Uncategorized

യശ്വസ്വീ ജെയ്‌സ്വാളും നായകന്‍ ഗില്ലും കീപ്പര്‍ പന്തും സെഞ്ച്വറിയടിച്ചു ; ഇംഗ്‌ളണ്ടില്‍ ഇന്ത്യാക്കാര്‍ ഇട്ടത് റെക്കോഡുകള്‍

ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനത്തില്‍ സെഞ്ച്വറി നേടിയ യശസ്വി ജയ്സ്വാള്‍ ചരിത്രം സൃഷ്ടിക്കുകയും റെക്കോര്‍ഡ് ബുക്കുകളില്‍ തന്റെ പേര് രേഖപ്പെടുത്തി. ഒന്നാം ദിനത്തില്‍ സെഞ്ച്വറി തികച്ചപ്പോള്‍, ഇംഗ്ലണ്ടില്‍ മൂന്നക്ക മാര്‍ക്ക് ഭേദിക്കുന്ന ആദ്യ ഇടംകൈയ്യന്‍ ഇന്ത്യന്‍ ഓപ്പണറായിട്ടാണ് യശസ്വി മാറിയത്. 159 പന്തില്‍ 101 റണ്‍സ് അദ്ദേഹം നേടി.

15 ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ഇംഗ്ലണ്ടില്‍ സെഞ്ച്വറി നേടിയിട്ടുണ്ടെങ്കിലും അവരെല്ലാം വലംകൈയ്യന്‍ ബാറ്റര്‍മാരായിരുന്നു. ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച 1932ന് ശേഷം ആദ്യമായി ഒരു ഇടംകൈയ്യന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഇംഗ്ലണ്ടില്‍ സെഞ്ച്വറി നേടുക കൂടിയായിരുന്നു. ഇംഗ്ലണ്ട് പേസര്‍മാരുടെ ആദ്യകാല ഭീഷണി യശസ്വി നിരാകരിക്കുകയും തന്റെ സ്വാഭാവിക കളി കളിക്കുകയും ചെയ്തു.

താന്‍ നേരിട്ട 96-ാം പന്തില്‍ അദ്ദേഹം 50 റണ്‍സ് ഭേദിച്ചു. അര്‍ധസെഞ്ചുറി തികച്ചതിന് ശേഷം യശസ്വി തന്റെ സ്‌കോറിംഗ് നിരക്ക് വര്‍ധിപ്പിക്കുകയും 144 പന്തില്‍ മൂന്നക്കം കടക്കുകയും ചെയ്തു. പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും തിളങ്ങി. 175 പന്തില്‍ 127 റണ്‍സുമായി പുറത്താകാതെ നിന്നു. ടെസ്റ്റ് ക്യാപ്റ്റന്‍സി അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ക്യാപ്റ്റനായി. വിജയ് ഹസാരെ, സുനില്‍ ഗവാസ്‌കര്‍, ദിലീപ് വെങ്സര്‍ക്കാര്‍, വിരാട് കോഹ്ലി എന്നിവരാണ് ശുഭ്മാനുമുമ്പ് ഈ നേട്ടം കൈവരിച്ചത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ സെഞ്ച്വറിയോടെ ഋഷഭ് പന്തും ലോക റെക്കോര്‍ഡ് സൃഷ്ടിച്ചു. ത്രീ ലയണ്‍സിനെതിരെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികള്‍ നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ എന്ന ലോക റെക്കോര്‍ഡാണ് നേടിയത്. ഇംഗ്‌ളണ്ടിനെതിരേ നാലാം ടെസ്റ്റ് സെഞ്ച്വറിയാണ് നേടിയത്. ടോം ലാതം, ആദം ഗില്‍ക്രിസ്റ്റ്, ഇയാന്‍ ഹീലി, ബ്രാഡ് ഹാഡിന്‍ എന്നിവരെ മറികടന്നാണ് താരം മുന്നേറിയത്.

തന്റെ അരങ്ങേറ്റ പരമ്പരയിലെ അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെയാണ് ഋഷഭ് തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടിയത്. 2021ല്‍ അവര്‍ക്കെതിരെ ഋഷഭ് പന്ത് തന്റെ രണ്ടാം ടെസ്റ്റ് സെഞ്ച്വറി നേടി. 2022-ല്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന ടെസ്റ്റില്‍ അദ്ദേഹം സെഞ്ച്വറി നേടി. മൂന്ന് വര്‍ഷത്തിന് ശേഷം, തന്റെ നാലാം ടെസ്റ്റ് സെഞ്ചുറിയോടെ അദ്ദേഹം ലോക റെക്കോര്‍ഡ് സൃഷ്ടിച്ചു.

മൂന്ന് മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരും ഇംഗ്ലണ്ടിനെതിരെ 3 സെഞ്ച്വറി വീതം നേടി. ഋഷഭ് പന്ത് ഇംഗ്ലണ്ടിനെതിരെ പര്‍പ്പിള്‍ പാച്ച് തുടരുകയും അവര്‍ക്കെതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ നാലാമത്തെ സെഞ്ച്വറി നേടുകയും ചെയ്തു. 2018-ല്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ഋഷഭ്, 178 പന്തില്‍ 134 റണ്‍സെടുത്തു. ഇടങ്കയ്യന്‍ ബാറ്റ്സ്മാന്‍ 6 സിക്സും 12 ഫോറും പറത്തി. മൂന്ന് പേരുടെയും സെഞ്ചുറികള്‍ ഇന്ത്യയെ ഒന്നാം ഇന്നിംഗ്സില്‍ 471 റണ്‍സിലെത്തിച്ചിരിക്കുകയാണ്.