രങ്ങളും ഇരുവരും തമ്മിലുള്ള ഇമെയിൽ സംഭാഷണങ്ങളുമാണ് ഇദ്ദേഹത്തിന് തിരിച്ചടിയായത്. എപ്സ്റ്റീൻ രേഖകളിൽ ഒൻപതിനായിരത്തിലധികം തവണ ബിൻ സുലായെമിന്റെ പേര് പരാമർശിക്കപ്പെടുന്നുണ്ട്. ദുബായ് യൂണിവേഴ്സിറ്റിയിലെ ഒരു വിദ്യാർത്ഥിനിയുമായുള്ള തന്റെ Read More…
”അവള്‍ എന്നേക്കാള്‍ സുന്ദരി”; സഹോദരിയെ എപ്സ്റ്റീന് പരിചയപ്പെടുത്താമെന്ന് യുഎഇ നയതന്ത്രജ്ഞ
യുഎഇയിലെ പ്രമുഖ നയതന്ത്രജ്ഞയും നിലവിൽ യുഎഇ പെർമനന്റ് കമ്മിറ്റി ഫോർ ഹ്യൂമൻ റൈറ്റ്‌സിന്റെ (പിസിഎച്ച്ആർ) ഡയറക്ടറുമായ ഹിന്ദ് അൽ-ഒവൈസിയും കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനും തമ്മിലുള്ള ഞെട്ടിക്കുന്ന ഇ-മെയിൽ വിവരങ്ങൾ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടു. 2011-നും 2012-നും ഇടയിൽ ഇരുവരും കൈമാറിയ 469 സന്ദേശങ്ങളാണ് എപ്സ്റ്റീൻ ഫയൽസ് ട്രാൻസ്പരൻസി ആക്ട് പ്രകാരം ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സ്ത്രീകളെ എത്തിക്കുന്നതിനെക്കുറിച്ചും തന്റെ കുടുംബാംഗങ്ങളെ എപ്സ്റ്റീന് പരിചയപ്പെടുത്തുന്നതിനെക്കുറിച്ചുമുള്ള അതീവ ഗൗരവകരമായ പരാമർശങ്ങളാണ് ഈ സന്ദേശങ്ങളിൽ അടങ്ങിയിരിക്കുന്നത്. 2012 ജനുവരിയിൽ Read More…
‘സൂപ്പര്‍ വംശം’ സൃഷ്‌ടിക്കാന്‍ സ്‌ത്രീകളില്‍ സ്വന്തം ബീജം നിക്ഷേപിച്ചു കുട്ടികളെ ജനിപ്പിക്കുക- എപ്‌സ്‌റ്റീന്റെ ജനിതക പ്ലാനിങ്
വാഷിങ്‌ടണ്‍: ലൈംഗിക കുറ്റകൃത്യക്കേസില്‍ വിചാരണനേരിടുന്നതിനിടെ ജയില്‍ മരിച്ച ജെഫ്രി എപ്‌സ്‌റ്റീന്‍ മനുഷ്യരുടെ ‘സൂപ്പര്‍ വംശം’ സൃഷ്‌ടിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്. സമ്പത്തും സാമൂഹിക സ്വാധീനവും ഉപയോഗിച്ച് സ്വന്തം ഡി.എന്‍.എ. വ്യാപിപ്പിച്ച് ‘സൂപ്പര്‍ വംശം’ രൂപപ്പെടുത്താനായിരുന്നു നീക്കമെന്നു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്‌തു. വിചാരണ നേരിടുന്നതിനിടെ 2019-ല്‍ ന്യൂയോര്‍ക്ക് ജയിലില്‍വച്ച് ദുരൂഹ സാഹചര്യത്തിലാണ് കോടീശ്വരനായ എപ്‌സ്‌റ്റീന്‍ മരിച്ചത്. ന്യൂ മെക്‌സിക്കോയിലെ തന്റെ കേന്ദ്രത്തില്‍ നിരവധി സ്‌ത്രീകളെ ഗര്‍ഭം ധരിപ്പിക്കാനാണു എപ്‌സ്‌റ്റീന്‍ ആലോചിച്ചിരുന്നത്. സ്‌ത്രീകളില്‍ സ്വന്തം ബീജം നിക്ഷേപിച്ചു കുട്ടികളെ ജനിപ്പിക്കുക Read More…
സ്വീഡിഷ് സുന്ദരിയെ മതിയോയെന്ന് എപ്സ്റ്റീൻ; മതിയെന്ന് അനിൽ അംബാനി; എപ്സ്റ്റീൻ ഫയൽസിലെ സംഭാഷണം പുറത്ത്
വാഷിങ്ടൻ∙ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തുവന്ന എപ്സ്റ്റീൻ ഫയൽസിൽ ഇന്ത്യന്‍ വ്യവസായി അനിൽ അംബാനി നടത്തിയ സംഭാഷണങ്ങളും പുറത്ത്. 2017 മുതൽ 2019 വരെ ഇരുവരും തമ്മിൽ നടത്തിയ സംഭാഷണങ്ങളുടെ ഉള്ളടക്കമാണ് പുറത്തുവന്നിരിക്കുന്നത്. ബിസിനസിനെ കുറിച്ചും സ്ത്രീകളെ കുറിച്ചുമായിരുന്നു ഇരുവരും തമ്മില്‍ സംസാരിച്ചതെന്ന് യുഎസ് ജസ്റ്റിസ് ഡിപ്പാർട്മെന്റ് പുറത്തുവിട്ട രേഖകൾ സൂചിപ്പിക്കുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികതയ്ക്കായി കടത്തിയതിന് എപ്സ്റ്റീനെതിരെ കുറ്റം ചുമത്തുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഇരുവരും തമ്മിലുള്ള സംഭാഷണമുണ്ടാകുന്നത്. തമ്മിൽ നേരിട്ട് കാണാനും Read More…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ബന്ധം, ലൈംഗിക അപവാദങ്ങള്‍; ആന്‍ഡ്രൂ രാജകുമാരന്‍ രാജകീയ പദവികള്‍ ഉപേക്ഷിച്ചു
ലണ്ടന്‍: ലൈംഗിക അപവാദങ്ങളില്‍ കുടുങ്ങിയ ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരന്‍(65) രാജകീയ പദവികളെല്ലാം ഉപേക്ഷിച്ചു. സഹോദരന്‍കൂടിയായ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ സമ്മര്‍ദത്തിന്റെ കൂടി അടിസ്‌ഥാനത്തിലാണു തീരുമാനം. നാലു പതിറ്റാണ്ടിലേറെ നീണ്ട വിവാദങ്ങള്‍ക്കുശേഷമാണ് അദ്ദേഹത്തിന്റെ പിന്മാറ്റം. എന്നും വിവാദങ്ങളുടെ തോഴനായിരുന്നു ആന്‍ഡ്രൂ. 1984 ല്‍ ലോസ് ഏഞ്‌ജല്‍സിലെ വാട്ട്‌സ് എന്ന സ്‌ഥലത്ത് നിര്‍മാണ പദ്ധതി സന്ദര്‍ശിക്കുന്നതിനിടെ റിപ്പോര്‍ട്ടര്‍മാര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും നേരെ പെയിന്റ് സ്‌പ്രേ ചെയ്‌താണ് അദ്ദേഹം ആദ്യ വിവാദം സൃഷ്‌ടിച്ചത്. ‘എനിക്ക് അത് ആസ്വദിക്കാന്‍ കഴിഞ്ഞു,’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. Read More…
ആൻഡ്രൂ രാജകുമാരനെതിരായ ലൈംഗികപീഡനക്കേസിലെ ഇര വിർജീനിയ ജിഫ്രെ ജീവനൊടുക്കി
പ്രിൻസ് ആൻഡ്രൂവിനും ജെഫ്രി എപ്സ്റ്റീനും എതിരെ ലൈംഗിക പീഡനക്കുറ്റം ആരോപിച്ച ഇർജീനിയ ഗിഫ്രെ(41) ആത്മഹത്യ ചെയ്തു. മരണ വാർത്ത അവരുടെ കുടുംബം സ്ഥിരീകരിച്ചു. ആസ്‌ട്രേലിയയിലെ നീർഗാബിയിൽ വച്ചാണ് മൂന്ന് കുട്ടികളുടെ അമ്മയായ ജിഫ്രെ ആത്മഹത്യ ചെയ്തത്. പടിഞ്ഞാറൻ ആസ്‌ട്രേലിയയിലെ ഫാമിൽ വച്ചാണ് ജിഫ്രെ ജീവനൊടുക്കിയതെന്ന് ബന്ധുക്കളാണ് മാധ്യമങ്ങളെ അറിയിച്ചത്. ലൈംഗിക പീഡനത്തിനെതിരായ പോരാട്ടത്തിലെ ശക്തനായ യോദ്ധാവ് എന്നാണ് കുടുംബം ജിഫ്രെയെ വിശേഷിപ്പിച്ചത്. ലൈംഗികപീഡന വിവാദത്തെ തുടർന്ന് ചാൾസ് രാജാവിന്റെ സഹോദരനായ ആൻഡ്രൂ രാജകുമാരന് രാജപദവികൾ നഷ്ടമായിരുന്നു. 17-ാം Read More…






