Sports

കൊല്‍ക്കത്തയില്‍ മഴയ്ക്ക് സാധ്യത; ഐപിഎല്‍ ആദ്യമത്സരത്തില്‍ പണി കിട്ടുമോ?

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിലുള്ള ഐപിഎല്‍ ഉദ്ഘാടനമത്സരത്തിന് ആരാധകര്‍ ആകാംക്ഷ യോടെ കാത്തിരിക്കുമ്പോള്‍ ഉദ്ഘാടന മത്സരത്തിന് ഒരു മുട്ടന്‍ പണി വരുന്നതായി റിപ്പോര്‍ട്ട്. ആദ്യ മത്സരം ഉപേക്ഷിക്കപ്പെടുമെന്ന ഭീഷണിയിലാണ്. കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചതോടെ സീസണിലെ ഉദ്ഘാടന മത്സരം പൂര്‍ണമായി ഉപേക്ഷിക്കപ്പെടാനുള്ള സാഹചര്യവും കൂട്ടത്തില്‍ ഉണ്ടായിരിക്കുകയാണ്്.

തെക്കന്‍ ബംഗാളില്‍ വ്യാഴാഴ്ച മുതല്‍ ഞായര്‍ വരെ ഇടിമിന്നലും മഴയും ഉണ്ടാകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചു. മാര്‍ച്ച് 22 ന് ഐപിഎല്‍ 2025 ന്റെ ഉദ്ഘാടന ദിനത്തില്‍, ഓറഞ്ച് അലേര്‍ട്ടും ഞായറാഴ്ച യെല്ലോ അലേര്‍ട്ടും നല്‍കിയി ട്ടു ണ്ട്. ഉദ്ഘാടന ചടങ്ങില്‍ ദിഷ പടാനിയും ശ്രേയ ഘോഷാലും കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന പരിപാടി ഉള്‍പ്പെടെയാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. അക്യു വെതര്‍ പറയുന്നതനുസരിച്ച്, ശനിയാഴ്ച കൊല്‍ക്കത്തയില്‍ 74% മഴ പെയ്യാന്‍ സാധ്യതയുണ്ട്.

അതേസമയം മേഘാവൃതം 97% ആയിരിക്കാന്‍ സാധ്യതയുണ്ട്. വൈകുന്നേരത്തോടെ മഴയുടെ സാധ്യത 90% ആയി വര്‍ദ്ധിക്കും. അതിനാല്‍, ഐപിഎല്‍ 18-ാം പതിപ്പിന്റെ ഉദ്ഘാടന ദിവസം ഈഡന്‍ ഗാര്‍ഡന്‍സില്‍ ധാരാളം മഴ ലഭിക്കുമെന്ന് ഉറപ്പാണ്. കെകെ ആറിനും ആര്‍സിബിക്കും വേണ്ടത്ര ഓവര്‍ കളിക്കാന്‍ കഴിയുമോ എന്ന് പോലും ഇപ്പോ ള്‍ പറയാന്‍ ബുദ്ധിമുട്ടാണ്.

ആകസ്മികമായി, ഈഡന്‍ ഗാര്‍ഡന്‍സിലെ ഒരു മത്സരം ഇതിനകം പുനഃക്രമീകരിച്ചി രിക്കുകയാണ്. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ നൈറ്റ് റൈഡേഴ്സിന്റെ ഹോം ഗെയിം ഏപ്രില്‍ 6-ന് ഗുവാഹത്തിയിലേക്ക് മാറ്റാന്‍ ഒരുങ്ങുകയാണ്. ആ ദിവസം നഗരത്തില്‍ നടക്കുന്ന രാമനവമി ആഘോഷങ്ങള്‍ കാരണം ഐപിഎല്‍ മത്സരത്തിന് സുരക്ഷ ഒരുക്കാന്‍ കഴിയില്ലാത്തതാണ് കാരണം. ഉത്സവം ആഘോഷിക്കാന്‍ പശ്ചിമ ബംഗാളില്‍ ഉടനീളം 20,000 ഘോഷയാത്രകള്‍ സംഘടിപ്പിക്കുന്നതായി ബിജെപി നേതാവ് സുവേന്ദു അധികാരി പ്രഖ്യാപിച്ചിരുന്നു.