Oddly News

ഭര്‍തൃസഹോദരനുമായി യുവതിക്ക് പ്രണയം; കുടുംബം വിവാഹം നടത്തിക്കൊടുത്തു, ഒന്നും ചെയ്യാനില്ലെന്നു ഭര്‍ത്താവ്

ഉത്തര്‍പ്രദേശിലെ സന്ത് കബീര്‍ നഗറിലെ മഹുലി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഹരിഹര്‍പൂര്‍ നഗര്‍ പഞ്ചായത്ത് ഏരിയയില്‍ നടന്ന ഒരു കല്യാണം കൗതുകമാകുന്നു. കുടുംബാംഗങ്ങളുടെയും പ്രാദേശിക കൗണ്‍സിലര്‍മാരുടെയും നഗര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെയും സാന്നിധ്യത്തില്‍ ഒരു പുരുഷന്‍ തന്റെ സഹോദരന്റെ ഭാര്യയെ വിവാഹം കഴിച്ചു.

നഗര്‍ പഞ്ചായത്ത് മേധാവിയുടെ ക്യാമ്പ് ഓഫീസില്‍ നടന്ന അസാധാരണ ചടങ്ങ് വീഡിയോയില്‍ പകര്‍ത്തി, ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം വധു ഖുശ്ബു ഗോരഖ്പൂരിലെ സഹജന്‍വ സ്വദേശിയാണ്. ആറുമാസം മുമ്പാണ് ഹരിഹര്‍പൂരിലെ മൂന്നാം നമ്പര്‍ വാര്‍ഡില്‍ താമസിക്കുന്ന കല്ലുവിനെ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് ഒരു മാസത്തോളം ഖുശ്ബുവിനെ തറവാട്ടില്‍ വിട്ട് കല്ലു ജോലി തേടി മുംബൈയിലേക്ക് പോയി.

അദ്ദേഹത്തിന്റെ അഭാവത്തില്‍, ഖുശ്ബു തന്റെ ഭര്‍ത്തൃസഹോദരന്‍ അമിതുമായി അടുപ്പം വളര്‍ത്തിയതായാണ് റിപ്പോര്‍ട്ട്. അവരുടെ ബന്ധം താമസിയാതെ കുടുംബ ത്തിന്റെ സംസാരമായി മാറി, വര്‍ദ്ധിച്ചുവരുന്ന അടുപ്പം ആശങ്കയുണ്ടാക്കിയപ്പോള്‍, ഇരുവരും ഒളിച്ചോടി. പരിഭ്രാന്തരായ കുടുംബാംഗങ്ങള്‍ ഒടുവില്‍ അവരെ കണ്ടെത്തി. എന്നാല്‍ അവരെ തിരികെ കൊണ്ടുവരാന്‍ ആവര്‍ത്തിച്ചുള്ള ശ്രമങ്ങള്‍ നടത്തിയെ ങ്കിലും, ഭാര്യാഭര്‍ത്താക്കന്മാരായി മാത്രമേ ഒരുമിച്ച് കഴിയൂ എന്ന് ദമ്പതികള്‍ നിര്‍ബ ന്ധിച്ചു.

വിഷയം ഹരിഹര്‍പൂര്‍ നഗര്‍ പഞ്ചായത്ത് ചെയര്‍മാന്‍ പപ്പു ഷാഹി എന്ന രവീന്ദ്ര പ്രതാപ് ഷാഹിയുടെ അടുത്തെത്തി. തീരുമാനം പുനഃപരിശോധിക്കാന്‍ അദ്ദേഹം ദമ്പതികളെ പ്രേരിപ്പിച്ചു. എന്നാല്‍ ഖുശ്ബുവും അമിതും വേര്‍പിരിയാന്‍ വിസമ്മതിച്ചു. ഒടുവില്‍ അവരുടെ ശാഠ്യത്തിന് വഴങ്ങി കുടുംബം രണ്ടുപേരുടെയും വിവാഹം ഔപചാരികമായി നടത്തിക്കൊടുത്തു.

ഖുശ്ബുവിന്റെ നിയമപരമായ ഭര്‍ത്താവ് കല്ലു ചടങ്ങില്‍ പങ്കെടുത്തില്ല എന്നതാണ് ശ്രദ്ധേയം. ബന്ധപ്പെട്ടപ്പോള്‍, വിവാഹവുമായി തനിക്ക് പങ്കില്ലെന്നും സാഹചര്യവുമായി കൂടുതല്‍ ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രാദേശിക കൗണ്‍സിലര്‍ മാരുടെയും പപ്പു ഷാഹിയുടെയും സാന്നിധ്യത്തില്‍ അമിത് ഖുശ്ബുവിനെ വിവാഹം കഴിച്ചു.

Leave a Reply

Your email address will not be published. Required fields are marked *