Featured Sports

4301 റണ്‍സ്, ക്യാപ്റ്റനെന്ന നിലയില്‍ 12 വിജയങ്ങള്‍: ടെസ്റ്റ് ക്രിക്കറ്റിലെ രോഹിത് ശര്‍മ്മയുടെ 11 വര്‍ഷത്തെ യാത്ര

അടുത്ത മാസം നടക്കുന്ന ദേശീയ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 2013ല്‍ അരങ്ങേറ്റം കുറിച്ച രോഹിത് തന്റെ ആദ്യ പരമ്പരയിലെ രണ്ട് മത്സരങ്ങളിലും സെഞ്ച്വറി നേടിയ അപൂര്‍വ്വം ഇന്ത്യന്‍ താരങ്ങളില്‍ ഒരാളാണ്. 38 കാരനായ താരം തന്റെ തീരുമാനം ഒരു ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ വെളിപ്പെടുത്തി.

ഏകദിന ക്രിക്കറ്റ് കളിക്കുന്നത് തുടരുമെന്ന് സ്ഥിരീകരിച്ചു.2013ല്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച രോഹിത് ആദ്യ രണ്ട് മത്സരങ്ങളിലും സെഞ്ച്വറി നേടി. എന്നിരുന്നാലും. വിരാട്‌കോഹ്ലിയുടെ പകരക്കാരനായിട്ടാണ് രോഹിത് ഇന്ത്യന്‍ടീമിന്റെ ക്യാപ്റ്റനായി ചുമതലയേറ്റത്.

ഇന്ത്യക്കായി 67 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച രോഹിത് ശര്‍മ്മ 40.57 ശരാശരിയില്‍ 4301 റണ്‍സ് നേടി. റെഡ് ബോള്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യയുടെ 16-ാമത്തെ താരമായി അദ്ദേഹം 12 സെഞ്ചുറികള്‍ നേടി, ഒമ്പത് സെഞ്ച്വറികള്‍ ഓപ്പണറായിട്ടാണ് നേടിയത്. രോഹിത് ശര്‍്േമ സെഞ്ച്വറി നേടിയ എല്ലാ മത്സരങ്ങളിലും ഇന്ത്യ വിജയം നേടിയെന്നതും ലോക റെക്കോര്‍ഡാണ്.

കരിയറിലെ ആദ്യ ടെസ്റ്റ് മത്സരങ്ങളില്‍ രണ്ടിലും സെഞ്ച്വറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീന്‍, സൗരവ് ഗാംഗുല്‍ എന്നിവര്‍ക്കൊപ്പം മൂന്ന് ഇന്ത്യക്കാരില്‍ ഒരാളാണ് രോഹിത്. ബില്‍ പോണ്‍സ്ഫോര്‍ഡ്, ഡഗ് വാള്‍ട്ടേഴ്സ്, ആല്‍വിന്‍ കള്ളിചരണ്‍, ഗ്രെഗ് ബ്ലെവെറ്റ്, ജെയിംസ് നീഷാം, ആബിദ് അലി എന്നിവരാണ് ഈ നേട്ടം കൈവരിച്ച ലോകത്തിലെ മറ്റ് താരങ്ങള്‍. ഇന്ത്യക്കായി 18 അര്‍ധസെഞ്ചുറികളും താരം നേടി.

റെഡ്-ബോള്‍ ഫോര്‍മാറ്റില്‍ 24 കളികളില്‍ നിന്ന് 12 വിജയങ്ങളോടെ ഇന്ത്യയുടെ ഏറ്റവും വിജയകരമായ അഞ്ചാമത്തെ ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് തന്റെ ടെസ്റ്റ് ക്യാപ്റ്റന്‍സി കാലാവധി അവസാനിപ്പിച്ചു. വിരാട് കോഹ്ലി (40), എംഎസ് ധോണി (27), സൗരവ് ഗാംഗുലി (21), മുഹമ്മദ് അസ്ഹറുദ്ദീന്‍ (14) എന്നിവരാണ് കൂടുതല്‍ മത്സരങ്ങള്‍ ജയിച്ചത്. ടെസ്റ്റ് ക്രിക്കറ്റില്‍ രോഹിതിന്റെ വിജയശതമാനം 50 ശതമാനം. 58 ശതമാനം വിജയമുള്ള വിരാട്‌കോഹ്ലിയുടെ പിന്നില്‍ ഇന്ത്യയുടെ രണ്ടാമത്തെ മികച്ച വിജയനേട്ടമാണ് രോഹിതിന്റെ പേരിലുള്ളത്.