ലണ്ടന്‍: മനുഷ്യന്‍ ഉടലെടുക്കും മുമ്പ് ചുംബനമുണ്ടായിരുന്നു. ഓക്‌സ്‌ഫെഡിലെ ഗവേഷകരാണു ചുംബന ചരിത്രം അന്വേഷിച്ചത്. ചുണ്ടുകള്‍ തമ്മിലുള്ള ചുംബനം മനുഷ്യരുടെയും കുരങ്ങുകളുടെയും പൊതുവായ പൂര്‍വികര്‍ക്കിടയില്‍ സാധാരണയായിരുന്നത്രേ. 2.1 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പാണു ചുംബനം തുടങ്ങിയതെന്നാണു ഗവേഷകര്‍ കണക്കാക്കിയത്. 40,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് വംശനാശം സംഭവിച്ച നിയാന്‍ഡര്‍ത്തല്‍ മനുഷ്യരും ചുംബിച്ചിരിക്കാം. മനുഷ്യരും നിയാന്‍ഡര്‍ത്തലുകാരും പരസ്പരം ചുംബിച്ചിരിക്കാനും സാധ്യതയുണ്ട്. ചുംബനം പരിണാമപരമായ കാര്യമാണെന്നാണു അവര്‍ പറയുന്നത്. ചുംബനത്തിനു പ്രത്യക്ഷമായ അതിജീവനത്തിനോ പ്രത്യുത്പാദനത്തിനോ ഉള്ള ഗുണങ്ങളൊന്നും കാണുന്നില്ല. എന്നിട്ടും അതു മനുഷ്യ സമൂഹങ്ങളില്‍ Read More…
Tag: Scientists
കഷണ്ടിക്കാര്‍ക്ക് സന്തോഷവാര്‍ത്ത! 20 ദിവസത്തിനുള്ളിൽ തലയോട്ടിയിൽ മുടി വളരുന്ന അത്ഭുത സെറം കണ്ടെത്തി ശാസ്ത്രജ്ഞർ
കഷണ്ടി കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് വലിയ സന്തോഷവാർത്ത . വെറും 20 ദിവസം കൊണ്ട് പുതിയ മുടി വളരുമെന്ന് അവകാശപ്പെടുന്ന ഒരു അത്ഭുത സെറം ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തിരിക്കുന്നു. നേച്ചർ (Nature) ജേണലിൽ പ്രസിദ്ധീകരിച്ച ഈ ഗവേഷണത്തിന്റെ ഫലങ്ങൾ അതിശയകരമാണ്. ഈ സെറം മുടി വേരുകളെ സജീവമാക്കുക മാത്രമല്ല, മുടി വളർച്ചാ ചക്രം വേഗത്തിലാക്കുകയും ചെയ്യുമെന്ന് പറയുന്നു. ജാപ്പനീസ് ശാസ്ത്രജ്ഞർ പുതിയ പ്രതീക്ഷ നൽകുന്നു ജാപ്പനിലെ യോക്കോഹാമ നാഷണൽ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഈ ഗവേഷണം നടത്തിയത്. മുടി കൊഴിച്ചിൽ, കഷണ്ടി Read More…
പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ഉമിനീര്‍ പരിശോധനയിലൂടെ തിരിച്ചറിയാം
ഉമിനീര്‍ പരിശോധനയിലൂടെ പ്രോസ്‌റ്റേറ്റ് കാന്‍സര്‍ തിരിച്ചറിയാന്‍ കഴിയുമെന്നു ബ്രിട്ടീഷ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. പുരുഷന്മാരുടെ ഡി.എന്‍.എയില്‍ 130 ജനിതകമാറ്റങ്ങള്‍ തിരിച്ചറിഞ്ഞാണു പ്രോസ്‌റ്റേറ്റ് കാന്‍സര്‍ സാധ്യത കണ്ടെത്തുന്നത്. 55- -69 വയസ് പ്രായമുള്ള പുരുഷന്മാരെ കേന്ദ്രീകരിച്ചായിരുന്നു ഗവേഷണം നടന്നത്. ഇതില്‍ ബയോപ്‌സിയും എം.ആര്‍.ഐ. സ്‌കാനും അടക്കമുള്ള പരിശോധനകളാണ് തുടക്കത്തില്‍ നടത്തിയത്. പ്രോസ്‌റ്റേറ്റ് കാന്‍സര്‍ സാധ്യത തോന്നിയ 745 പുരുഷന്മാരില്‍ 468 പേരെ കൂടുതല്‍ പരിശോധനകള്‍ക്കു വിധേയരാക്കി. അവരില്‍ 187 പേര്‍ക്ക് പ്രോസ്‌റ്റേറ്റ് കാന്‍സര്‍ കണ്ടെത്തി. 103 പേര്‍ക്കുണ്ടായിരുന്നത് അപകടസാധ്യതയുള്ള ട്യൂമറുകളായിരുന്നു, Read More…
മ്യാന്‍മറിലെ ഭൂകമ്പം 500 കി.മീ. വിള്ളലിന് കാരണമായോ? സാറ്റലൈറ്റ് ഇമേജിന്റെ വീഡിയോ ഞെട്ടിക്കും
കഴിഞ്ഞ വെള്ളിയാഴ്ച മ്യാന്‍മറില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഉണ്ടായത് കനത്ത നാശനഷ്ടമായിരുന്നു. മരണസംഖ്യയാകട്ടെ 3,000 കവിഞ്ഞു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ മണ്ടലേയ്ക്ക് സമീപമായിരുന്നു. ഇത് ഏകദേശം 500 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന ഒരു വലിയ ഉപരിതല വിള്ളലിന് കാരണമായെന്ന് കണ്ടെത്തല്‍. പ്രോസസ്സ് ചെയ്ത് പുതുതായി പുറത്തിറക്കിയ ഉയര്‍ന്ന മിഴിവുള്ള സാറ്റലൈറ്റ് ഇമേജറി, ഈ ഭൂമിശാസ്ത്രപരമായ ഉയര്‍ച്ചയുടെ വ്യാപ്തി വെളിപ്പെടുത്തുന്നു. ഭൂകമ്പത്തിന്റെ ആഘാതത്തെക്കുറിച്ചുള്ള നിര്‍ണായക ഉള്‍ക്കാഴ്ചകള്‍ ഉപഗ്രഹ ചിത്രങ്ങള്‍ നല്‍കുന്നു. ചിത്രങ്ങള്‍ കിഴക്ക്-പടിഞ്ഞാറ്, വടക്ക്-തെക്ക് Read More…
യുഎസിലെ ദേശീയ ഉദ്യാനം സജീവ അഗ്നിപർവതത്തിന് മുകളില്‍ ! കണ്ടെത്തി ശാസ്ത്രജ്ഞർ
യുഎസിലെ യെല്ലോസ്റ്റോൺ നാഷണൽ പാർക്ക് സന്ദർശിക്കാനെത്തുന്ന ഒട്ടുമിക്ക സന്ദർശകരുടെയും മുഖ്യ ആകർഷണം പാർക്കിൽ അലഞ്ഞുതിരിയുന്ന കാട്ടുപോത്തും ഗ്രാൻഡ് പ്രിസ്മാറ്റിക് സ്പ്രിംഗിന്റെ അതിമനോഹരമായ വർണങ്ങളുമാണ്. എന്നാൽ പാർക്കിലെത്തുന്ന കുറച്ചുപേർക്ക് മാത്രമേ ഈ പാർക്ക് ഒരു സജീവ അഗ്നിപർവതത്തിന് മുകളിലാണ് സ്ഥിതി ചെയ്യുന്നത് എന്നുള്ള യാഥാർഥ്യം അറിയുകയുള്ളു. കുറഞ്ഞത് 1,000 ക്യുബിക് കിലോമീറ്റർ അഗ്നിപർവ്വത പദാർത്ഥങ്ങൾ പുറന്തള്ളപ്പെടുന്ന, അതിഭീകര അഗ്നിപർവ്വത സ്ഫോടനങ്ങൾ നടന്ന പ്രദേശങ്ങളിലാണ് സജീവ അഗ്നിപർവതങ്ങൾ നിലകൊള്ളുന്നത്. അതിനാൽ യെല്ലോസ്റ്റോൺ അഗ്നിപർവ്വതം നാഷണൽ പാർക്കിൻ്റെ അടിഭാഗത്തു മാത്രമല്ല വ്യോമിംഗ്, Read More…
ലൈംഗികാതിക്രമം, ജീവനിൽ പേടി; സന്ദേശം അയച്ച് അന്റാർട്ടിക്കയിലെ ശാസ്ത്രജ്ഞർ; കാരണം ‘ക്യാബിൻ ഫീവർ’ എന്ന് റിപ്പോർട്ട്
ഭൂമിയുടെ തെക്കെ അറ്റത്തുള്ള ഭൂഖണ്ഡമായ അന്റാർട്ടിക്ക 98% മഞ്ഞു മൂടിക്കിടക്കുന്ന വൻകരയാണ്. അന്റാർട്ടിക്കയെ ആവരണം ചെയ്യുന്ന മഞ്ഞിന്റെ ശരാശരി കനം 1.6 കി.മീ ആണ്. സ്വാഭാവികമായി മനുഷ്യവാസമില്ലാത്ത ഏക ഭൂഖണ്ഡവും അന്റാർട്ടിക്കയാണ്. എന്നാല്‍ ഗവേഷണ ആവശ്യങ്ങൾക്കായി മഞ്ഞുകാലത്ത് കുറെ ഗവേഷകര്‍ അവിടെ താമസിക്കാറുണ്ട്. ഇപ്പോള്‍ അന്റാർട്ടിക്കയിലെ ഒരു ഗവേഷണ കേന്ദ്രത്തിൽ വിചിത്രമായ ഒരു സംഭവം നടന്നു. എന്താണന്നല്ലേ? ഗവേഷണ കേന്ദ്രത്തിലെ ഒരു ടീം അംഗം തന്റെ സഹപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സംഭവത്തിൽ പേടിച്ചുപോയ മറ്റു ടീമംഗങ്ങളും സഹായം Read More…
അതെ… അത് ആത്മാവ് തന്നെയെന്ന് ശാസ്ത്രജ്ഞര്‍… മരണശേഷം തലച്ചോറില്‍നിന്ന് ഊര്‍ജം പുറന്തള്ളുന്നു!
മരണാനന്തരം ഒരാളില്‍ സംഭവിക്കുന്നത് എന്താണ് എന്ന ചോദ്യത്തിനുള്ള ഉത്തരത്തിനായി ഒരുപറ്റം ശാസ്ത്രജ്ഞര്‍ കാത്തിരുന്നു. ഇവരുടെ പ്രധാനലക്ഷ്യം ആത്മാവ് എന്നുണ്ടോയെന്ന് കണ്ടെത്തുകയായിരുന്നു. അതിനുള്ള വ്യക്തമായ ഉത്തരം അവര്‍ ലോകത്തിനോട് വെളിപ്പെടുത്തിയിരിക്കുന്നു. ഒരാള്‍ മരിച്ചതിന് ശേഷം തലച്ചോറില്‍ നിന്ന് ഒരു പ്രത്യേക തരത്തിലുള്ള ഊര്‍ജ്ജം പുറന്തള്ളപ്പെടുന്നുവെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ആത്മാവ് ശരീരത്തില്‍ നിന്ന് പുറത്തേക്ക് പോകുന്നതാണെന്നാണ് അനസ്‌തേഷ്യാളജിസ്റ്റായ ഡോ. സ്റ്റുവര്‍ട്ട് ഹാമര്‍ലോഫ് വ്യക്തമാക്കുന്നത്. മരണപ്പെട്ട വ്യക്തിയുടെ തലച്ചോറില്‍ സെന്‍സറുകള്‍ ഘടിപ്പിച്ചാണ് ഡോ പഠനം നടത്തിയത്. സെന്‍സറുകളിലൂടെ മൃതദേഹത്തില്‍ നിന്നും ഊര്‍ജം Read More…
ലോകത്തിലെ ഏറ്റവും വലിയ ഭൂഗര്‍ഭ താപ തടാകം കണ്ടെത്തി; തെക്കന്‍ അല്‍ബേനിയയിലെ വ്‌റോമോണര്‍ മേഖലയില്‍
ഭൗമശാസ്ത്ര ഗവേഷണ രംഗത്ത് ‘അസാധാരണമായ വിജയം’ അടയാളപ്പെടുത്തുന്ന ലോകത്തിലെ ഏറ്റവും വലിയ ഭൂഗര്‍ഭ താപ തടാകം തെക്കന്‍ അല്‍ബേനിയയിലെ വ്‌റോമോണര്‍ മേഖലയിലെ ഒരു ഗുഹയ്ക്കുള്ളില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. 138.3 മീറ്റര്‍ നീളവും 42 മീറ്റര്‍ വീതിയും 345 മീറ്റര്‍ ചുറ്റളവുമുള്ള തടാകത്തിന് ന്യൂറോണ്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ഇതില്‍ 8,335 ക്യുബിക് മീറ്റര്‍ താപ മിനറല്‍ വാട്ടര്‍ ഉണ്ട്. ചെക്ക് ശാസ്ത്രജ്ഞരുടെ ഗവേഷണം പ്രോത്സാഹിപ്പിക്കുന്ന ഒരു സംഘടനയായ ന്യൂറോണ്‍ ഫൗണ്ടേഷന്റെ സ്മരണാര്‍ത്ഥമാണ് ന്യൂറോണ്‍ എന്ന പേര് നല്‍കിയത്. മറഞ്ഞിരിക്കുന്ന Read More…
സ്വപ്നത്തിലെ പ്രിയരോട് സംസാരിക്കാം ! രണ്ട് പേര്‍ സ്വപ്നത്തിലൂടെ ആശയവിനിമയംനടത്തിയെന്ന് ഗവേഷകര്‍
ഒരാള്‍ കാണുന്ന സ്വപ്നത്തിലെ മറ്റു വ്യക്തികളുമായി ആശയവിനിമയം നടത്താനായാല്‍ എന്തൊരു അത്ഭുതലോകമാകും അത് സൃഷ്ടിക്കുക. സ്വപ്നത്തില്‍ കാമുകന് കാമുകിയോട് സല്ലപിക്കാം, പ്രിയപ്പെട്ടവരുമായി സംവദിക്കാം… അങ്ങനെയെന്തൊക്കെ….. രണ്ട് ആളുകള്‍ തമ്മില്‍ സ്വപ്നത്തിലൂടെ ആശയവിനിമയം സാധ്യമാണോ? ഒരുപാടുകാലമായി ശാസ്ത്രലോകം തേടികൊണ്ടിരുന്ന ഈ സാധ്യതയില്‍ വന്‍വഴിത്തിരിവ്. ലുസിഡ് ഡ്രീമിങ് എന്ന സ്വപന്ഘട്ടത്തിലായിരുന്നു രണ്ട്പേര്‍ തമ്മില്‍ ആശയവിനിമയം സാധ്യമായതെന്ന് കാലിഫോര്‍ണിയയിലെ ശാസ്ത്രജ്ഞര്‍ അറിയിച്ചു. ആര്‍ഇഎം സ്പേസ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ഗവേഷണം സാധ്യമാക്കിയത്. ഉറക്കം മെച്ചപ്പെടുത്തല്‍, ലൂസിഡ് ഡ്രീമിങ് തുടങ്ങിയ മേഖലകളിൽ ഗവേഷണം Read More…









