കർണാടകയിലെ ഹാസനിൽ വിവാഹവേദിയില്‍ നാടകീയ സംഭവങ്ങള്‍. വരൻ വധുവിന്റെ കഴുത്തിൽ മംഗലസൂത്രം അണിയിക്കുന്നതിന് തൊട്ടുമുമ്പ്, താൻ മറ്റൊരു പുരുഷനുമായി പ്രണയത്തിലാണെന്നും അതിനാൽ വിവാഹ ചടങ്ങുകളുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്നും വധു അറിയിച്ചു. തുടർന്ന് പോലീസ് സംരക്ഷണയിൽ വിവാഹ ചടങ്ങിൽ നിന്ന് വധു ഇറങ്ങിപ്പോയി.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പല്ലവി എന്ന വധുവിന്റേയും വേണുഗോപാൽ എന്ന വരന്റേയും വിവാഹവേദിയിലാണ് സംഭവം. ശ്രീ ആദിചുഞ്ചനഗിരി കല്യാണ മണ്ഡപത്തിലാണ് സംഭവം നടന്നത്.
വീഡിയോയിൽ ഇരുവരും വിവാഹവേദിയില്‍ നില്‍ക്കുമ്പോള്‍, കൈകളിൽ മംഗല്യസൂത്രം പിടിച്ച് പല്ലവിയോട് വേണുഗോപാൽ എന്തോ വിശദീകരിക്കാൻ ശ്രമിക്കുന്നു. അവരുടെ ബന്ധുക്കൾ അവരുടെ അരികിലുണ്ട്. മറ്റൊരു വീഡിയോയിൽ പല്ലവി കാമുകന്റെ കൈയും മുഖംമൂടി വേദിയിൽ നിന്ന് പുറത്തേക്ക് പോകുന്നത് കാണാം. അവളുടെ കാമുകൻ അവളെ പുറത്ത് കാത്തുനിൽക്കുന്ന ഒരു കാറിലേക്ക് കൊണ്ടുപോകുന്നത് കാണാം. ഒപ്പം പോലീസുമുണ്ട്. തുടർന്ന് ഇരുവരും ഒരു കാറിൽ വേദി വിടുന്നു.
പല്ലവി ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയും വേണുഗോപാൽ ഒരു സർക്കാർ സ്കൂളിൽ അധ്യാപകനുമാണ്. വധുവിന്റെ ഇറങ്ങിപ്പോകലിന് പിന്നാലെ നൂറുകണക്കിന് അതിഥികൾ പങ്കെടുത്ത പരിപാടി പെട്ടെന്ന് റദ്ദാക്കേണ്ടിവന്നു.