Movie News

ജയിലറില്‍ വിനായകന്റെ നെഞ്ചില്‍ പലതവണ ചവിട്ടി ; രജനീകാന്ത് ഖേദം പ്രകടിപ്പിച്ചത് നെഞ്ചില്‍ തൊട്ടു വന്ദിച്ച്

രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ജയിലറിന്റെ തരംഗം ഇതുവരെ അവസാനിച്ചിട്ടില്ല. സിനിമ ലോകത്തുടനീളമായി 600 കോടിയിലധികം കളക്ഷനാണ് നേടിയത്.

മോഹന്‍ലാല്‍, ശിവരാജ് കുമാര്‍ തുടങ്ങിയ മലയാളത്തിലെയും കന്നഡയിലെയും മുന്‍നിര താരങ്ങള്‍ ഈ ചിത്രത്തിന് ഒരു പ്ലസ് പോയിന്റായിരുന്നു, എന്നാല്‍ ചിത്രത്തില്‍ രജനികാന്തിനേക്കാള്‍ കയ്യടി നേടിയത് വില്ലന്‍ വര്‍മ്മനായി അഭിനയിച്ച മലയാളം നടന്‍ വിനായകനാണ്.

മുമ്പ് അനേകം തമിഴ്‌സിനിമകളില്‍ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ജയിലറിലൂടെ താരത്തിന് കിട്ടിയ ഹൈപ്പ് മുമ്പെങ്ങും ഇല്ലാത്ത തരത്തിലുള്ളതായിരുന്നു. അതേ സമയം ചിത്രം പുറത്തിറങ്ങി നാലാഴ്ചയോളം കഴിഞ്ഞിട്ടും ഒരു ചാനലിലും സോഷ്യല്‍ മീഡിയയിലും വിനായകന്‍ തല കാണിച്ചിട്ടേയില്ല.

വിനായകും രജനികാന്തും അഭിനയിക്കുന്ന രംഗങ്ങളുടെ ചിത്രീകരണത്തിനിടെയില്‍ ഉണ്ടായ രസകരമായ ചില സംഭവങ്ങള്‍ ചിത്രീകരണത്തില്‍ പങ്കെടുത്ത ചില സ്ത്രീകള്‍ പങ്കുവെച്ചിട്ടുണ്ട്. സിനിമയില്‍ രജനികാന്ത് വിനായകനെ ചെരുപ്പിട്ട കാല്‍കൊണ്ട് നെഞ്ചില്‍ ചവിട്ടുന്ന ഒരു രംഗമുണ്ട്.

നാലോ അഞ്ചോ തവണ റീടേക്ക് വേണ്ടി വന്നു ഈ രംഗം ചിത്രീകരിക്കാന്‍. ഓരോ തവണ ടേക്ക് കഴിയുമ്പോഴും വിനായകന്റെ നെഞ്ചില്‍ തൊട്ടു വന്ദിച്ചാണ് രജനീകാന്ത് വിനായകനോട് ഖേദം പ്രകടിപ്പിച്ചത്. എത്ര വലിയ നടനാണെങ്കിലും സഹനടന്റെ മനസ്സ് വേദനിപ്പിക്കരുതെന്ന് രജനികാന്തിന് ബോധമുണ്ടെന്നത് സെറ്റില്‍ ഉണ്ടായിരുന്ന എല്ലാവരെയും അമ്പരപ്പിച്ച കാഴ്ചയായിരുന്നു എന്ന് അവര്‍ പറഞ്ഞു