Oddly News

യാത്രക്കാരായി ആരുമില്ല…! അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ശൂന്യമായി ആ പ്രേതക്കപ്പല്‍ ഒഴുകിനടന്നു…!

ശാസ്ത്രം അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഒന്നിനും കണ്ണിനപ്പുറത്ത് നിഗൂഡമായി നിലനില്‍ക്കാനാകില്ല. എന്നാല്‍ 153 വര്‍ഷങ്ങള്‍ക്ക് മുമ്പ് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ശൂന്യമായും, ഒഴുകിനടക്കുന്ന നിലയിലും കണ്ടെത്തിയ ബ്രിട്ടീഷ്- അമേരിക്കന്‍ കപ്പല്‍ ഇപ്പോഴും മനുഷ്യരില്‍ കൗതുകമുണര്‍ത്തുന്നു. കപ്പലിലെ ചരക്കുകളെല്ലാം അതേ രീതിയില്‍ ഉണ്ടായിരുന്നെങ്കിലും ഒരു മനുഷ്യജീവി പോലുമില്ലായിരുന്നു ആ കപ്പലിനുള്ളില്‍. 1872 ഡിസംബര്‍ 4-ന്, മേരി സെലസ്റ്റ് എന്ന ബ്രിട്ടീഷ് അമേരിക്കന്‍ കപ്പലാണ് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ശൂന്യമായും ഒഴുകിനടക്കുന്ന നിലയിലും കണ്ടെത്തിയത്. ഒരു കുഴപ്പവുമില്ലാത്ത കപ്പലിലെ ചരക്കുകളും പൂര്‍ണ്ണമായും കേടുകൂടാതെയിരുന്നു. Read More…

Oddly News

ഹോട്ടലില്‍ പ്രേതാത്മാവ് വാഴുന്ന ‘അന്നാബേല്‍ പാവ’ യുടെ സാന്നിദ്ധ്യം ; പ്രേതാന്വേഷകന് ദുരൂഹമരണം…!

പ്രേതത്തിന് വേണ്ടിയുള്ള തെരച്ചില്‍ യാത്രയില്‍ ഭൂതാന്വേഷകന് ദുരൂഹസാഹചര്യത്തില്‍ മരണം. ഒരു ഹൊറര്‍ സിനിമയിലെ ഒരു ഭാഗം പോലെ തോന്നിക്കുന്ന സംഭവത്തില്‍, കണക്റ്റിക്കട്ട് ആസ്ഥാനമായുള്ള ന്യൂ ഇംഗ്ലണ്ട് സൊസൈറ്റി ഫോര്‍ സൈക്കിക് റിസര്‍ച്ചിന്റെ സീനിയര്‍ ലീഡ് ഇന്‍വെസ്റ്റിഗേറ്ററായ 54 കാരനായ ഡാന്‍ റിവേരയാണ് മരണമടഞ്ഞത്. പ്രേതത്തെ തേടിയുള്ള ‘ഡെവിള്‍സ് ഓണ്‍ ദ റണ്‍ ടൂറി’ന്റെ ഭാഗമായി പാരാനോര്‍മല്‍ അക്റ്റിവിറ്റിക്ക്് കുപ്രസിദ്ധിയുള്ള പെന്‍സില്‍വാനിയയിലെ ഗെറ്റിസ്ബര്‍ഗിലായിരുന്നു മരണം. അസാധാരണമായ കാരണം എന്തായിരുന്നെന്നാല്‍ ടൂറിന്റെ പ്രധാന ആകര്‍ഷണം ‘ഭൂതബാധയുള്ളതായി’ വിശ്വസിക്കപ്പെടുന്ന, കുപ്രസിദ്ധമായ റാഗ്ഗെഡി Read More…

Featured Travel

പ്രേതങ്ങളില്‍ വിശ്വാസമുണ്ടോ? എങ്കില്‍ ഇവിടെ പോകരുത്; തല കയ്യില്‍പിടിച്ച് നടക്കുന്ന കുട്ടിയുടെ ആത്മാവ് അലയുന്നു

ഇതുവരെ കണ്ടിട്ടില്ലെങ്കിലും പ്രേതങ്ങളില്‍ വിശ്വസിക്കാന്‍ മനുഷ്യര്‍ക്ക് ഒരു പ്രത്യേക ത്വര തന്നെയുണ്ട്. നിഗൂഢതകളിലേക്കും അമാനുഷികതകളിലേക്കും ആകൃഷ്ടനാകുന്ന ഒരാളാണ് നിങ്ങളെങ്കില്‍ നിശ്ചയമായും ശ്രദ്ധിക്കേണ്ട അനേകം സ്ഥലങ്ങള്‍ ഇന്ത്യയിലുണ്ട്. അവയില്‍ കുര്‍സിയോങ്ങിലെ ഡൗ ഹില്‍ തീര്‍ച്ചയായും നിങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ സാധ്യതയുണ്ട്. പശ്ചിമ ബംഗാളിലെ ഡൗ ഹില്‍, പ്രേതബാധകളുടെയും പ്രേതാനുഭവങ്ങളുടെയും ഭയാനകമായ കഥകള്‍ക്ക് കുപ്രസിദ്ധമാണ്. പ്രേതബാധയുള്ള വിക്ടോറിയ ബോയ്സ് ഹൈസ്‌കൂളും കുപ്രസിദ്ധമായ ഡെത്ത് റോഡും പ്രേതാന്വേഷികളുടെ ഇഷ്ടപ്പെട്ട ഇടമാണ്. ബ്രിട്ടീഷ് കൊളോണിയല്‍ കാലഘട്ടത്തില്‍ നിര്‍മ്മിച്ച ഈ സ്‌കൂളിന്റെ ഇടനാഴികളേയും ക്ലാസ് Read More…

Oddly News

കട്ടിലിനടിയില്‍ ‘ഭൂത’മില്ലെന്ന് കുഞ്ഞിന് തെളിയിച്ച് കൊടുക്കാന്‍ ശ്രമിച്ചു ; പക്ഷേ ശരിക്കും അവിടെ ആളുണ്ടായിരുന്നു…!

കുട്ടികളെ ഭയപ്പെടുത്തി അനുസരിപ്പിക്കാന്‍ മിക്ക മാതാപിതാക്കളും ഉപയോഗിക്കുന്ന തന്ത്രമാണ് കട്ടിലനടിയില്‍ ഭൂതമുണ്ടെന്ന് നടത്തുന്ന പ്രസ്താവന. എന്നാല്‍ താന്‍ നോക്കുന്ന കുഞ്ഞിനെ ഈ ഭയത്തില്‍ നിന്നും അകറ്റാന്‍ അങ്ങിനെ പറയുന്നത്് നുണയാണെന്നും വ്യാജമാണെന്നും തെളിയിക്കാന്‍ ശ്രമിച്ച ആയയ്ക്ക് പക്ഷേ കണ്ടെത്താനായത് കുട്ടിയുടെ കട്ടിലിനടിയില്‍ കിടക്കുന്ന നിലയിലുള്ള ശരിക്കുമുള്ളയാളെ. കന്‍സാസിനെ ഒരു ബേബി സിറ്റര്‍ക്കായിരുന്നു ഞെട്ടിപ്പിക്കുന്ന ഈ അനുഭവം. തന്റെ കട്ടിലിനടിയില്‍ ഒരു ‘ഭൂതം’ ഇല്ലെന്ന് ഒരു കുട്ടിയെ കാണിക്കാന്‍ ശ്രമിച്ചപ്പോള്‍ കട്ടിലിനടിയില്‍ ഒരു അപരിചിതന്‍ ഒളിച്ചിരിക്കുന്നതായി അവര്‍ കണ്ടെത്തി. Read More…

Oddly News

കാലിഫോര്‍ണിയയില്‍ കാണാതെ പോയ പ്രേത തടാകം 130 വര്‍ഷത്തിന് ശേഷം തടാകം തിരിച്ചെത്തി…!

കാലിഫോര്‍ണിയയില്‍ ശുദ്ധജല തടാകം അപ്രത്യക്ഷമായി 130 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി. ഒരിക്കല്‍ മിസിസിപ്പി നദിയുടെ പടിഞ്ഞാറുള്ള ഏറ്റവും വലിയ ശുദ്ധജലാശയമായിരുന്ന ഈ തടാകം തിരിച്ചുവരികയും സാന്‍ ജോക്വിന്‍ താഴ്വരയില്‍ അതിന്റെ സ്ഥാനം വീണ്ടെടുക്കുകയും ഏകദേശം 94,000 ഏക്കര്‍ സ്വകാര്യ കൃഷിയിടം വിഴുങ്ങുകയും ചെയ്തു. 19-ആം നൂറ്റാണ്ടിന്റെ അവസാനത്തില്‍ മനുഷ്യരുടെ കൈയേറ്റവും പ്രകൃതിക്കിണങ്ങാത്ത നിര്‍മ്മാണങ്ങളും മൂലമാണ് തടാകം അപ്രത്യക്ഷമായത്. ഇപ്പോള്‍ അത് നാടകീയമായ ഒരു തിരിച്ചുവരവ് നടത്തിയിരിക്കുന്നു. ‘പ്രേത തടാകം’ എന്ന് വിളിക്കപ്പെടുന്ന തുലാരെ തടാകം 1850-കളില്‍ വറ്റിവരളാന്‍ Read More…

Myth and Reality

പ്രേതബാധയുള്ള ഗ്രാമം: എന്തുകൊണ്ടാണ് ‘ഡഡ്ലിടൗണി’ നെ ആള്‍ക്കാര്‍ ഭയപ്പെടുന്നത്?

ലോകത്തെ വിചിത്ര ചരിത്രങ്ങള്‍ക്കും അമാനുഷിക കഥകള്‍ക്കും മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്. അത് വികസിത രാജ്യങ്ങളിലായാും അവികസിതരാജ്യങ്ങളിലായാലും അതിന് വ്യത്യാസമില്ല. അമേരിക്കയിലെ കണക്ടിക്കട്ടുമായി ബന്ധപ്പെട്ട നില്‍ക്കുന്ന നിഗൂഢതയില്‍ പൊതിഞ്ഞ ഒരു പ്രേത നഗരമുണ്ട്. ‘ഡഡ്ലിടൗണ്‍’ എന്ന് വിളിക്കപ്പെടുന്ന കണക്റ്റിക്കട്ടിലെ കോണ്‍വാളിലെ ഡാര്‍ക്ക് എന്‍ട്രി ഫോറസ്റ്റിനുള്ളിലെ ആളൊഴിഞ്ഞ സെറ്റില്‍മെന്റ്. ഇവിടെ നിന്നുള്ള അസാധാരണ കഥകള്‍ ആരേയും ഞെട്ടിക്കും. അവിടെ കുടിയേറിയവരെ വേട്ടയാടുന്ന ഒരു ശാപമുണ്ടെന്നാണ് കഥകള്‍. 1740കളുടെ തുടക്കത്തില്‍ ഡഡ്ലി കുടുംബത്തിലെ അംഗങ്ങളും മറ്റുള്ളവരും താഴ്വരയില്‍ താമസമാക്കിയപ്പോഴാണ് ഡഡ്ലിടൗണ്‍ സ്ഥാപിതമായത്. Read More…

Oddly News

സുനാമി ദുരന്തത്തിനിരയായ സ്‌കൂളിന്റെ ചിത്രമെടുത്തു; ക്യാമറയില്‍ പതിഞ്ഞത് പ്രേതം…!

ജപ്പാനിലെ ഉപേക്ഷിക്കപ്പെട്ട സ്‌കൂളിന്റെ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫറിന്റെ ക്യാമറയില്‍ പതിഞ്ഞത് പ്രേതം. ബ്രിട്ടീഷ് നഗര പര്യവേക്ഷകനും ടിക്‌ടോക്കില്‍ 1.4 ദശലക്ഷം ഫോളോവേഴ്‌സുമുള്ള ഫോട്ടോഗ്രാഫര്‍ ബെന്‍ പകര്‍ത്തിയ ചിത്രത്തിലാണ് പ്രേതവും വന്നത്. സ്‌കൂളിന്റെ ഇടനാഴി ക്യാമറയിലാക്കി പിന്നീട് ഫോട്ടോ നോക്കിയപ്പോഴാണ് അതില്‍ ഒരാളും ഉള്ളതായി ബെന്‍ കണ്ടെത്തിയത്. ഇടനാഴിയില്‍ പതിയിരിക്കുന്ന ഒരു പ്രേതത്തിന്റെ ചിത്രം താന്‍ പകര്‍ത്തിയതായി അദ്ദേഹം അവകാശപ്പെടുന്നു. ജപ്പാനിലേക്ക് ജോലിസ്ഥലത്ത് പോയ സമയത്താണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്ന പഴയ കെട്ടിടത്തിന്റെ ചിത്രം പകര്‍ത്താന്‍ തോന്നിയത്. ഉപേക്ഷിക്കപ്പെട്ട സ്‌കൂളിന്റെ, Read More…

Oddly News

പ്രേതത്തെ ഒഴിപ്പിച്ച് വീടുകളില്‍ താമസിക്കും ; തായ്‌വാനിലെ വിദ്യാര്‍ത്ഥികള്‍ പ്രേതമില്ലെന്ന് സര്‍ട്ടിഫിക്കറ്റും കൊടുക്കും

ലോകത്ത് ബിസിനസ്സിന് എന്തെല്ലാം ആശയങ്ങളുണ്ട്. എന്നാല്‍ തായ്‌ലന്റിലെ ഈ വിദ്യാര്‍ത്ഥികളുടെ ആശയം അല്‍പ്പം വൈചിത്ര്യമാണ്.തായ്ലന്‍ഡില്‍ നിന്നുള്ള രണ്ട് സംരംഭകരായ വിദ്യാര്‍ത്ഥികള്‍ പ്രേതങ്ങളും അസാധാരണ പ്രതിഭാസങ്ങളും ഇല്ലെന്ന് സാക്ഷ്യപ്പെടുത്താന്‍ പ്രശ്‌നമുള്ള വീടുകളിലും അപ്പാര്‍ട്ടുമെന്റുകളിലും ഉറങ്ങുന്നു. ചിയാങ് മായ് പ്രവിശ്യയിലെ രാജമംഗല യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ലാന്നയിലെ തായ്-തായ്വാന്‍ വിദ്യാര്‍ത്ഥിയായ 21 കാവന്‍ വൈഫൈ ചെങും 22 കാരന്‍ ശ്രേത്താവുട്ട് ബൂണുമാണ് പ്രേതങ്ങള്‍ക്ക് വിപണിയുണ്ടെന്ന് മനസ്സിലാക്കിയത്. മുമ്പ് മരണങ്ങള്‍ റിപ്പോര്‍ട്ട്് ചെയ്യപ്പെട്ട ശേഷം പ്രേതബാധയുണ്ടെന്ന പ്രചരണത്തില്‍ വില്‍പ്പന നടക്കാതിരുന്ന വീടുകളെ Read More…

Oddly News

പെട്ടെന്ന് ഞാന്‍ തനിച്ചല്ലെന്നു തോന്നി; പ്രകാശിക്കുന്ന ഒരു രൂപം എന്നെ തുറിച്ചുനോക്കുന്നു; ഒരു പ്രേതാനുഭവം

ലോകത്തിലെ ഒട്ടുമിക്ക ആള്‍ക്കാരും കണ്ടിട്ടില്ലാത്തതും അതേസമയം തന്നെ കേള്‍ക്കാനും വായിക്കാനും ഏറ്റവും രസകരമായ വസ്തുതയും പ്രേതകഥകളാണെന്ന് ആരും സമ്മതിക്കും. ഭന്നു അറോറ എന്നയാള്‍ താന്‍ നേരിട്ട പ്രേതാനുഭവകുറിപ്പ് ടൈംസ് ഓഫ് ഇന്ത്യയാണ് പ്രസിദ്ധീകരിച്ചത് വളരെ രസകരമാണ്. 2007 ലെ ശൈത്യകാലത്ത്, ഷിംലയിലെ ബാങ്കിംഗ് ദിവസങ്ങളില്‍, ബ്രിട്ടീഷുകാരുടെ മുന്‍ വേനല്‍ക്കാല തലസ്ഥാനമെന്ന നിലയില്‍ നഗരത്തിന്റെ ചരിത്രം പര്യവേക്ഷണം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു. ഡിസംബറായിരുന്നതിനാല്‍ കനത്ത മഞ്ഞുവീഴ്ചയുടെ സാധ്യത അന്തരീക്ഷത്തില്‍ തങ്ങിനിന്നിരുന്നു. ഒരു ശാന്തമായ ഒരു പേയിംഗ് ഗസ്റ്റ് സംവിധാനമായിരുന്നു Read More…