Crime

ഭര്‍ത്താവ് പിണങ്ങിപ്പോയി; നാലുവയസുകാരിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി യുവതിയും മരിച്ചു

കുടുംബപ്രശ്നത്തെ തുടര്‍ന്ന് നാലുവയസുകാരിയുമായി യുവതി ജീവനൊടുക്കി. ബെംഗളൂരുവില്‍ താമസിച്ചിരുന്ന നേപ്പാള്‍ സ്വദേശിനി സീതാലക്ഷ്മിയാണ് പിണങ്ങിപ്പോയ ഭര്‍ത്താവ് മടങ്ങിവരില്ലെന്ന് പറഞ്ഞതില്‍ മനംനൊന്ത് മകളുമായി ജീവനൊടുക്കിയത്. മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു.  വീട്ടുജോലിക്കാരിയായിരുന്ന സീതാലക്ഷ്മി നേപ്പാള്‍ സ്വദേശിനിയാണ്. ഒരു വര്‍ഷം മുന്‍പാണ് രണ്ട് കുട്ടികള്‍ക്കും ഭര്‍ത്താവ്  ഗോവിന്ദ് ബഹാദൂറുമായി ഇവര്‍ ബെംഗളൂരുവിലെത്തിയത്. സഞ്ജയ്നഗറിലെ കൃഷ്ണപ്പ ലേഔട്ടിലെ വാടകവീട്ടിലാണ് കുടുംബമായി താമസിച്ചിരുന്നത്. ദീര്‍ഘകാലമായി ഗോവിന്ദുമായി സീതാലക്ഷ്മി തര്‍ക്കത്തിലായിരുന്നു. ഏതാനും മാസം മുന്‍പ് ഗോവിന്ദ് ആറുവയസുള്ള മകനുമായി നേപ്പാളിലേക്ക് പോയി. ബെംഗളൂരുവിലേക്ക് മടങ്ങിവരണമെന്ന് സീതാലക്ഷ്മി Read More…

Crime

ദേശീയപാതയോരത്ത് ബസ് നിര്‍ത്തി ഇറങ്ങിപ്പോയി; കെഎസ്ആര്‍ടിസി ഡ്രൈവര്‍ തൂങ്ങി മരിച്ചനിലയില്‍

തൃശൂർ∙ ഓടിച്ചുകൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് ദേശീയപാതയോരത്ത് നിര്‍ത്തി ഇറങ്ങിപ്പോയ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് നെന്മാറ ചാത്തമംഗലം സ്വദേശി നമ്പൂതിരിപ്പറമ്പ് വീട്ടില്‍ ബാബുവിനെയാണ് (45) മണലി പാലത്തിനു താഴെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളത്തു നിന്ന് പാലക്കാട്ടേക്കുള്ള ഫാസ്റ്റ് പാസഞ്ചർ ബസായിരുന്നു ബാബു ഓടിച്ചിരുന്നത്. ശനിയാഴ്ച വൈകിട്ട് പാലിയേക്കര ടോള്‍പ്ലാസയ്ക്കു സമീപം ബസ് നിര്‍ത്തിയിട്ട് ബാബു ഇറങ്ങിപ്പോവുകയായിരുന്നു. തുടർന്ന് യാത്രക്കാരെ കണ്ടക്ടര്‍ ഇടപെട്ട് മറ്റൊരു ബസില്‍ കയറ്റിവിട്ടു. പിന്നാലെയാണ് ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. Read More…

Featured Oddly News

ഈ രാജ്യത്ത് യുവാക്കൾ മരണത്തെ ഒരു തൊഴിലായി തിരഞ്ഞെടുക്കുന്നു ! നമ്മളും ഈ വഴിയേതന്നെ…

ദ്രുതഗതിയിൽ വാർദ്ധക്യം ബാധിക്കുന്ന ജനസംഖ്യയും ലോകത്തിലെ ഏറ്റവും കുറഞ്ഞ ജനനനിരക്കും നേരിടുന്ന സാഹചര്യത്തിൽ, ദക്ഷിണ കൊറിയയിൽ ഒരു പുതിയ തലമുറ ഡെത്ത് കെയർ വ്യവസായത്തിൽ – അതായത് മരണാനന്തര ശുശ്രൂഷകള്‍ ഒരു തൊഴിൽ മേഖലയായി മാറ്റി അവസരം കണ്ടെത്തുകയാണ്. യുവാക്കളായ ദക്ഷിണ കൊറിയക്കാർ ശവസംസ്‌കാര ചടങ്ങുകൾ കൈകാര്യം ചെയ്യാനും ഒറ്റയ്ക്ക് മരിക്കുന്നവരുടെ വീടുകൾ വൃത്തിയാക്കാനും പഠിക്കുകയാണ്.ബുസാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ, വിദ്യാർത്ഥികൾ മരണാന്തര യാത്രയയപ്പിന്റെ ആചാരങ്ങളിൽ പരിശീലനം നേടുന്നു – കോഴ്‌സ് വർക്കിന്റെ ഭാഗമായി Read More…

Crime

ഡെലിവറി ബോയിയെ കാറിടിപ്പിച്ചു കൊന്നു; മലയാളി കളരിപ്പയറ്റ് ആശാനും ഭാര്യയും അറസ്റ്റില്‍

ബംഗലുരു: കാറില്‍ സ്‌കൂട്ടര്‍ ഉരസിയതിനെ തുടര്‍ന്ന് ഫുഡ് ഡെലിവറി ഏജന്റിനെ പിന്തുടര്‍ന്ന് കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കളരിപ്പയറ്റ് ആശാനായ മലയാളിയെയും കശ്മീരുകാരിയായ ഭാര്യയെയും കൊലപാതകക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. ഒക്‌ടോബര്‍ 25 ന് ബംഗലുരുവില്‍ നടന്ന സംഭവത്തില്‍ കളരിപ്പയറ്റ് ആശാന്‍ 32 കാരനായ മനോജ് കുമാറിനെയും ഭാര്യ 30കാരി ആരതി ശര്‍മ്മയെയുമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കര്‍ണാടകാ സ്വദേശിയായ ദര്‍ശന്‍ എന്ന ഡെലിവറി ഏജന്റാണ് കൊല്ലപ്പെട്ടത്. മാതാപിതാക്കളും സഹോദരിയും ഉള്‍പ്പെട്ട Read More…

Crime

ആത്മഹത്യ ചെയ്ത ഇസ്ലാമാബാദ് എസ്.പി. അതീൽ അക്ബർ ഇന്ത്യൻ ചാരനോ? സത്യം ഇതാണ്

പാകിസ്ഥാനിലെ ഇസ്ലാമാബാദ് പോലീസ് സൂപ്രണ്ട് (എസ്.പി.) അതീൽ അക്ബർ വെടിയേറ്റ് ആത്മഹത്യ ചെയ്തു. കീഴുദ്യോഗസ്ഥന്റെ സർവീസ് റിവോൾവർ ഉപയോഗിച്ച് അദ്ദേഹം സ്വയം വെടിയുതിർക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇസ്ലാമാബാദിലെ സെറീന ഹോട്ടലിന് സമീപം വെച്ച്, ഒരു സംശയാസ്പദമായ ഫോൺ കോൾ ലഭിച്ചതിന് ശേഷമാണ് അക്ബർ കീഴുദ്യോഗസ്ഥന്റെ സർവീസ് പിസ്റ്റൾ ഉപയോഗിച്ച് സ്വയം വെടിവെച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിന് ശേഷം ഉടൻ തന്നെ അദ്ദേഹത്തെ പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് (പിംസ്) എത്തിച്ചുവെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഹോട്ടലിന് സമീപമുള്ള Read More…

Oddly News

35കാരിയെ വിവാഹം ചെയ്ത് 75കാരൻ; ആദ്യരാത്രിയില്‍ തേടിയെത്തിയത് മരണം

ജൗന്‍പൂര്‍: ബന്ധുക്കളുടെ എതിര്‍പ്പ് അവഗണിച്ച് ഏകാന്തത അവസാനിപ്പിക്കാനാണ് മുപ്പത്തിയഞ്ചുകാരിയെ 75-ാം വയസില്‍ സംഗ്രുറാം വിവാഹം കഴിച്ചത്. ആദ്യരാത്രിയില്‍ തന്നെ അദ്ദേഹത്തെത്തേടി മരണമെത്തി. ഉത്തര്‍പ്രദേശിലെ ജൗന്‍പൂര്‍ ജില്ലയിലെ കുച്ഛക്കമുച്ഛ് ഗ്രാമത്തിലാണു സംഭവം. ഒരു വര്‍ഷം മുമ്പാണു സംഗ്രുറാമിന്റെ ആദ്യഭാര്യ മരിച്ചത്. അന്നു മുതല്‍ അദ്ദേഹം തനിച്ചായിരുന്നു. ആദ്യ വിവാഹത്തില്‍ മക്കളും ഇല്ലായിരുന്നു. പുനര്‍വിവാഹത്തെ തീരുമാനത്തെ ബന്ധുക്കള്‍ എതിര്‍ത്തെങ്കിലും അദ്ദേഹം മുന്നോട്ടുപോയി. ഞായറാഴ്ച അദ്ദേഹം ജലാലപൂര്‍ സ്വദേശിനിയായ മന്‍ഭാവതി(35)യെ വിവാഹം ചെയ്തു. വിവാഹം റജിസ്റ്റർ ചെയ്തതിന് പിന്നാലെ സമീപത്തെ ക്ഷേത്രത്തിൽ Read More…

Crime

നരഹത്യാക്കേസിൽ പിതാവിനെ അറസ്റ്റ് ചെയ്തു; പിന്നാലെ മകൻ കുളത്തിൽ ചാടി മരിച്ചു

നരഹത്യാക്കേസിൽ അച്ഛനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പതിനേഴുകാരനായ മകൻ കുളത്തിൽ ചാടി മരിച്ചു. കാഞ്ഞങ്ങാട് സ്വദേശിയും കരാറുകാരനുമായ നരേന്ദ്രന്റെ മകൻ കാശിനാഥനാണ് മരിച്ചത്. കാഞ്ഞങ്ങാട്ടെ വ്യവസായിയായ റോയ് ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് നരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു കെട്ടിടത്തിൽനിന്ന് വീണാണ് റോയ് മരിച്ചത്. റോയിയെ നരേന്ദ്രൻ തള്ളിയിട്ടതാണെന്ന് റോയിയുടെ കുടുംബം ആരോപിച്ചിരുന്നു. ഈ ആരോപണത്തെ തുടർന്ന് നരേന്ദ്രനെതിരെ നരഹത്യാക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അച്ഛനെ അറസ്റ്റ് ചെയതിന് പിന്നാലെയാണ് കാശിനാഥൻ ജീവനൊടുക്കിയത്. വെള്ളിക്കോത്ത്‌ Read More…

Featured Myth and Reality

2 മിനിറ്റ് ‘മരിച്ച’ യുവതി ‘നീലചർമ്മമുള്ള’ മനുഷ്യമുഖമുള്ള ജീവികളെ കണ്ടെന്ന് , മരണാനന്തര ജീവിതം !

‘അന്യമായത്’ എന്ന ആശയം മനുഷ്യന്റെ മനസ്സിനെ ആകർഷിക്കുന്ന ഒരു പ്രഹേളികയാണ്. അന്യലോകം, അന്യജീവികൾ, അന്യഗ്രഹങ്ങൾ, അന്യജീവിതം – മനുഷ്യന് അജ്ഞാതമായ എന്തും അവരുടെ ശ്രദ്ധ ആകർഷിക്കുന്നു. മറ്റ് ഗ്രഹങ്ങളെയും ജീവികളെയും കുറിച്ചുള്ള പഠനം നാസയെയും മറ്റ് ബഹിരാകാശ ഏജൻസികളെയും പോലുള്ള സ്ഥാപനങ്ങൾ ആകാംക്ഷയോടെ നടത്തുമ്പോൾ, മരണാനന്തര ജീവിതം എന്ന ഭാഗം സാധാരണ മനുഷ്യർക്ക് ഏറെ കൗതുകമുണര്‍ത്തുന്ന ഒന്നാണ്. മരണശേഷം എന്ത് സംഭവിക്കുമെന്ന് എന്നും അത്ഭുതപ്പെടുന്ന മനസ്സിന്, രണ്ട് മിനിറ്റ് മരിച്ചെന്ന് വിധിയെഴുതിയ ഒരു സ്ത്രീയുടെ ഉത്തരം കേള്‍ക്കുക. Read More…

Oddly News

മൃതദേഹം കുളിപ്പിക്കാന്‍ വെന്റിലേറ്റര്‍ ട്യൂബ് മാറ്റി; ‘മരിച്ച’ ഹരിയാനക്കാരന്‍ ഞെട്ടിയുണര്‍ന്നു

സംസ്‌ക്കാരത്തിന് തൊട്ടുമുമ്പായി മരണപ്പെട്ടെന്ന് വിശ്വസിച്ചയാള്‍ ജീവിതത്തിലേക്ക് ഉണര്‍ന്നെണീറ്റ സംഭവം മുമ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സമാനഗതിയില്‍ ഹരിയാനയിലെ യമുനാനഗര്‍ ജില്ലയിലെ കോട് മജ്രിയില്‍ നടന്ന സംഭവത്തില്‍ അന്ത്യകര്‍മങ്ങള്‍ നടത്തുന്നതിന് തൊട്ടുമുമ്പ് 75 കാരന്‍ അത്ഭുതകരമായി കണ്ണുതുറന്നു. മരിച്ചെന്ന് ഡോക്ടര്‍ വിധിയെഴുതി ശവസംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായപ്പോള്‍, കുളിപ്പിക്കുന്നതിന് മുമ്പ് മൂക്കിലെ വെന്റിലേറ്ററിലെ ട്യൂബ് നീക്കം ചെയ്തപ്പോള്‍, ഷേര്‍ സിംഗ് പെട്ടെന്ന് ശ്വസിക്കാന്‍ തുടങ്ങി, ഇത് അദ്ദേഹത്തിന്റെ കുടുംബത്തെ സ്തബ്ധരും സന്തോഷഭരിതരുമായി മാറ്റി. യമുനനഗറിലെ ഏറ്റവും പ്രശസ്തമായ സ്വകാര്യ ആശുപത്രികളില്‍ ഒന്നിലെ Read More…