Sports

ഹര്‍ദികിന്റെ വഞ്ചനയും പീഡനവുമാണോ വേര്‍പിരിയാന്‍ കാരണം? നടാസ നല്‍കുന്ന ആ സൂചന എന്താണ്?

ഇന്ത്യന്‍ ക്രിക്കറ്റില്‍ അടുത്ത കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട മുന്‍ ദമ്പതികളാണ് ഹര്‍ദിക് പാണ്ഡ്യയും നടാസാ സ്റ്റാന്‍കോവിക്കും. നാലുവര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം അടുത്തിടെയാണ് ഇരുവരും വേര്‍പിരിയല്‍ പ്രഖ്യാപിച്ചത്. ഉഭയസമ്മതപ്രകാരം ഇരുവരും വേര്‍പിരിയുകയാണെന്നതായിരുന്നു ഇരുവരും ചേര്‍ന്ന് പുറത്തുവിട്ട വാര്‍ത്താ കുറിപ്പിലെ സൂചന. മകന്‍ അഗസ്ത്യയുമായി നടാഷ തന്റെ ജന്മനാടായ സെര്‍ബിയയിലേക്ക് മടങ്ങുകയും ചെയ്തു. നാട്ടിലെത്തിയ നടാഷ മകനുമായി നില്‍ക്കുന്നതിന്റെ അനേകം ചിത്രങ്ങളും വീഡിയോയും പതിവായി പങ്കുവെയ്ക്കുന്നുണ്ട്.

അടുത്തിടെ ഇരുവരുടേയും വേര്‍പിരിയലിന് പിന്നിലെ കാരണങ്ങളുമായി ബന്ധപ്പെട്ട് അനേകം ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. നടാസ സാമൂഹ്യമാധ്യമങ്ങളിലെ വൈകാരിക പീഡനവും വിശ്വാസവഞ്ചനയുമായി ബന്ധപ്പെട്ട് വന്ന അനേകം സോഷ്യല്‍മീഡിയ പോസ്റ്റുകളില്‍ ലൈക്ക് ചെയ്തിരിക്കുന്നതായി റെഡ്ഡിറ്റിലെ ഒരു യൂസര്‍ കണ്ടെത്തി. വ്യക്തികളുമായുള്ള വിഷലിപ്തമായ ബന്ധങ്ങളില്‍ നിങ്ങള്‍ തുടരുക, ആരെങ്കിലും നിങ്ങളോട് വഞ്ചന കാട്ടിയാല്‍ അത് അംഗീകരിക്കുക തുടങ്ങിയ വിഷയങ്ങളെയൊക്കെ സ്പര്‍ശിക്കുന്നതായിരുന്നു ഈ പോസ്റ്റുകള്‍.

നതാസയുടെ പ്രവര്‍ത്തനം ശ്രദ്ധിച്ച റെഡ്ഡിറ്റ് ഉപയോക്താവ് ഈ പോസ്റ്റുകള്‍ ഹാര്‍ദിക്കുമായുള്ള വിവാഹമോചനത്തിന്റെ അടിസ്ഥാന കാരണത്തെ സൂചിപ്പിക്കുന്നുണ്ടോ എന്ന് ചോദിച്ചു. ഉപയോക്താവിന്റെ നിരീക്ഷണങ്ങള്‍ പെട്ടെന്ന് ശ്രദ്ധ നേടി. അനേകരാണ് കമന്റുമായി എത്തിയത്. നടാസ ലൈക്ക് ചെയ്ത പോസ്റ്റുകള്‍ വിവാഹത്തിന്റെ അവസാനത്തെക്കുറിച്ചുള്ള അവളുടെ വികാരങ്ങളെ പ്രതിഫലിപ്പിക്കുന്നത് ആയിരിക്കാമെന്നായിരുന്നു ചിലരുടെ ഊഹാപോഹം. ചിലര്‍ നടാസയ്ക്ക് പിന്തുണ നല്‍കുന്ന കമന്റുകളിട്ടു. അതില്‍ വിവാഹമോചനങ്ങളില്‍ സ്ത്രീകളെ കുറ്റപ്പെടുത്തുന്ന സാമൂഹിക പ്രവണതയെ ശക്തമായി വിമര്‍ശിക്കുന്നുണ്ട്.

ഹര്‍ദികിനെ പിന്തുണച്ച് രംഗത്ത് വന്നവര്‍ 2024 ലോകകപ്പിനായി ഹാര്‍ദിക്കിന്റെ വിജയകരമായ തിരിച്ചുവരവ് മുതല്‍, നടാസയുടെ കാഴ്ചപ്പാടിനെ അവഗണിച്ച് മുന്നോട്ട് പോകാനുള്ള അദ്ദേഹത്തിന്റെ കഴിവിനെയും പ്രശംസിക്കുകയാണ്. ചര്‍ച്ചകള്‍ തുടരുമ്പോള്‍, ദമ്പതികള്‍ അഗസ്ത്യയുടെ സഹ-രക്ഷാകര്‍തൃത്വത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു മുമ്പോട്ട് പോകുകയാണ്.