Hollywood

ചൂടന്‍ രംഗങ്ങള്‍ അധികമായി; കൊറിയന്‍ നടി സോംഗിന്റെ ഹോളിവുഡ് സിനിമ ഫെറ്റിഷിന് ജന്മനാട്ടില്‍ വിലക്കും

ലോകം മുഴുവന്‍ ആരാധകരെ നേടി കെ ഡ്രാമകളും കെ പോപ്പുകളും മുന്നേറുമ്പോള്‍ ദക്ഷിണ കൊറിയന്‍ നടി സോംഗ് ഹ്യെ-ക്യോ വിനെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. ഒരു ഭ്രാന്തന്‍ പ്രതികാരത്തിന്റെ കഥ പറയുന്ന ‘ദി ഗ്ലോറി’യിലെ അവളുടെ പ്രകടനം ലോകമെമ്പാടും വന്‍ ആരാധകരെയാണ് നേടിയെടുത്തത്.

ഇതിന് പിന്നാലെ മൈ ബ്രില്യന്റ് ലൈഫ്, ദി ഗ്രാന്റ്മാസ്റ്റര്‍, എ റീസണ്‍ ടൂ ലിവ്, ദി ക്രോസിംഗ്, കമീലിയ തുടങ്ങിയ സിനിമകളിലൂടെയും അവര്‍ ആരാധകരെ നേടിയെടുത്തു. അതേസമയം താരത്തിന്റെ ഹോളിവുഡ് അരങ്ങേറ്റ സിനിമയായ ഫെറ്റിഷിന് ജന്മനാട്ടില്‍ വിലക്ക് വീണിരിക്കുകയാണ്. സിനിമയില്‍ സൂഖി എന്ന കൊറിയന്‍ പെണ്‍കുട്ടിയെയാണ് സോംഗ് അവതരിപ്പിച്ചത്. കൊറിയന്‍-അമേരിക്കന്‍ വംശജനായ ഭര്‍ത്താവ് പീറ്റര്‍ കിമ്മിനൊപ്പം താമസിക്കാന്‍ യുഎസിലേക്ക് പോകുകയും അയല്‍വാസിയായ ജോണ്‍ വെയ്റ്റ്‌സുമായി പ്രണയത്തിലാവുകയും ജോണിനൊപ്പം ജീവിക്കാന്‍ അവന്റെ ഭാര്യ ജൂലിയെ കൊല്ലുന്ന കഥാപാത്രമായിരുന്നു.

ഒട്ടേറെ ചൂടന്‍ രംഗങ്ങള്‍ സിനിമയില്‍ ഉണ്ടായിരുന്നു. പീറ്റര്‍ കിമ്മും ജോണ്‍ വെയ്റ്റുമായുള്ള കിടപ്പറ രംഗങ്ങള്‍ക്ക് പുറമേ ജോണിന്റെ ഭാര്യയുമൊത്തുള്ള ഒരു ലെസ്ബിയന്‍ രംഗവും സിനിമയില്‍ ഉണ്ടായിരുന്നു. ഇതു തന്നെയായിരുന്നു ഏറെ ആരാധകരുണ്ടായിട്ടും ജന്മനാട്ടില്‍ സിനിമയ്ക്ക് വിലക്ക് വീഴാന്‍ കാരണമായത്.

അതേസമയം കിടപ്പറ രംഗങ്ങളൊന്നും സിനിമയെ രക്ഷപ്പെടുത്തിയില്ല. ഫെറ്റിഷ് ദയനീയമായി പരാജയപ്പെടുകയും കൊറിയയില്‍ റിലീസ് ചെയ്തപ്പോള്‍ വളരെയധികം പ്രതിബന്ധങ്ങള്‍ നേരിടുകയും ചെയ്തു. ഒടുവില്‍ കൊറിയയില്‍ ചിത്രം നിരോധിച്ചു. ദക്ഷിണ കൊറിയന്‍ നടിക്ക് വേറിട്ട ഒരു അനുഭവം കൂടിയുണ്ടായി. ക്യോ അവളുടെ കരിയറിനെ ബാധിച്ചേക്കാവുന്ന കഥാപാത്രങ്ങള്‍ ചെയ്യുന്നത് ഒഴിവാക്കി നിഷ്‌കളങ്കയായ പെണ്‍കുട്ടിയുടെ പ്രതിച്ഛായയില്‍ ഉറച്ചുനില്‍ക്കണമെന്ന് ആരാധകര്‍ പറയുന്നത്.