Crime

മരുമകള്‍ക്കൊപ്പം കിടപ്പറ പങ്കുവെച്ചു ; ഭര്‍ത്താവിന്റെ ലൈംഗികാവയവം മുറിച്ചെടുത്ത് ടോയ്‌ലറ്റില്‍ ഒഴുക്കി ഭാര്യ

മരുമകളോടൊപ്പം കിടപ്പറ പങ്കുവെച്ച ഭര്‍ത്താവിന്റെ ലിംഗം മുറിച്ച് ടോയ്ലറ്റില്‍ ഒഴുക്കിയ ഭാര്യക്ക് അഞ്ച് വര്‍ഷം തടവുശിക്ഷ. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബ്രസീലില്‍ നടന്ന സംഭവത്തില്‍ ഭര്‍ത്താവ് ഗില്‍ബെര്‍ട്ടോ നൊഗെയ്റ ഡി ഒലിവേരയെ വശീകരിച്ച് ഉറങ്ങാന്‍ കിടത്തി കൃത്യം നടത്തിയ 34 കാരിയായ ഡയാന ഡോസ് സാന്റോസ് ഫാരിയസ് കുറ്റക്കാരിയാണെന്ന് കണ്ടെത്തി.

അടിവസ്ത്രം കൊണ്ട് കട്ടിലില്‍ കൈകളും കാലുകളും കെട്ടിയിട്ട് ലൈറ്റുകള്‍ കെടുത്തിയ ശേഷം ഒരു റേസര്‍ ബ്ലേഡ് ഊരി ഭര്‍ത്താവിന്റെ പൗരുഷം മുറിച്ചെടുക്കുകയായിരുന്നെന്ന് പ്രോസിക്യൂട്ടര്‍മാര്‍ സാവോ പോളോയിലെ അതിബായ കോടതിയില്‍ പറഞ്ഞു. ഛേദിച്ചെടുത്ത ലിംഗഭാഗം ടോയ്ലറ്റില്‍ കഴുകി. തന്റെ ഭര്‍ത്താവ് 15 വയസ്സുള്ള മരുമകളുടെ കൂടെയാണ് ഉറങ്ങുന്നതെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ഫാരിയാസ് ആക്രമണം നടത്തിയതെന്നാണ് കോടതിയില്‍ പറഞ്ഞത്. ഡയാന കുറ്റസമ്മതം നടത്തിയതിന് പിന്നാലെ ജഡ്ജി റോബര്‍ട്ട ലയൗണ്‍ ചിയാപ്പെറ്റ ഡി മൊറേസ് ബാരോ മെയ് 15 ന് അവളെ നാല് വര്‍ഷവും അഞ്ച് മാസവും തടവിന് ശിക്ഷിച്ചു.

പരമാവധി ശിക്ഷ എട്ട് വര്‍ഷം വരെ തടവ് ലഭിക്കുമായിരുന്നു. എന്നാല്‍ ഇത്രയും സംഭവിച്ചിട്ടും താന്‍ അവളോട് ക്ഷമിക്കുന്നുവെന്ന് ഭര്‍ത്താവ് പറഞ്ഞു. താന്‍ അക്രമാസക്തമായ വികാരത്തിന് കീഴിലാണ് പെരുമാറിയതെന്ന സാഹചര്യം ജഡ്ജി അവഗണിച്ചുവെന്നാരോപിച്ച് ശിക്ഷയ്ക്കെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണെന്ന്് ഫാരിയസ്. ഇപ്പോള്‍ കൃത്രിമ ലിംഗം ഘടിപ്പിച്ചിരിക്കുകയാണ് പെട്രോള്‍ പമ്പ് അറ്റന്‍ഡന്റായി ജോലി ചെയ്യുന്ന നൊഗ്വീര ഡി ഒലിവേറ. ഛേദിക്കപ്പെട്ട അവയവം ടോയ്ലറ്റില്‍ ഫ്‌ളഷ് ചെയ്യുന്നതിന് മുമ്പ് അതിന്റെ ഒരു ചിത്രമെടുത്തു. ഇത് വീണ്ടും ഘടിപ്പിക്കാന്‍ കഴിയുമെന്ന് കേട്ടതിനാലാണ് താന്‍ അത് ഫ്‌ളഷ് ചെയ്തു കളഞ്ഞതെന്നും ഫാരിയസ് അവള്‍ വിശദീകരിച്ചു.

15 വയസ്സുള്ള തന്റെ മരുമകളുമായി ഫാരിയസിനെ വഞ്ചിച്ചാണ് ആക്രമണത്തിന് പ്രകോപനമുണ്ടാക്കിയതെന്ന് അദ്ദേഹം സ്വയം കുറ്റപ്പെടുത്തി. ബ്രസീലില്‍ സമ്മതത്തിന്റെ പ്രായം 14 ആണ്. ഡിസംബര്‍ 22 ആക്രമണത്തിന് തൊട്ടുപിന്നാലെ പ്രാദേശിക പോലീസ് സ്റ്റേഷനിലേക്ക് സഹോദരനുമായി നടന്ന ചെന്ന ഫാരിയസ് താന്‍ ഭര്‍ത്താവിന്റെ ലൈംഗികാവയവം മുറിച്ചെടുത്തെന്ന് നേരിട്ടു പറയുകയായിരുന്നു.