ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങളുടെ കൂട്ടത്തിലാണ് 1975 ജൂണ്‍ 25 ന് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ കണക്കാക്കുന്നത്. പൗരാവ കാശങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും പത്രങ്ങളുടെ വായ്മൂടിക്കെട്ടു കയും ആയിരക്കണക്കിന് രാഷ്ട്രീയ എതിരാളികളെ ജയിലിലടയ്ക്കു കയും ചെയ്ത സംഭവത്തില്‍ അഴികള്‍ക്കുള്ളില്‍ കിടന്ന പ്രമുഖരില്‍ ജയ്പൂരിലെ രാജമാതാ ഗായത്രി ദേവിയും ഉണ്ടായിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തിയതിന്റെ പേരിലാണ് ഈ മുന്‍ രാജ്ഞി അറിയപ്പെട്ടിരുന്നത്. വിദേശ കറന്‍സി കേസിലാണ് ഗായത്രി ദേവിയെ അറസ്റ്റ് ചെയ്തത്.
ഈ അറസ്റ്റിന് പിന്നാലെ മറ്റൊരു കഥ കൂടി പുറത്തുവരാന്‍ തുടങ്ങി. അത് ജയ്പൂരിലെ ജയ്ഗ ഡ് കോട്ടയില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തിയ അഞ്ച് മാസം നീണ്ടുനിന്ന ഐതിഹാസിക മായ നിധി വേട്ടയുടേതായിരുന്നു. സൈന്യം, ആദായനികുതി വകുപ്പ്, പുരാവസ്തു സര് വേ ഓഫ് ഇന്ത്യ, പ്രാദേശിക പോലീസ് എന്നിവര്‍ ഉള്‍പ്പെട്ടതായിരുന്നു ഈ ഓപ്പറേഷന്.
കാബൂളില്‍ നിന്നും നിധിയുമായി വന്ന മാന്‍സിംഗ്
ഈ നീക്കത്തിന് പിന്നില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മറ്റൊരു ഇതിഹാസം കൂടിയുണ്ടായിരുന്നു. മുഗള്‍ ഭരണകാലത്ത് 1581-ല്‍, അക്ബര്‍ ചക്രവര്‍ത്തി തന്റെ വിശ്വസ്ത കമാന്‍ഡര്‍ ജയ്പൂരിലെ രാജാ മാന്‍ സിംഗ് ഒന്നാമനെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയിലേക്ക് ഒരു പ്രചാരണത്തിനായി അയച്ചു. കാബൂള്‍ പര്യവേഷണത്തില്‍ നിന്ന് മാന്‍ സിംഗ് ധാരാളം സ്വര്‍ണ്ണവും നിധിയുമായി തിരിച്ചെത്തി, അത് അദ്ദേഹം രാജസ്ഥാനിലെ കോട്ടയിലാണ് ഒളിപ്പിച്ചു വെച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആര് എസ് ഖാന്ഗരോട്ടും പി എസ് നഥാവത്തും 1990-ല്‍ എഴുതിയ ‘ജയ്ഗഡ്, ദി ഇന്‍വിന്‍സിബിള്‍ ഫോര്‍ട്ട് ഓഫ് ആംബര്‍’ എന്ന പുസ്തകത്തിലാണ് ഈ കഥയുള്ളത്. അക്ബറിനോട് വിശ്വസ്തനായിട്ടും മാന്‍ സിംഗ് പക്ഷേ നിധിയെക്കുറിച്ച് ചക്രവര്‍ത്തിയെ അറിയിച്ചിട്ടില്ലെന്ന് വിശ്വസിക്കപ്പെടുന്നു. സ്വര്‍ണ്ണം ഒളിപ്പിച്ചത് ഒരുപക്ഷേ ആംബര്‍, ജയ്ഗഡ് കോട്ടകള്‍ക്ക് ചുറ്റുമുള്ള വാട്ടര്‍ ടാങ്കുകളിലോ അറകളിലോ ആയിരിക്കാമെന്ന് ‘ആംബറിന്റെ ഏഴ് മാന്ത്രിക നിധികള്‍’ എന്ന് പരാമര്‍ശിക്കുന്ന അറേബ്യന്‍ വാചകത്തില്‍ നിന്നുമാണ് ഈ വിശ്വാസം രൂപപ്പെട്ടത്.
ജയ്ഗഡ് കോട്ടയില്‍ പട്ടാളക്കാര്‍, ചോപ്പര്മാര്
ബ്രിട്ടീഷുകാരുടെ കാലത്ത് അവരും നിധിക്കായി തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കിട്ടയില്ല. ഗായത്രി ദേവി അഞ്ച് മാസത്തിലേറെ ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ കഴി ഞ്ഞ അടിയന്തരാവസ്ഥ കാലത്ത് ജയ്ഗഡ് കോട്ടയിലേക്ക് ഹെലികോപ്റ്ററുകള്‍ പറന്നുയ ര്‍ന്നു, സൈനിക യൂണിറ്റുകള്‍ വിന്യസിക്കപ്പെട്ടു, ചുറ്റുമുള്ള റോഡുകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. നിധിയില്‍ തങ്ങളുടെ പങ്കിനെ ഓര്‍മ്മിപ്പിച്ച് 1976 ഓഗസ്റ്റില്‍ പാകിസ്ഥാന് പ്രധാനമന്ത്രി സുല്‍ഫിക്കര്‍ അലി ഭൂട്ടോ ഇന്ദിരാഗാന്ധിയ്ക്ക് കത്തയച്ചിരുന്നു. നിധിവേട്ട അവസാനി ച്ച 1976 നവംബറില്‍ കത്തി ന് ഇന്ദിരാഗാന്ധി മറുപടി നല്കി: ‘പാകിസ്ഥാനു വേണ്ടി നിങ്ങള്‍ ഉന്നയിച്ച അവകാശ വാദത്തിന് നിയമപരമായ അടിസ്ഥാനമില്ലെ ന്നായിരുന്നു കത്തിലെ വരികള്‍. കൂട്ടത്തി ല്‍ ‘ആകസ്മികമായി, ‘നിധി’ നിലവിലില്ലെന്ന് തെളിഞ്ഞു.’ ഇന്ദിര കൂട്ടിച്ചേ ര്‍ത്തു.
1726 ല്‍ നിര്‍മ്മിച്ച ജയ്ഗഡ് കോട്ടയില്‍ നിന്നും 230 ഗ്രാം വെള്ളി മാത്രമാണ് കണ്ടെത്തിയത്. ഇതോടെ ചോദ്യങ്ങള്‍ വീണ്ടും അവശേഷിച്ചു. എന്താണ് കോട്ടയില്‍ കുഴിച്ചത്? 50-60 ട്ര ക്കുകള് ജയ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് നീങ്ങിയിരുന്ന ഡല്‍ഹി-ജയ്പൂര്‍ ഹൈവേ ഒരു ദിവസത്തേക്ക് അടച്ചിട്ടതിനെക്കുറിച്ച് എന്തുകൊണ്ടാണ് സര്‍ക്കാര്‍ മൗനംപാലിച്ചത്? ആംബറിനു പകരം ജയ്ഗഡ് തിരഞ്ഞെടുത്തത് രണ്ട് കോട്ടകളെയും ബന്ധിപ്പിക്കുന്ന ഒരു രഹസ്യ തുരങ്കം ഉണ്ടായിരുന്നതിനാലാണെന്ന ആരോപണം വരെ ഉയര്‍ന്നു. നിധി ഡല് ഹിയിലേക്ക് കടത്തിക്കൊണ്ടുപോയി എന്ന ചിലരുടെ വാദങ്ങളും അക്കാലത്ത് ഉയര്‍ന്നു വന്നു.
നിധിയുമായി ബന്ധിപ്പിച്ചിരിക്കുന്ന ശാപം
നിധിയുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു ശാപത്തെക്കുറിച്ച് ഗായത്രി ദേവി തന്നെ സൂചന നല്കി. അഭിമുഖങ്ങളില്‍, സഞ്ജയ് ഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടെയും ദുരന്തം. മരണത്തിന് കാരണം അതായിരിക്കാമെന്ന് വിശ്വാസവും ഉയര്‍ന്നു. ‘ജയ്ഗഡ് കോട്ട നിധി’ തെരച്ചിലുമായി ബന്ധപ്പെട്ട പ്രധാന വ്യക്തികള്‍ക്ക് ചില വ്യക്തിപരമായ ദുരന്തങ്ങള്‍ നേരിടേണ്ടി വന്നതായി ക്രൈം തക് റിപ്പോര്‍ട്ട് പ്രസ്താവിച്ചു. മുഗള്‍ നിധിക്കായുള്ള യഥാര്‍ത്ഥ അന്വേഷണമായിരുന്നോ അതോ ഒരു രാഷ്ട്രീയ എതിരാളിയെ ലക്ഷ്യം വച്ചുള്ള ഒരു മന്ത്രവാദ വേട്ടയായിരുന്നോ എന്നുമെല്ലാം ചര്‍ച്ചകള്‍ അറ്റമില്ലാത്ത സസ്പെന്‍സായി തുടരുകയാണ്.