Sports

ആര്‍ അശ്വിനെയും ഷമിയെയും ലക്ഷ്യമിട്ട് സിഎസ്‌കെ ; രാജസ്ഥാനും ഗുജറാത്തും കനിഞ്ഞാല്‍ ചെന്നൈയിലെത്തും

ഇന്ത്യന്‍പ്രീമിയര്‍ ലീഗില്‍ പുതിയ സീസണില്‍ ലേലം തുടങ്ങാനിരിക്കെ ടീമുകളുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളും അനുമാനങ്ങളും ഏറെയാണ്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഏറ്റവും പുതിയ വിവരം രാജസ്ഥാന്‍ റോയല്‍സ് താരമായ അശ്വിനെ ചെന്നൈ സൂപ്പര്‍കിംഗ്സ് മടക്കി കൊണ്ടുവന്നേക്കുമെന്നാണ്‌. ഐപിഎല്‍ 2025 സീസിണിലെ ടീമംഗങ്ങളെ നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ വരാനിരിക്കുകയാണ്.

കഴിഞ്ഞജൂണില്‍ അശ്വിനെ സിഎസ്‌കെ ഹൈ പെര്‍ഫോമന്‍സ് സെന്ററിന്റെ ചുമതലക്കാരനായി നിയമിച്ചപ്പോള്‍ തന്നെ പലരും ഈ നീക്കം പ്രവചിച്ചിരുന്നു. ഇപ്പോള്‍ അതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ ശക്തമായി. അശ്വിന്‍ ഇന്ത്യയുടെയും തമിഴ്‌നാടിന്റെയും മികച്ച താരങ്ങളില്‍ ഒരാളാണ്. അദ്ദേഹത്തിന്റെ സാന്നിധ്യം ഉയര്‍ന്ന പ്രകടന കേന്ദ്രത്തിനും ഞങ്ങളുടെ അക്കാദമികള്‍ക്കും വലിയ ഉത്തേജനം നല്‍കുമെന്ന് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥനും പറഞ്ഞു. അശ്വിന്‍ ടീമിലെത്തിയാല്‍ ടീമിന്റെ സ്പിന്‍ വിഭാഗവും മെച്ചപ്പെടും.

അതേസമയം അശ്വിന്റെ ചെന്നൈയിലേക്കുള്ള മടക്കം നിലവിലെ ടീമായ രാജസ്ഥാന്റെ റിലീസിംഗുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും കളിച്ചിരുന്ന സമയത്ത് സിഎസ്‌കെയില്‍ മികച്ച റെക്കോഡുള്ള താരമാണ് അശ്വിന്‍. 2009-2015 വരെ 97 മത്സരങ്ങള്‍ കളിച്ച് 90 വിക്കറ്റ് വീഴ്ത്തിയിരുന്നു. അദ്ദേഹത്തിന് 6.46 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റ് ഉണ്ട് എന്നതാണ് അതിനൊപ്പം പ്രധാനമായ മറ്റൊരു കാര്യം.

പരിക്കില്‍ നിന്ന് കരകയറിയ മുഹമ്മദ് ഷമിയും സിഎസ്‌കെ റഡാറിലാണ്. 2019 ല്‍ അദ്ദേഹത്തിനായി സിഎസ്‌കെ ലേലം വിളിച്ചിരുന്നു, എന്നാല്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനോട് പരാജയപ്പെട്ടു. ഇന്ത്യന്‍ പേസറിനു വേണ്ടി എല്ലാ തോക്കുകളും വെക്കാനുള്ള സമയമാണിത്. എന്നാല്‍ അശ്വിന്റെ കാര്യത്തിലെന്നപോലെ, യൂണിറ്റിലെ ഒരു പ്രധാന അംഗത്തെ പുറത്തിറക്കാന്‍ ഷമി ഇപ്പോള്‍ കളിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ് താല്‍പ്പര്യപ്പെടുമോ എന്ന് കണ്ടറിയണം. കാര്യങ്ങള്‍ മുറയ്ക്ക് സംഭവിച്ചാല്‍ സിഎസ്‌കെയ്ക്ക് കഴിഞ്ഞ തവണത്തെ ക്ഷീണം തീര്‍ക്കാനാകും.


Leave a Reply

Your email address will not be published. Required fields are marked *