Good News

ഇന്ത്യയുടെ വികസനം നേരിട്ട് കണ്ണുകൊണ്ട് കണ്ട രണ്ടുപേര്‍, രാകേഷ് ശര്‍മ്മയും ശുഭാന്‍ഷു ശുക്ലയും

ഇന്ത്യയുടെ വികസനം ജനങ്ങള്‍ മനസ്സിലാക്കുന്നത് ജീവിതനിലവാരം മാറുന്നതിലൂടെയും സാമ്പത്തികനില മെച്ചപ്പെടുന്നതിലൂടെയുമൊക്കെ ആയിരിക്കും. എന്നാല്‍ ഇന്ത്യയുടെ വികസനം നേരിട്ട് കണ്ണുകൊണ്ട് കണ്ട രണ്ടുപേരുണ്ട്. ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ യാത്രികനായ രാകേഷ് ശര്‍മ്മയും ബഹിരാകാശനിലയത്തില്‍ ആദ്യമായി പറന്നിറങ്ങിയ ഇന്ത്യന്‍ പൈലറ്റ് ശുഭാന്‍ഷു ശുക്ലയും.

1984 ഏപ്രിലില്‍, രാകേഷ് ശര്‍മ്മ ബഹിരാകാശത്ത് ഒരാഴ്ചയോളം തങ്ങിയപ്പോള്‍, മറ്റൊരു ഇന്ത്യക്കാരനും കണ്ടിട്ടില്ലാത്ത ഇന്ത്യയെ കണ്ടു. നാല്‍പ്പത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ശുഭാന്‍ഷു ശുക്ല ഇന്ത്യയിലേക്ക് നോക്കുമ്പോള്‍, രാജ്യത്തെ കുറിച്ച്, പ്രത്യേകിച്ച് രാത്രികാല വിളക്കുകള്‍ സംബന്ധിച്ച് അദ്ദേഹത്തിന് തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് ഉണ്ടാകും.

2000 മുതല്‍ ഇന്ത്യയുടെ രാത്രികാല സാറ്റലൈറ്റ് ചിത്രങ്ങള്‍ പൊതുജനങ്ങള്‍ക്ക് ആക്സസ് ചെയ്യാവുന്നതാണ്, ബഹിരാകാശത്ത് നിന്ന് പിടിച്ചെടുക്കുന്ന ചിത്രങ്ങള്‍ ഭൂമിയുടെ ഉപരിതലത്തിലെ രാത്രികാല വിളക്കുകളുടെ തീവ്രത നഗരവല്‍ക്കരണം ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങളുടെയും സാമൂഹിക-സാമ്പത്തിക മാറ്റങ്ങളെയും സൂചിപ്പിക്കുന്നതാണ്. 1980കളില്‍, സോയൂസ് ടി-11 പേടകത്തില്‍ ശര്‍മ്മ ബഹിരാകാശത്തേക്ക് പോയപ്പോള്‍, ക്യാമറകള്‍ ഇന്നത്തെപ്പോലെ വികസിച്ചിരുന്നില്ല. ആ കാലഘട്ടത്തില്‍ നിന്ന് ബഹിരാകാശത്ത് നിന്ന് കാണുന്നത് പോലെ രാത്രികാല ഇന്ത്യയുടെ ചിത്രങ്ങള്‍ അധികമില്ല. എന്നിരുന്നാലും, കഴിഞ്ഞ രണ്ട് ദശകങ്ങളിലെ ചിത്രങ്ങള്‍ ലഭ്യമാണ്.

പകല്‍ സമയ ചിത്രങ്ങള്‍ നഗര വ്യാപനവും ഭൂവിനിയോഗ രീതികളിലെ മാറ്റങ്ങളും വെളിപ്പെടുത്തുന്നുണ്ടെങ്കിലും, പരിവര്‍ത്തനത്തിന്റെ തിളങ്ങുന്ന തിളക്കം രാത്രികാല വിളക്കുകളുടെ ചിത്രങ്ങളില്‍ നന്നായി കാണാം. 1984 മുതല്‍ 2022 വരെയുള്ള സാറ്റലൈറ്റ് ചിത്രങ്ങള്‍ ഡല്‍ഹിയുടെ ദ്രുതഗതിയിലുള്ള നഗരവികസനത്തെ കാണിക്കുന്നു. 2012 മുതല്‍ പൊതുസഞ്ചയത്തില്‍ ലഭ്യമായ രാത്രികാല സാറ്റലൈറ്റ് ചിത്രങ്ങള്‍ വന്‍തോതി ല്‍ രൂപാന്തരപ്പെട്ട ഇന്ത്യയെ കാണിക്കുന്നു. ബഹിരാകാശത്ത് നിന്നും ഇന്ത്യയെ എങ്ങിനെ കാണപ്പെടുന്നെന്ന് കാണിക്കാന്‍ ശുഭാന്‍ഷു ശുക്ലയ്ക്കും ചിത്രങ്ങള്‍ ലഭ്യമാണ്.