സ്പെയിനിലെ സെഗുണ്ട ഡിവിഷനിൽ റിയൽ സരഗോസയും ഹ്യൂസ്കയും തമ്മിൽ നടന്ന മത്സരത്തിനിടെയുണ്ടായ അക്രമാസക്തമായ സംഭവങ്ങൾ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. സരഗോസ ഗോൾകീപ്പർ എസ്തബാൻ ആൻഡ്രാഡ ചുവപ്പ് കാർഡ് കണ്ടതിന് പിന്നാലെ എതിർതാരത്തെ ഇടിച്ചുവീഴ്ത്തിയതാണ് മൈതാനത്ത് വലിയ സംഘർഷത്തിന് കാരണമായത്. ഹോർഹെ പുലിഡോ എന്ന താരത്തെ ഫൗൾ ചെയ്തതിനാണ് അർജന്റീനക്കാരനായ ആൻഡ്രാഡയ്ക്ക് റെഫറി ചുവപ്പ് കാർഡ് നൽകിയത്. എന്നാൽ ഇതിൽ പ്രകോപിതനായ ആൻഡ്രാഡ മൈതാനത്തിലൂടെ ഓടിച്ചെന്ന് പുലിഡോയുടെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. ഇതോടെ ഇരുടീമിലെയും കളിക്കാർ തമ്മിൽ വലിയ കൂട്ടത്തല്ല് Read More…

