കുടുംബക്കാരുടെ എതിര്‍പ്പിനെ അവഗണിച്ച് വിവാഹിതരായ ബന്ധുക്കളായ കമിതാക്കളെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ ഒരു കര്‍ഷകന്റെ മകനായ 29 കാരന്‍ രജ്ബീര്‍ സിംഗും 28കാരി മീനയുമാണ് വെടിയേറ്റ് മരിച്ചത്. രണ്ട് വര്‍ഷമായി ഇവര്‍ പ്രണയത്തിലായിരുന്നു. മീന തേജ്ബീറിന്റെ അമ്മയുടെ അമ്മാവന്റെ അളിയന്റെ മകളായിരുന്നു. ഒരു മൈല്‍ അകലത്തിനുള്ളിലാണ് ഇരുവരുമെങ്കിലും ബന്ധം അംഗീകരിക്കാന്‍ വീട്ടുകാര്‍ വിസമ്മതിച്ചതോടെ തേജ്ബീറും മീനയും ഒളിച്ചോടാന്‍ തീരുമാനിച്ചു.
ഏപ്രില്‍ 22ന് ഗാസിയാബാദിലെ ആര്യസമാജ് ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. ഇതില്‍ പ്രകോപിതരായ മീനയുടെ വീട്ടുകാര്‍ ഇരുവരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഭയന്ന ദമ്പതികള്‍ മെയ് 1 മുതല്‍ 4 വരെ താമസിച്ചിരുന്ന ഹിസാറിലെ പോലീസ് സേഫ് ഹൗസിലേക്ക് മാറി. തേജ്ബീറിന്റെ പിതാവ് മഹ്താബ് സിംഗ് നല്‍കിയ പരാതിയില്‍, മീനയുടെ കുടുംബവുമായി അനുരഞ്ജനത്തിനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടെങ്കിലും മഹ്താബ് സിംഗ് വിവാഹം അംഗീകരിച്ചു. ദമ്പതികള്‍ സുരക്ഷിതമായ വീട്ടില്‍ നിന്ന് ബദാല ഗ്രാമത്തിലെ കുടുംബ വീട്ടിലേക്ക് മാറി. ജൂണ്‍ 24 ന് രാവിലെ 8.15 ന്, ദമ്പതികള്‍ തേജ്ബീറിന്റെ മോട്ടോര്‍ സൈക്കിളില്‍ ഡല്‍ഹിയിലേക്ക് പോകാന്‍ പുറപ്പെട്ടു.
രണ്ട് മണിക്കൂറിന് ശേഷം മഹ്താബ് സിങ്ങിന് വാര്‍ത്ത ലഭിച്ചു. മകനും മരുമകള്‍ക്കും വെടിയേറ്റു. ലാലാ ഹുകം ചന്ദ് ജെയിന്‍ പാര്‍ക്കിലാണ് ഇവരുടെ മൃതദേഹം കിടന്നിരുന്നത്. തേജ്ബീര്‍ വെള്ള ഷര്‍ട്ടും ഇരുണ്ട പാന്റും വൃത്തിയായി ധരിച്ചിരുന്നു. നവവധുവിന്റെ പരമ്പരാഗത ചുവന്ന വളകളാണ് മീന അപ്പോഴും ധരിച്ചിരുന്നത്. മൃതദേഹങ്ങള്‍ കണ്ടെത്തിയ ഗസീബോയ്ക്ക് പുറത്ത്, തേജ്ബീര്‍ വീണ പുല്ലില്‍ ചെറിയ നിറവ്യത്യാസമുണ്ട്. മീന ഏതാനും അടി അകലെയായിരുന്നു, ഓടാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടതാകാം.
ഇതുവരെ രണ്ട് അറസ്റ്റുകള്‍ നടന്നിട്ടുണ്ട്. മീനയുടെ ഇളയ സഹോദരന്‍ സച്ചിനും കസിന്‍ രാഹുലും. 21 വയസ്സുള്ള തൊഴില്‍രഹിതരാണ്. രാഹുലിന് വെടിവയ്പ് കേസുമായി ബന്ധപ്പെട്ട ക്രിമിനല്‍ റെക്കോര്‍ഡ് ഉണ്ട്. മീനയുമായി ഇന്‍സ്റ്റാഗ്രാമില്‍ ബന്ധപ്പെട്ട രാഹുല്‍ അവളെ വീട്ടിലേക്ക് മടങ്ങാന്‍ പ്രേരിപ്പിച്ചിരുന്നു. എന്നാല്‍ അവര്‍ കണ്ടുമുട്ടിയ പാര്‍ക്കില്‍, കൊല്ലാന്‍ തയ്യാറായി പിസ്റ്റളുകളുമായാണ് രാഹുല്‍ എത്തിയത്.
കേസ് അന്വേഷിക്കുന്ന ഹൻസി പോലീസ് സൂപ്രണ്ട് മക്‌സൂദ് അഹമ്മദിനെ ഏറ്റവും ഞെട്ടിച്ചത്, അറസ്റ്റിലായ രണ്ട് ആൺകുട്ടികളുടെ പശ്ചാത്താപമില്ലായ്മയാണ്. “അവർ തെറ്റ് ചെയ്തതായി അവർ വിശ്വസിക്കുന്നില്ല,” അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്ത് ഇത്തരം മൂന്ന് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.