Oddly News

യേശുവിന്റെ ചിത്രം പങ്കുവെച്ച് മുടി മുറിക്കണമെന്ന്; ‘ടിക് ടോക്ക്’ ഇന്‍ഫ്‌ളു വെന്‍സര്‍ക്ക് മൂന്ന് വര്‍ഷം തടവ്

യേശുക്രിസ്തുവിനെ തന്റെ പിതാവിനെ പോലെ തോന്നണമെങ്കില്‍ ‘മുടി മുറിക്കണമെന്ന്’ സോഷ്യല്‍മീഡിയയില്‍ കമന്റിട്ടയാള്‍ക്ക് രണ്ടുവര്‍ഷവും പത്തുമാസവും തടവുശിക്ഷ. ഇന്തോനേഷ്യന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ രതു താലിസയ്ക്കാണ് ശിക്ഷ കിട്ടിയത്. ഒരു ടിക് ടോക്കില്‍ പരാമര്‍ശം നടത്തി ദിവസങ്ങള്‍ക്ക് ശേഷം, അഞ്ച് ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ അവര്‍ക്കെതിരെ ദൈവനിന്ദ ആരോപിച്ച് പരാതി നല്‍കി.

ക്രിസ്തുമതത്തിനെതിരെ വിദ്വേഷ പ്രസംഗം പ്രചരിപ്പിച്ചതിനും തായ് സമൂഹത്തില്‍ ‘മത സൗഹാര്‍ദ്ദം’ തകര്‍ത്തതിനും താലിസ കുറ്റക്കാരിയാണെന്ന് സുമാത്രയിലെ മേദാനിലെ ഒരു കോടതി കണ്ടെത്തി. ജയില്‍ ശിക്ഷയ്ക്ക് പുറമേ, ഏകദേശം 6,200 ഡോളര്‍ പിഴ അട യ്ക്കാന്‍ കോടതി താലിസയോട് ഉത്തരവിട്ടു. യേശുക്രിസ്തുവിന്റെ ചിത്രം ഉയര്‍ത്തിപ്പി ടിച്ച് ‘സ്ത്രീ’യെ പോലെ കാണരുതെന്നും പിതാവിനെ പോലെ കാണപ്പെടാന്‍ മുടി മുറി ക്കണം’ എന്ന് പറഞ്ഞുകൊണ്ട് തന്റെ പേജിലെ ഒരു കമന്റിന് മറുപടി നല്‍കുക യായി രുന്നു താലിസ.

ടിക് ടോക്കില്‍ ഏകദേശം 450,000 ഫോളോവേഴ്സുള്ള ഒരു ട്രാന്‍സ്ജെന്‍ഡര്‍ മുസ്ലീം സ്ത്രീയാണ് താലിസ. അതേസമയം താലിസയ്ക്ക് അനുകൂലമായ ശബ്ദങ്ങളും ഉയര്‍ന്നിട്ടുണ്ട്. ആംനസ്റ്റി ഇന്റര്‍നാഷണല്‍ പോലുള്ള മനുഷ്യാവകാശ സംഘടനകള്‍ ‘ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണം’ എന്ന് അപലപിച്ചിട്ടുണ്ട്. ”വിവേചനം, ശത്രുത അല്ലെങ്കില്‍ അക്രമം എന്നിവയ്ക്ക് പ്രേരിപ്പിക്കുന്ന മതപരമായ വിദ്വേഷത്തിന്റെ കണ്ടന്റുകള്‍ ഇന്തോനേഷ്യ നിരോധിക്കേണ്ടതുണ്ടെങ്കിലും, രതു താലിസയുടെ പ്രസംഗ നിയമം ആ പരിധിയിലെത്തുന്നില്ല.” ആംനസ്റ്റി ഇന്റര്‍നാ ഷണല്‍ ഇന്തോനേഷ്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഉസ്മാന്‍ ഹമീദ് പറഞ്ഞു.

2008 ല്‍ അവതരിപ്പിക്കുകയും ഓണ്‍ലൈന്‍ മാനനഷ്ടം പരിഹരിക്കുന്നതിനായി 2016 ല്‍ ഭേദഗതി ചെയ്യുകയും ചെയ്ത ഇന്തോനേഷ്യയിലെ വിവാദ ഇലക്ട്രോണിക് ഇന്‍ഫര്‍മേ ഷന്‍ ആന്‍ഡ് ട്രാന്‍സാക്ഷന്‍സ് (ഇഐടി) നിയമപ്രകാരമാണ് രതു താലിസയ്ക്കെതിരെ കുറ്റം ചുമത്തിയത്.

എന്നിരുന്നാലും, അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാന്‍ അധികാരികള്‍ നിയമം ഉപയോഗിക്കുന്നതായി നിരവധി മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നു. 2023 സെപ്റ്റംബറില്‍, പന്നിയിറച്ചി കഴിക്കുന്നതിനുമുമ്പ് മുസ്ലീം പദപ്രയോഗം നടത്തിയതിന് ഒരു മുസ്ലീം സ്ത്രീക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ ലഭിച്ചു, ഒരു വര്‍ഷത്തിനുശേഷം, കുട്ടികളോട് ഏതുതരം മൃഗങ്ങള്‍ക്ക് ഖുറാന്‍ വായിക്കാന്‍ കഴിയുമെന്ന് ചോദിച്ച് ഒരു ക്വിസ് പോസ്റ്റ് ചെയ്തതിന് ശേഷം മറ്റൊരു ടിക് ടോക്കര്‍ അറസ്റ്റിലാവുകയും ദൈവനിന്ദ ആരോപിക്കപ്പെടുകയും ചെയ്തു.