Crime

മുറിയില്‍ വരാന്‍ സഹോദരന്റെ മെസേജ്, മകള്‍ അടുത്തുണ്ടെന്ന് ശ്രീതു; ഉടനെ വന്ന് കുട്ടിയെ കിണറ്റിലിട്ട് ഹരികുമാര്‍

ബാലരാമപുരത്ത് രണ്ടര വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്താൻ കാരണം മാതാവ് ശ്രീതുവിന്റെയും സഹോദരൻ ഹരികുമാറിന്റെയും താൽപര്യങ്ങൾക്ക് കുട്ടി തടസ്സമായതിനാലെന്ന് പൊലീസ്. കേസില്‍ നിര്‍ണായകമായത് അമ്മ ശ്രീതുവിന്റേയും അമ്മാവന്‍ ഹരികുമാറിന്റേയും വാട്സാപ് ചാറ്റുകള്‍. അമ്മ ശ്രീതുവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹരികുമാറിന് ശ്രീതുവിനോടുള്ള ബന്ധത്തിന് കുഞ്ഞ് തടസമായിരുന്നെന്ന് മൊഴിയില്‍ പറയുന്നു. ഇവരുടെ വാട്സാപ് ചാറ്റുകള്‍ മതിയായ തെളിവുകളാണ്. കുഞ്ഞിനെ കൊലപ്പെടുത്തിയതിനു മണിക്കൂറുകള്‍ക്കു മുന്‍പ് ഹരികുമാര്‍ ശ്രീതുവിനോട് മുറിയിലേക്ക് വരാനായി വാട്സാപ് സന്ദേശം അയച്ചിരുന്നു. ഇപ്പോള്‍ വരാന്‍ Read More…

Crime

കുട്ടിയുടെ DNA പിതാവുമായി പൊരുത്തപ്പെടുന്നില്ല; ഹരികുമാറുമല്ല; ദേവേന്ദു വധത്തില്‍ വീണ്ടും ട്വിസ്റ്റ്

തിരുവനന്തപുരം ബാലരാമപുരത്ത് ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊന്ന കേസില്‍ കുട്ടിയുടെ ഡി.എന്‍.എ പരിശോധനാഫലം പുറത്തുവന്നപ്പോള്‍ അപ്രതീക്ഷിത ട്വിസ്റ്റ്. കുട്ടിയുടെ അമ്മ ശ്രീതു ഇന്നലെ രാത്രി അറസ്റ്റിലായിരുന്നു. അമ്മാവന്‍ ഹരികുമാറാണ് ഏക പ്രതിയെന്ന കരുതിയ കേസിലാണ് എട്ട് മാസങ്ങള്‍ക്ക് ശേഷം അമ്മയും അറസ്റ്റിലായത്. ശ്രീതുവും സഹോദരന്‍ ഹരികുമാറും തമ്മിലുള്ള വഴിവിട്ട ബന്ധത്തിന് കുട്ടി തടസമായതിലെ ദേഷ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് നിഗമനം. എന്നാല്‍ കുട്ടിയുടെ ഡി.എന്‍.എ പരിശോധനാഫലം ഈ നിഗമനത്തേയും ചോദ്യം ചെയ്യുന്നു. ശ്രീതുവിന്റെറയും ഭര്‍ത്താവിന്റെയും മൂത്ത കുട്ടിയാണ് ദേവേന്ദുവെന്നാണ് Read More…