Good News

ഭർതൃമാതാവിന്റെ സഹോദരിക്ക് കരൾ പകുത്തു നൽകി യുവതി, പിന്നാലെ മരണം: വേദനയോടെ കുടുംബം

സമൂഹമാധ്യങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപ്പറ്റുന്ന ചില വാര്‍ത്തകള്‍ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കടന്നുപോകുമ്പോൾ മറ്റുചിലവ ഹൃദയത്തെ വല്ലാതെ സ്പർശിക്കുന്നതായിരിക്കും. അത്തരം ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഉപഭോക്താക്കളെ കണ്ണീരിലാഴ്ത്തിയിരിക്കുന്നത്. സ്വന്തം ഭർതൃ മാതാവിന്റെ സഹോദരിക്ക് കരൾ പകുത്തു നൽകിയ ഒരു മരുമകൾ ഒടുവിൽ മരണത്തിന് കീഴടങ്ങിയ വാർത്തയാണിത്. അർച്ചന എന്നു പേരുള്ള യുവതിയാണ് രോഗിയായ അമ്മായിയമ്മയുടെ സഹോദരിക്ക് തന്റെ കരളിന്റെ 60 ശതമാനത്തോളവും ശാസ്ത്രക്രിയയിലൂടെ ദാനം നൽകിയത്. സർജറി വിജയകരമായി പൂർത്തീകരിച്ചെങ്കിലും ദിവസങ്ങൾക്കുശേഷം അർച്ചനയുടെ നില മോശമാകുകയും മരണത്തിന് Read More…

Good News

മമ്മൂട്ടിയുടെ അതിവേഗ ഇടപെടലിൽ മഞ്ജിമയ്ക്ക് പുതുജന്മം

ജന്മദിന ആശംസകൾ മമ്മൂക്കാ…. എന്റെ ഹൃദയം അങ്ങയോട് കടപ്പെട്ടിരിക്കുന്നു..” ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ തുടങ്ങുമ്പോഴാണ് സെപ്റ്റംബർ 7ന് മമ്മൂട്ടിയുടെ ജന്മദിനം ആണെന്ന് മഞ്ജിമ അറിയുന്നത്. തന്റെ ശസ്ത്രക്രിയയുടെ ചെലവ് മുഴുവൻ ഏറ്റെടുത്ത മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേരുന്നതിനിടെ മഞ്ജിമയുടെ കണ്ണുകൾ നിറഞ്ഞു. ജന്മനാ ഹൃദയത്തിലുണ്ടായിരുന്ന ദ്വാരം മൂലം ബുദ്ധിമുട്ടിയിരുന്ന 21കാരി മഞ്ജിമയെ നടൻ മമ്മൂട്ടിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി, രാജഗിരി ആശുപത്രിയിൽ സൌജന്യമായി ശസ്ത്രക്രിയ ചെയ്ത് നൽകിയത്. വാഗമണ്ണിൽ ബിബിഎ ഒന്നാം സെമസ്റ്റർ വിദ്യാർത്ഥിയായിരുന്നു Read More…

Good News

റോഡില്ല, മൊബൈലില്ല ; ഒഡീഷയിലെ ബോണ്ട ഗോത്രത്തിലെ 19കാരന്‍ നീറ്റ് ജയിച്ച് MBBS പഠനത്തിന്

ഒഡീഷയിലെ ആദിവാസി ഗോത്രമായ ബോണ്ട വിഭാഗത്തിന് ശ്രദ്ധേയമായ നേട്ടം കൈവരിച്ച് മംഗള മുദുലി തന്റെ സമുദായത്തിലെ ആദ്യത്തെ മെഡിക്കല്‍ വിദ്യാര്‍തിഥിയായി മാറി. മുദുലിപാഡ ഗ്രാമത്തില്‍ നിന്നുള്ള 19 കാരന്‍ നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റില്‍ (നീറ്റ്) 261-ാം റാങ്കോടെ വിജയിച്ച് ബെര്‍ഹാംപൂരിലെ എംകെസിജി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശനം നേടി. ഒഡീഷയിലെ ഏറ്റവും സാക്ഷരത കുറഞ്ഞ വിഭാഗവും ഒറ്റപ്പെട്ട സമൂഹങ്ങളിലൊന്നുമാണ് ബോണ്ട ഗോത്രം. 2011 ലെ സെന്‍സസ് അനുസരിച്ച്, ഗോത്രത്തിന്റെ സാക്ഷരതാ നിരക്ക് വെറും 36.61 ശതമാനമാണെന്നത് Read More…

Featured Good News

150 കി.മീ. അകലെ നഷ്ടപ്പെട്ടു; വളര്‍ത്തുനായയുടെ തിരിച്ചുവരവ് സദ്യ നടത്തി ആഘോഷിച്ച് കുടുംബം

മിക്കവര്‍ക്കും ഇണക്കിവളര്‍ത്തുന്ന വളര്‍ത്തുനായ കുടുംബാംഗം തന്നെയാണ്. അതിന്റെ വേര്‍പാടും പലായനവുമൊക്കെ ഏറെ ദു:ഖിപ്പിക്കും. 150 കിലോമീറ്റര്‍ അകലെ മറ്റൊരു സംസ്ഥാനത്ത് നഷ്ടപ്പെട്ടെന്ന് കരുതിയ പ്രിയപ്പെട്ട നായയുടെ വീട്ടിലേക്കുള്ള തിരിച്ചുവരവ് കുടുംബം നാട്ടുകാര്‍ക്ക് വിരുന്നുകൊടുത്തു ആഘോഷിച്ചു. കര്‍ണാടകയിലെ യമഗര്‍ണി ഗ്രാമമാണ് വിചിത്ര കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചത്. കര്‍ണാടക്കാരനായ കമലേഷ് കുംഭറാണ് നായയുടെ തിരിച്ചുവരവ് ആഘോഷിച്ചത്. മഹാരാഷ്ട്രയിലേക്ക് ഇയാള്‍ നടത്തിയ തീര്‍ത്ഥാടന യാത്രയില്‍ ഒപ്പം പോകുകയും കാണാതാകുകയും ചെയ്ത പ്രിയപ്പെട്ട മഹാരാജ് എന്ന നായയുടെ തിരിച്ചുവരവാണ് കുടുംബം നാട്ടുകാര്‍ക്ക് വിരുന്ന് Read More…

Featured Good News

ഒരുപണിയും ചെയ്യാതെ പണം സമ്പാദിക്കാം; കേള്‍വിക്കാരനാകാന്‍ കോറിമോട്ടോ വാങ്ങുന്നത് 10,000 യെന്‍…!

കടുത്ത മാനസിക സമ്മര്‍ദ്ദവും വിഷാദവും അനുഭവിക്കുമ്പോള്‍ അത് മറ്റൊരാളോട് പങ്കുവെയ്ക്കുന്നത് മനസ്സിന്റെ ഭാരം വലിയ ഒരളവ് വരെ കുറയ്ക്കാന്‍ സഹായിക്കാറുണ്ട്. ഒരുപക്ഷേ ആത്മഹത്യാ ചിന്തപോലും ഇങ്ങിനെ ചെയ്താല്‍ ഒഴിഞ്ഞുപോയെന്നു വരാം. എന്നാല്‍ നമ്മള്‍ പറയുന്നത് മുഴുവന്‍ ഇടയ്ക്ക് കയറാതെ കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്യാന്‍ കഴിയുന്ന നല്ലൊരു കേള്‍വിക്കാരന്‍ വേണമെന്നതാണ്. ഈ പ്രശ്‌നം പരിഹരിക്കാന്‍ ജപ്പാനിലും ഇപ്പോള്‍ കൊറിയയിലും വേണമെങ്കില്‍ നല്ലൊരു കേള്‍വിക്കാരനെ വാടകയ്ക്ക് എടുക്കനാകും. ഇങ്ങിനെ മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ക്ക് ചെവി കൊടുക്കാന്‍ സുഹൃത്തായോ പരിചയക്കാരനായോ കുടുംബാംഗമായോ പങ്കാളിയായോ Read More…

Good News

ആനന്ദ്‌ അംബാനിയുടെ വിവാഹത്തോടനുബന്ധിച്ച് അംബാനി കുടുംബം സമൂഹ വിവാഹം നടത്തി

മഹാരാഷ്ട്ര പാല്‍ഘറിലുള്ള 50 ദമ്പതിമാർ ഇന്ന് റിലയൻസ് കോർപ്പറേറ്റ് പാർക്കിൽ നടന്ന ചടങ്ങിൽ വെച്ച് വിവാഹിതരായി. വൈകുന്നേരം 4.30 നായിരുന്നു ചടങ്ങ്. റിലയൻസ് കോർപ്പറേറ്റ് പാർക്കിൽ നടന്ന വിവാഹ ചടങ്ങിൽ ദമ്പതികളുടെ കുടുംബങ്ങൾ ഉൾപ്പെടെ 800 ഓളം പേർ പങ്കെടുത്തു. ഈ ചടങ്ങിൽ തുടങ്ങി, വരാനിരിക്കുന്ന വിവാഹ സീസണുകളിൽ രാജ്യത്തുടനീളമുള്ള ഇത്തരം നൂറുകണക്കിന് വിവാഹങ്ങളെ തുടർന്നും പിന്തുണയ്ക്കുമെന്ന് കുടുംബം അറിയിച്ചു. നിത അംബാനിയും മുകേഷ് അംബാനിയും അവരുടെ കുടുംബാംഗങ്ങൾക്കൊപ്പം ചടങ്ങിൽ പങ്കെടുക്കുകയും ദമ്പതികൾക്ക് ഹൃദയംഗമമായ ആശംസകൾ അറിയിക്കുകയും Read More…

Good News

അമേരിക്കയില്‍ ജഡ്ജിയായി ഇന്ത്യന്‍ വനിത: സ്വാഗതം തെലുങ്കില്‍, അവസാനിപ്പിച്ചത് സംസ്‌കൃതത്തില്‍- വീഡിയോ

യു എസ് ജഡ്ജിയായി നിയമിതയായ ആദ്യ തെലുങ്കു സ്വദേശിയാണ് ജയ ബാഡിഗ. കലിഫോര്‍ണിയയിലെ സാക്രമെന്റോ കൗണ്ടി സുപ്പിരിയര്‍ കോടതി ജഡ്ജിയായിയാണ് ജയയ്ക്ക് നിയമനം ലഭിച്ചത്. എന്നാല്‍ ഈ നിയമനത്തേക്കാൾ വാര്‍ത്തയായത് ബാഡിഗയുടെ സത്യപ്രതിജ്ഞ വീഡിയോയായിരുന്നു. അമേരിക്കയില്‍ ജീവിക്കുകയും പൗരത്വം സ്വീകരിക്കുകയും ചെയ്തിട്ടും തന്റെ പൈതൃകത്തിനെയും സംസ്‌കാരത്തിനെയും മാതൃഭാഷയേയും ബാഡിഗ മുറുകെ പിടിച്ചു. ജഡ്ജിയായി നിയമിതയായ ശേഷം നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ തെലുങ്കിലാണ് അവര്‍ സ്വാഗതം പറഞ്ഞത്. അസതോ മാ സദ്ഗമയ എന്ന സംസ്കൃത ശ്ലോകത്തോടെയായിരുന്നു പ്രസംഗം അവസാനിപ്പിച്ചത്. Read More…

Good News

കുട്ടി ഐപിഎസ് ഓഫീസര്‍; കാന്‍സര്‍ ബാധിതനായ ബാലന്റെ ആഗ്രഹം നിറവേറ്റി പോലീസ്

ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച ഒമ്പതുവയസുകാരന് ഒരു ആഗ്രഹം. ആ ആഗ്രഹം നിറവേറ്റി കൊടുത്ത് വാരാണസി പോലീസ്. ഒരു ദിവസത്തേക്ക് രണ്‍വീര്‍ ഭാരതി എന്ന ബാലന്‍ വാരാണസി സോണിന്റെ ഐ പി എസ് ഓഫീസറായത്. രണ്‍വീര്‍ ബ്രെയിന്‍ ട്യൂമറിന് ചികിത്സയിലിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഐ പി എസ് കാരനാവണമെന്ന് രണ്‍വീറിന്റെ ആഗ്രഹം അറിഞ്ഞ വാരാണസി എഡിജിപി പിയൂഷ് മോര്‍ദിയ ഇതു സഫലമാക്കണെന്ന് തീരുമാനിക്കുന്നത്. പോലീസിന്റെ യൂണിഫോം അണിഞ്ഞ് ഓഫീസിലിരിക്കുന്ന രണ്‍വീറിന്റെ ചിത്രങ്ങള്‍ എക്‌സിലൂടെയാണ് പങ്കുവച്ചത്. ‘9 വയസ്സുള്ള രണ്‍വീര്‍ ഭാരതി Read More…

Good News

23വര്‍ഷംമുമ്പ് നട്ടെല്ലുകള്‍ കൂടിചേര്‍ന്ന നിലയില്‍ ജനിച്ചവര്‍; ശസ്ത്രക്രിയയിലൂടെ വേര്‍പിരിഞ്ഞ സഹോദരിമാർ ഇന്ന് എന്താണ് ചെയ്യുന്നത്?

ജനിക്കുമ്പോൾ തന്നെ ഉടലോ തലയോ പരസ്പരം ചേര്‍ന്ന നിലയിലുള്ള ഇരട്ടകുട്ടികളുണ്ടാകാറുണ്ട്. അത്തരത്തില്‍ ജനിക്കുന്നവരെ വേര്‍പ്പെടുത്തുന്നതിനുള്ള പ്രക്രിയ വളരെ പ്രയാസകരവും അപകടകരവുമാണ്. എല്ലാ കാര്യങ്ങളിലും ഒന്നിച്ചായതിനാല്‍, മറ്റുള്ളവരുടെ സഹായത്തെ ആശ്രയിക്കേണ്ടവരും. എന്നാല്‍ ഇത് പ്രായോഗികമായി വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. അങ്ങനെ ജനിച്ച രണ്ട് പേരായിരുന്നു എമ്മനും സാഷ്യ മൊവാട്ടും. ഇവര്‍ ജനിച്ചത് നട്ടെല്ലുകള്‍ ചേര്‍ന്ന നിലയിലാണ്. 2001ല്‍ യു കെയില്‍ ജനിച്ച സഹോദരിമാര്‍ ജനിച്ച് മൂന്നു മാസം പ്രായമായപ്പോള്‍ തന്നെ വളരെ നിര്‍ണായകമായ ഒരു ശസ്ത്രക്രിയയിലൂടെ വേര്‍പിരിഞ്ഞു. ബിർമിംഗ്ഹാമിൽ Read More…