ചെന്നൈ: നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഗൗതമിയുടെ 25 കോടി രൂപ വിലമതിക്കുന്ന ഭൂമി തട്ടിയെടുത്തെന്ന കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വ്യാപക റെയ്ഡ് നടത്തി. മധുര, ചെന്നൈ എന്നിവടങ്ങളിലുൾപ്പെടെ ആറിടങ്ങളിലാണ് ഒരേസമയം പരിശോധന നടന്നത്. കേസിലെ പ്രധാന പ്രതിയായ സിനിമാ നിർമാതാവ് അളഗപ്പനുമായി ബന്ധമുള്ള കേന്ദ്രങ്ങളിലായിരുന്നു ഈ റെയ്ഡ്. ഭൂമി ഇടപാടിന്റെ മറവിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളും പണമിടപാടുകളും കണ്ടെത്താനാണ് പരിശോധനയെന്ന് അധികൃതർ വ്യക്തമാക്കി. തന്റെ ചികിത്സാ ആവശ്യങ്ങൾക്കും മകളുടെ പഠനച്ചെലവുകൾക്കുമായി ശ്രീപെരുംപുത്തൂരിലുള്ള 46 ഏക്കർ സ്ഥലം Read More…

