Myth and Reality

വിമാനത്തിലെ ഏറ്റവും സുരക്ഷിതമായ സീറ്റ് ഏതാണ്? അപകടങ്ങളില്‍ അതിജീവന സാധ്യത കൂടുതലുള്ള സീറ്റുകൾ ഏതൊക്കെയെന്ന് വിദഗ്ധർ

വിമാനത്തിലെ ഏറ്റവും സുരക്ഷിതമായ സീറ്റ് ഏതാണ്? ഏതൊക്കെ സീറ്റുകളാണ് ഏറ്റവും ഉയര്‍ന്ന അതിജീവന നിരക്ക് വാഗ്ദാനം ചെയ്യുന്നത്. വളരെ അപൂര്‍വമാണെങ്കിലും കനത്ത നാശം ഉണ്ടാക്കുന്ന വിമാനാപകടങ്ങളില്‍ അതിജീവനസാധ്യത വര്‍ദ്ധിപ്പിക്കാന്‍ യാത്രക്കാര്‍ എവിടെ ഇരിക്കണം എന്ന ചോദ്യം വളരെക്കാലമായി ആള്‍ക്കാര്‍ക്ക് ഏറെ താല്‍പ്പര്യമുള്ള വിഷയമാണ്.

വിമാനാപകടങ്ങളെക്കുറിച്ചുള്ള നിരവധി പഠനങ്ങളും ഗവേഷണങ്ങളും അനുസരിച്ച്, മുന്‍വശത്തെ അപേക്ഷിച്ച് വിമാനത്തിന്റെ പിന്‍ഭാഗത്തെ സീറ്റുകള്‍ അതിജീവിക്കാ നുള്ള സാധ്യത കൂടുതലാണെന്ന് വിലയിരുത്തുന്നു. പോപ്പുലര്‍ മെക്കാനിക്‌സ് നടത്തിയ ഒരു സുപ്രധാന പഠനത്തില്‍ 1971 നും 2005 നും ഇടയിലുള്ള വിമാനാപകടങ്ങള്‍ വിശക ലനം ചെയ്തപ്പോള്‍ അതിജീവിച്ചവര്‍ വിമാനത്തിന്റെ പിന്നിലെ മൂന്നിലൊന്നില്‍ ഇരിക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തി.

ഇതിന് പിന്നിലെ ന്യായവാദം, വിമാനം ആദ്യം മുന്‍ഭാഗം പതിക്കുകകയും വിമാനത്തിന്റെ മുന്‍ഭാഗത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്യുമ്പോള്‍ പിന്‍ഭാഗം കൂടുതല്‍ കേടുകൂടാതെയിരിക്കും എന്നതാണ്.

അതേസമയം ഫ്‌ലൈറ്റ് സേഫ്റ്റി ഫൗണ്ടേഷന്റെ ഡാറ്റ ഉദ്ധരിച്ച് ഏവിയേഷന്‍ ഡിസാസ്റ്റര്‍ ലോയുടെ ഒരു റിപ്പോര്‍ട്ടില്‍ അറിയപ്പെടുന്ന ഗവേഷണ ഭാഗങ്ങളില്‍ ഒന്നിലെ വിശകലനം ഇങ്ങിനെയായിരുന്നു. എണ്‍പതോ അതിലധികമോ യാത്രക്കാരു ള്ള വിമാനങ്ങള്‍ ഉള്‍പ്പെട്ട മൊത്തം 17 അപകടങ്ങളില്‍ അവര്‍ എവിടെ ഇരുന്നു എന്നത് പരിഗണനാവിഷയമല്ല. ഒന്നോ രണ്ടോ പേര്‍ മാത്രമേ രക്ഷപ്പെട്ടിട്ടുള്ളൂ എന്ന് കാണി ക്കുന്നു. സീറ്റിന്റെ സ്ഥാനം നിലനില്‍പ്പിനെ നിര്‍ണയിക്കുന്ന ഒരു ഘടകം മാത്രമാണ് എന്നാണ് ഗവേഷണഫലം.

ഒരു വിമാനാപകടത്തില്‍ എമര്‍ജന്‍സി എക്‌സിറ്റിന് അടുത്ത് നില്‍ക്കുന്നത് സീറ്റ് ലൊക്കേഷനേക്കാള്‍ പ്രധാനമാണ്. എക്‌സിറ്റുകള്‍ക്ക് സമീപം ഇരിക്കുന്ന യാത്രക്കാര്‍ക്ക് ഒഴിപ്പിക്കല്‍ റൂട്ടുകളിലേക്ക് വേഗത്തില്‍ പ്രവേശനമുണ്ട്, അത് അടിയന്തിര സാഹചര്യ ങ്ങളില്‍ അത്യന്താപേക്ഷിതമാണ്. ഭൂരിഭാഗം അപകടങ്ങളും സംഭവിക്കുന്നത് ടേക്ക് ഓഫ് അല്ലെങ്കില്‍ ലാന്‍ഡിംഗ് സമയത്താണ്. വിമാനം ഭൂമിയോട് ഏറ്റവും അടുത്തിരിക്കുന്ന സമയത്തും ഒഴിപ്പിക്കല്‍ ആവശ്യമായി വരാനുള്ള സാധ്യത കൂടുതലുമാണ്.

പ്രൈമറി എക്‌സിറ്റുകള്‍ ഉള്ള ചിറകിന് സമീപമുള്ള സീറ്റുകള്‍, അതിജീവന സാധ്യതകളും എക്‌സിറ്റുകളിലേക്കുള്ള പ്രവേശനക്ഷമതയും തമ്മിലുള്ള മികച്ച ബാലന്‍സ് വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും യാത്രക്കാര്‍ തകര്‍ച്ചയുടെ തീവ്രതയും അപകടത്തിന്റെ സ്വഭാവവും എക്‌സിറ്റ് ഡോറിലേക്കുള്ള മനുഷ്യരുടെ ഈ റൂട്ടുകളെ തടസ്സപ്പെടുത്തുന്നു എന്ന വിലയിരുത്തലുകളുമുണ്ട്.

ഒരു വിമാനത്തില്‍ ഒരു അപകടത്തില്‍ അതിജീവനം ഉറപ്പാക്കുന്ന ഒരു ഉറപ്പുള്ള സീറ്റും ഇല്ല. എന്നിരുന്നാലും, വിമാനത്തിന്റെ പിന്‍ഭാഗത്ത് ഇരിക്കുന്നതും, പുറത്തുകടക്കുന്ന തിന് സമീപം, സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കുന്നതും, സാധ്യതയുള്ള വ്യോമ യാന ദുരന്തത്തെ അതിജീവിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കു മെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. 2024-ല്‍ അസര്‍ബൈജാനിലെയും ദക്ഷിണ കൊറിയയിലെയും ഏറ്റവും മാരകമായ രണ്ട് അപകടങ്ങള്‍ 220 ഓളം ജീവനുകളാണ് അപഹരിച്ചത്.