Crime

വീട്ടുമുറ്റത്തെ പൂന്തോട്ടത്തില്‍ നിന്നും കുട്ടികള്‍ പൂക്കള്‍ പറിച്ചു ; വീട്ടുടമ അങ്കണവാടി ടീച്ചറുടെ മൂക്ക് അറുത്തുമാറ്റി

വീട്ടുമുറ്റത്തെ പൂന്തോട്ടത്തില്‍ നിന്ന് കുട്ടികള്‍ പൂക്കള്‍ പറിച്ചതിന് വീട്ടുകാരന്‍ കുട്ടികള്‍ പഠക്കുന്ന അങ്കണവാടി ജീവനക്കാരിയുടെ മൂക്ക് അറുത്തുമാറ്റി. കര്‍ണാടകയിലെ ബെലഗാവി ജില്ലയില്‍ തിങ്കളാഴ്ച നടന്ന സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇരയായ സുഗന്ധ മോറെ (50) ബസുര്‍ത്തെ ഗ്രാമത്തില്‍ അംഗന്‍വാടി അസിസ്റ്റന്റായി ജോലി ചെയ്യുന്നയാളാണ്. പ്രതിയായ കല്യാണ്‍ മോര്‍ ഗ്രാമവാസിയാണെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പുതുവത്സര ദിനത്തിലാണ് സംഭവം നടന്നതെങ്കിലും പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്ന് മോറെയുടെ ബന്ധുക്കള്‍ ആരോപിച്ചു.

തിങ്കളാഴ്ച അങ്കണവാടിയിലെ കുട്ടികള്‍ പുറത്ത് കളിക്കുകയായിരുന്നെന്നും സമീപവാസിയായ കല്യാണിന്റെ വസതിയില്‍ നിന്ന് പൂക്കള്‍ പറിച്ചെടുത്തതായും പോലീസ് പറഞ്ഞു. ഇതില്‍ പ്രകോപിതനായ ഇയാള്‍ കുട്ടികളെ മര്‍ദിക്കാന്‍ ശ്രമിച്ചെങ്കിലും സുഗന്ധ ഇടപെട്ട് തടയുകയായിരുന്നു.

തുടര്‍ന്ന് പ്രതി വീട്ടില്‍ നിന്ന് അരിവാള്‍ എടുത്ത് അങ്കണവാടി അസിസ്റ്റന്റിനെ ആക്രമിച്ച് മൂക്ക് അറുത്തു. ഇത് സംബന്ധിച്ച് ചൊവ്വാഴ്ച കാക്കത്തി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം ബെലഗാവി ജില്ലയില്‍ ഇത്തരം വിചിത്രസംഭവം ഏറുകയാണ്. അടുത്തിടെ നടന്ന മറ്റൊരു സംഭവത്തില്‍, മകന്‍ ഒരു പെണ്‍കുട്ടിയുമായി ഒളിച്ചോടിയതിന് ശേഷം ഡിസംബര്‍ 11 ന് വന്മൂരി ഗ്രാമത്തില്‍ ഒരു സ്ത്രീയെ ആക്രമിച്ച് അര്‍ദ്ധനഗ്‌നയാക്കി.