Crime

വളര്‍ത്തമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന സംശയം ; ദത്തെടുക്കപ്പെട്ട 16 കാരനും 13 കാരനും പോലീസ് പിടിയില്‍

വളര്‍ത്തമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന സംശയത്തില്‍ രണ്ട് റഷ്യന്‍ കുട്ടികളെ സ്പെയിനില്‍ പോലീസ് അറസ്റ്റ് ചെയ്തു. 48 കാരിയായ സില്‍വിയ ലോപ്പസിനെ സ്‌പെയിനിലെ കാന്താബ്രിയയിലെ കാസ്‌ട്രോ ഉര്‍ഡിയല്‍സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്‌പെയിനിലെ സിവില്‍ ഗാര്‍ഡ് സില്‍വിയ ദത്തെടുത്ത രണ്ട് ആണ്‍മക്കളെ തടങ്കലില്‍ വെച്ചിരിക്കുകയാണ്.

മരണത്തെ കൊലപാതകമായി കണക്കാക്കുന്ന പോലീസ് കുട്ടികളുടെ മുത്തശ്ശിയെ വിളിച്ചുവരുത്തി. പ്രായപൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ കുട്ടികളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. പതിനാറുകാരന്‍ മൂര്‍ച്ചയുള്ള വസ്തു കൊണ്ട് അമ്മയുടെ കഴുത്തില്‍ മുറിവേല്‍പ്പിച്ചുവെന്നും അതിന് ശേഷം തങ്ങളെ തട്ടിക്കൊണ്ടുപോയെന്ന് വരുത്താന്‍ സ്ഥലത്ത് നിന്നും പോകുകയും ചെയ്തു. തട്ടിക്കൊണ്ടു പോകല്‍ നാടകം സൃഷ്ടിക്കാന്‍ ഇരുവരും ഓടി രക്ഷപ്പെടുകയും ചെയ്തുവെന്നും പ്രാഥമിക അന്വേഷണത്തില്‍ പറയുന്നു. സ്പാനിഷ് നിയമമനുസരിച്ച്, 13 വയസ്സുള്ളവര്‍ക്കെതിരേ കുറ്റം ചുമത്താന്‍ കഴിയില്ല. മനശാസ്ത്രജ്ഞരും ആരോഗ്യ വിദഗ്ധരും അടങ്ങുന്ന ഒരു സംഘം അവനെ നിരീക്ഷണത്തിന് കീഴിലാക്കി സാമൂഹിക സേവനങ്ങള്‍ക്ക് കൈമാറും.

മക്കളെ തട്ടിക്കൊണ്ടുപോയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ പോലീസ് കുട്ടികളെ കണ്ടെത്തി. ഒരു കുന്നിന്‍ പ്രദേശത്ത് ഒളിഞ്ഞിരിക്കുന്ന നിലയില്‍ ഒരു പാര്‍ക്കില്‍ നിന്ന് അവരെ കണ്ടെത്തി. ഒരാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ മറ്റൊരാള്‍ സിവില്‍ ഗാര്‍ഡ് തടഞ്ഞുവച്ചു. അതേസമയം കുട്ടികള്‍ കുറ്റകൃത്യം ഏറ്റെടുത്തിട്ടില്ല. ജ്യേഷ്ഠന്‍ ലോപ്പസിനെ കൊലപ്പെടുത്തിയതായി സംശയിക്കുന്നതായി പ്രാദേശിക സര്‍ക്കാര്‍ വക്താവ് ഇന്ന് രാവിലെ പറഞ്ഞു. ഡിറ്റക്ടീവുകള്‍ ഇതുവരെ ഔദ്യോഗികമായ അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല.