Sports

ഏഷ്യാക്കപ്പില്‍ പാകിസ്താനെതിരേ ഇന്ത്യ കളിക്കുമോ? BCCIയുടെ മറുപടി ഇങ്ങിനെ

ക്രിക്കറ്റിലെ എല്‍ക്ലാസ്സിക്കോകളില്‍ ഒന്നായിട്ടാണ് ഇന്ത്യാ-പാകിസ്താന്‍ മത്സര ങ്ങളെ പരാമര്‍ശിക്കുന്നത്. എക്കാലത്തും അതൊരു ആവേശക്കാഴ്ചയുമാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടക്കുന്ന പുരുഷന്മാരുടെ ഏഷ്യ കപ്പ് 2025-ലെ ഗ്രൂപ്പ് എയില്‍ മത്സരം അടുക്കുംതോറും, പാകിസ്താനുമായി കളിക്കുന്നതിനെതിരെ ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ വര്‍ധിച്ചുവരികയാണ്. പഹല്‍ഗാമി ലെ ഭീകരാക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂറിനും ശേഷം പാകിസ്താനെതിരെ കളിക്കാനുള്ള തീരുമാനത്തില്‍ ഇന്ത്യന്‍ ആരാധകര്‍ അതൃപ്തരാണ്. എന്നാല്‍ ടീമിനകത്ത് പുറത്തുള്ള വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളൊന്നും നടക്കുന്നില്ല.

നന്നായി കളിക്കുന്നതില്‍ മാത്രമാണ് ടീം ഇന്ത്യയുടെ ശ്രദ്ധയെന്ന് ടീമിന്റെ അസിസ്റ്റന്റ് കോച്ച് സിതാംശു കോട്ടക് പറഞ്ഞു. ദേശീയ വികാരം മാനിക്കാതെ പാകിസ്താനെതിരെ കളിക്കാന്‍ സമ്മതിച്ച ബിസിസിഐക്കെതിരെ സമൂഹമാധ്യ മങ്ങളി ല്‍ വിമര്‍ശനമുയരുന്നുണ്ട്. എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് തുടങ്ങുന്ന തി ന് മുന്‍പ്, മള്‍ട്ടി ലാറ്ററല്‍ മത്സരങ്ങളില്‍ പാകിസ്താനെതിരെ കളി ക്കാന്‍ ടീമുകള്‍ ക്ക് അനുവാദം നല്‍കിയുള്ള നയം ഇന്ത്യന്‍ സര്‍ക്കാര്‍ പരസ്യമാക്കിയിരുന്നു.

പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികളുടെ മരണത്തിന് കാരണമായ ഭീകരാക്രമണത്തിന് ശേഷം, ഇന്ത്യ പാകിസ്താനിലെയും പാക് അധീന കശ്മീരി ലെയും ഭീകര ക്യാമ്പുകളെ ലക്ഷ്യമിട്ട് ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചിരുന്നു. അതിനാല്‍, മള്‍ട്ടി ലാറ്ററല്‍ മത്സരങ്ങളിലും ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് പലരും വിശ്വസിച്ചിരുന്നു. എന്നാല്‍, ഏഷ്യ കപ്പിന്റെ ഷെഡ്യൂള്‍ പുറത്തുവന്ന പ്പോള്‍ ആ വി ശ്വാസം തെറ്റാണെന്ന് തെളിഞ്ഞു. ഏഷ്യ കപ്പില്‍ ഇന്ത്യയും പാകിസ്താനും മൂന്ന് തവണ പരസ്പരം കളിക്കാന്‍ സാധ്യതയുണ്ട്. ഞായറാഴ്ച ഗ്രൂപ്പ് ഘട്ട മത്സരം നടക്കും. ഇരു ടീമുകളും സൂപ്പര്‍ 4-ലും ഫൈനലിലും കടന്നാല്‍ അപ്പോഴും ഏറ്റുമുട്ടാന്‍ സാധ്യ തയുണ്ട്.

‘ഞങ്ങള്‍ ഇവിടെ കളിക്കാന്‍ വന്നതാണ്, അതിനാല്‍ ക്രിക്കറ്റ് കളിക്കുന്നതില്‍ മാത്രമാണ് ഞങ്ങളുടെ ശ്രദ്ധ. ക്രിക്കറ്റ് അല്ലാതെ മറ്റൊരു കാര്യവും എന്റെ മനസ്സി ലില്ല. അതിലാണ് ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.’ ദുബായില്‍ വെച്ച് കോട്ടക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘ബിസിസിഐയും സര്‍ക്കാരും ഒരുമിച്ച് നില്‍ ക്കുന്നിടത്തോളം, കളിക്കാര്‍ക്കും ഞങ്ങള്‍ക്കും ഇവിടെ കളിക്കാനുള്ള തയ്യാറെടു പ്പുകള്‍ നടത്തുക എന്നതാണ് പ്രധാനം. ഇത് ഒരു വാശിയേറിയ കളിയായിരിക്കും. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം എപ്പോഴും വാശിയേറിയതാണ്. അതിനാല്‍ അതില്‍ ശ്രദ്ധിക്കുന്നതാണ് നല്ലത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.